Skip to main content

ثُمَّ قَفَّيْنَا عَلٰٓى اٰثَارِهِمْ بِرُسُلِنَا وَقَفَّيْنَا بِعِيْسَى ابْنِ مَرْيَمَ وَاٰتَيْنٰهُ الْاِنْجِيْلَ ەۙ وَجَعَلْنَا فِيْ قُلُوْبِ الَّذِيْنَ اتَّبَعُوْهُ رَأْفَةً وَّرَحْمَةً ۗوَرَهْبَانِيَّةَ ِۨابْتَدَعُوْهَا مَا كَتَبْنٰهَا عَلَيْهِمْ اِلَّا ابْتِغَاۤءَ رِضْوَانِ اللّٰهِ فَمَا رَعَوْهَا حَقَّ رِعَايَتِهَا ۚفَاٰتَيْنَا الَّذِيْنَ اٰمَنُوْا مِنْهُمْ اَجْرَهُمْ ۚ وَكَثِيْرٌ مِّنْهُمْ فٰسِقُوْنَ  ( الحديد: ٢٧ )

thumma qaffaynā
ثُمَّ قَفَّيْنَا
Then We sent
പിന്നെ നാം തുടര്‍ത്തി, (തുടര്‍ന്നയച്ചു)
ʿalā āthārihim
عَلَىٰٓ ءَاثَٰرِهِم
on their footsteps
അവരുടെ പിറകിലായി, കാല്‍പാടില്‍ക്കൂടി
birusulinā
بِرُسُلِنَا
Our Messengers
നമ്മുടെ റസൂലുകളെ
waqaffaynā
وَقَفَّيْنَا
and We followed
നാം തുടര്‍ന്നയക്കുകയും ചെയ്തു
biʿīsā
بِعِيسَى
with Isa
ഈസായെ
ib'ni maryama
ٱبْنِ مَرْيَمَ
son (of) Maryam
മര്‍യമിന്റെ പുത്രന്‍
waātaynāhu
وَءَاتَيْنَٰهُ
and We gave him
അദ്ദേഹത്തിന് നാം നല്‍കുകയും ചെയ്തു
l-injīla
ٱلْإِنجِيلَ
the Injeel
ഇന്‍ജീല്‍ (സുവിശേഷം)
wajaʿalnā
وَجَعَلْنَا
And We placed
നാം ഏര്‍പ്പെടുത്തുകയും (ഉണ്ടാക്കു)കയും ചെയ്തു
fī qulūbi alladhīna
فِى قُلُوبِ ٱلَّذِينَ
in (the) hearts (of) those who
യാതൊരുവരുടെ ഹൃദയങ്ങളില്‍
ittabaʿūhu
ٱتَّبَعُوهُ
followed him
അദ്ദേഹത്തെ പിന്‍പറ്റിയ
rafatan
رَأْفَةً
compassion
കൃപ, ദയ
waraḥmatan
وَرَحْمَةً
and mercy
കരുണയും
warahbāniyyatan
وَرَهْبَانِيَّةً
But monasticism
ഒരു സന്യാസത്തെ, പൗരോഹിത്യത്തെ
ib'tadaʿūhā
ٱبْتَدَعُوهَا
they innovated -
അവരത് നവീനമായുണ്ടാക്കി, പുത്തനായി നിര്‍മ്മിച്ചു
mā katabnāhā
مَا كَتَبْنَٰهَا
not We prescribed it
അതിനെ നാം നിയമിച്ചിട്ടില്ല, നിര്‍ബന്ധിച്ചിട്ടില്ല
ʿalayhim
عَلَيْهِمْ
for them -
അവരുടെമേല്‍
illā ib'tighāa
إِلَّا ٱبْتِغَآءَ
only seeking
തേടുന്നതിനല്ലാതെ, അന്വേഷിക്കലല്ലാതെ
riḍ'wāni l-lahi
رِضْوَٰنِ ٱللَّهِ
(the) pleasure (of) Allah
അല്ലാഹുവിന്റെ പ്രീതി, പൊരുത്തം
famā raʿawhā
فَمَا رَعَوْهَا
but not they observed it
എന്നാലതിനെ അവര്‍ പാലിച്ചില്ല, സൂക്ഷിച്ചില്ല, പരിഗണിച്ചില്ല
ḥaqqa riʿāyatihā
حَقَّ رِعَايَتِهَاۖ
(with) right observance
അതിനെ പാലിക്കേണ്ട മുറപ്രകാരം
faātaynā
فَـَٔاتَيْنَا
So We gave
അപ്പോള്‍ (എന്നാല്‍) നാം കൊടുത്തു
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
those who believed
വിശ്വസിച്ചവര്‍ക്ക്‌
min'hum
مِنْهُمْ
among them
അവരില്‍നിന്ന്
ajrahum
أَجْرَهُمْۖ
their reward
തങ്ങളുടെ പ്രതിഫലം
wakathīrun min'hum
وَكَثِيرٌ مِّنْهُمْ
but most of them
അവരില്‍ അധികവും, വളരെ
fāsiqūna
فَٰسِقُونَ
(are) defiantly disobediently
തോന്നിയവാസികളാണ്, ദുര്‍ന്നടപ്പുകാരാണ്

