Skip to main content

قَالُوْا مَآ اَخْلَفْنَا مَوْعِدَكَ بِمَلْكِنَا وَلٰكِنَّا حُمِّلْنَآ اَوْزَارًا مِّنْ زِيْنَةِ الْقَوْمِ فَقَذَفْنٰهَا فَكَذٰلِكَ اَلْقَى السَّامِرِيُّ ۙ  ( طه: ٨٧ )

qālū
قَالُوا۟
They said
അവര്‍ പറഞ്ഞു
mā akhlafnā
مَآ أَخْلَفْنَا
"Not we broke
ഞങ്ങള്‍ ലംഘിച്ചതല്ല, വ്യത്യാസം ചെയ്തിട്ടില്ല
mawʿidaka
مَوْعِدَكَ
promise to you
താങ്കളുടെ നിശ്ചയത്തെ
bimalkinā
بِمَلْكِنَا
by our will
ഞങ്ങളുടെ ഹിതപ്രകാരം (ഇഷ്ടം അനുസരിച്ചു)
walākinnā
وَلَٰكِنَّا
but we
എങ്കിലും ഞങ്ങള്‍
ḥummil'nā
حُمِّلْنَآ
[we] were made to carry
ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടു (ഞങ്ങള്‍ പേറേണ്ടിവന്നു)
awzāran
أَوْزَارًا
burdens
കുറെ ഭാരങ്ങള്‍
min zīnati l-qawmi
مِّن زِينَةِ ٱلْقَوْمِ
from ornaments (of) the people
(ആ) ജനങ്ങളുടെ അലങ്കാരവസ്തുക്കളില്‍ (ആഭരണങ്ങളില്‍) നിന്നു
faqadhafnāhā
فَقَذَفْنَٰهَا
so we threw them
എന്നിട്ടു ഞങ്ങളതു എറിഞ്ഞു
fakadhālika
فَكَذَٰلِكَ
and thus
എന്നിട്ടു അപ്രകാരം
alqā l-sāmiriyu
أَلْقَى ٱلسَّامِرِىُّ
threw the Samiri"
സാമിരി എടുത്തിട്ടു, ഇട്ടു

Qaaloo maaa akhlafnaa maw'idaka bimalkinna wa laakinna hummilnaaa awzaaram min zeenatil qawmi faqazafnaahaa fakazaalika alqas Saamiriyy (Ṭāʾ Hāʾ 20:87)

English Sahih:

They said, "We did not break our promise to you by our will, but we were made to carry burdens from the ornaments of the people [of Pharaoh], so we threw them [into the fire], and thus did the Samiri throw." (Taha [20] : 87)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ പറഞ്ഞു: ''അങ്ങയോടുള്ള വാഗ്ദാനം ഞങ്ങള്‍ സ്വയമാഗ്രഹിച്ച് ലംഘിച്ചതല്ല. എന്നാല്‍ വന്നുഭവിച്ചതങ്ങനെയാണ്. ഈ ജനതയുടെ ആഭരണങ്ങളുടെ ചുമടുകള്‍ ഞങ്ങള്‍ വഹിക്കേണ്ടിവന്നിരുന്നുവല്ലോ. ഞങ്ങളത് തീയിലെറിഞ്ഞു. അപ്പോള്‍ അതേപ്രകാരം സാമിരിയും അത് തീയിലിട്ടു.'' (ത്വാഹാ [20] : 87)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ ഹിതമനുസരിച്ച് താങ്കളോടുള്ള നിശ്ചയം ലംഘിച്ചതല്ല. എന്നാല്‍ ആ ജനങ്ങളുടെ ആഭരണചുമടുകള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടിരുന്നു.[1] അങ്ങനെ ഞങ്ങളത് (തീയില്‍) എറിഞ്ഞുകളഞ്ഞു. അപ്പോള്‍ സാമിരിയും അപ്രകാരം അത് (തീയില്‍) ഇട്ടു.[2]

[1] ഫിര്‍ഔൻ്റെ വംശജരായ ഖിബ്ത്വികളുടെ (കോപ്റ്റുകളുടെ) ആഭരണങ്ങള്‍ വായ്പ വാങ്ങിക്കൊണ്ടാണ് ഇസ്രായീല്യര്‍ പലായനം നടത്തിയത്. തങ്ങള്‍ക്ക് ഒരു കല്യാണത്തിന് പങ്കെടുക്കാനുണ്ടെന്നു പറഞ്ഞുകൊണ്ടാണ് അവര്‍ സ്ഥലം വിട്ടത്. ഖിബ്ത്വികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് ഇസ്‌റാഈല്യര്‍ ഇങ്ങനെയൊരു തന്ത്രം പ്രയോഗിച്ചത്. കടല്‍ കടന്ന് സീനായിലെത്തിയശേഷം ആ ആഭരണങ്ങള്‍ ഒന്നിച്ച് തീയിലെറിയാനാണ് അവര്‍ക്ക് കല്പന ലഭിച്ചത്.
[2] ഇസ്‌റാഈല്യര്‍ക്കിടയിലുണ്ടായിരുന്ന, മനസ്സുകൊണ്ട് വിശ്വസിച്ചിട്ടില്ലാത്ത ഒരു കപടനായിരുന്നു സാമിരി.