Summa qaffainaa 'alaa aasaarihim bi Rusulinaa wa qaffainaa be 'Eesab ni Maryama wa aatainaahul Injeela wa ja'alnaa fee quloobil lazeenat taba' oohu raafatanw wa rahmatanw wa rahbaaniyyatanib tada' oohaa maa katanaahaa 'alaihim illab tighaaa'a ridwaanil laahi famaa ra'awhaa haqqa ri'aayatihaa fa aatainal lazeena aamanoo minhum ajrahum wa kaseerum minhum faasiqoon (al-Ḥadīd 57:27)

English Sahih:

Then We sent following their footsteps [i.e., traditions] Our messengers and followed [them] with Jesus, the son of Mary, and gave him the Gospel. And We placed in the hearts of those who followed him compassion and mercy and monasticism, which they innovated; We did not prescribe it for them except [that they did so] seeking the approval of Allah. But they did not observe it with due observance. So We gave the ones who believed among them their reward, but many of them are defiantly disobedient. (Al-Hadid [57] : 27)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പിന്നീട് അവര്‍ക്കു പിറകെ നാം നിരന്തരം നമ്മുടെ ദൂതന്മാരെ നിയോഗിച്ചു. മര്‍യമിന്റെ മകന്‍ ഈസയെയും അയച്ചു. അദ്ദേഹത്തിനു നാം ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ അനുഗമിച്ചവരുടെ ഹൃദയങ്ങളില്‍ കൃപയും കാരുണ്യവും വിളയിച്ചു. എന്നാല്‍ അവര്‍ സ്വയം സന്ന്യാസം കെട്ടിച്ചമച്ചു. നാം അവര്‍ക്കത് നിയമമാക്കിയിരുന്നില്ല. ദൈവപ്രീതി പ്രതീക്ഷിച്ച് അവര്‍ പുതുതായി ഉണ്ടാക്കിയതാണത്. എന്നിട്ടോ, അവരത് യഥാവിധി പാലിച്ചതുമില്ല. അപ്പോള്‍ അവരില്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് നാം അര്‍ഹമായ പ്രതിഫലം നല്‍കി. അവരിലേറെ പേരും അധാര്‍മികരാണ്. (അല്‍ഹദീദ് [57] : 27)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പിന്നീട് അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്‍മാരെ തുടര്‍ന്നയച്ചു. മര്‍യമിന്‍റെ മകന്‍ ഈസായെയും നാം തുടര്‍ന്നയച്ചു.[1] അദ്ദേഹത്തിന് നാം ഇന്‍ജീല്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കൃപയും കരുണയും ഉണ്ടാക്കി. സന്യാസജീവിതത്തെ അവര്‍ സ്വയം പുതുതായി നിര്‍മിച്ചു. അല്ലാഹുവിന്‍റെ പ്രീതി തേടേണ്ടതിന് (വേണ്ടി അവരതു ചെയ്തു) എന്നല്ലാതെ, നാം അവര്‍ക്കത് നിയമമാക്കിയിട്ടുണ്ടായിരുന്നില്ല.[2] എന്നിട്ട് അവരത് പാലിക്കേണ്ട മുറപ്രകാരം പാലിച്ചതുമില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിന്ന് വിശ്വസിച്ചവര്‍ക്ക് അവരുടെ പ്രതിഫലം നാം നല്‍കി. അവരില്‍ അധികപേരും ദുര്‍മാര്‍ഗികളാകുന്നു.

[1] ഈസാ നബി(عليه السلام) വരെയുള്ള പ്രവാചകന്മാരെ ആ നിലയില്‍ തന്നെയാണ് ക്രിസ്ത്യാനികള്‍ വിലയിരുത്തുന്നത്. പക്ഷേ ഈസാനബി(عليه السلام) പ്രവാചകനല്ല. അല്ലാഹുവിന്റെ പുത്രനാണെന്നാണ് അവരുടെ വാദം. അതിനെ ഖണ്ഡിച്ചുകൊണ്ട് ഈസാ നബി(عليه السلام)യും പ്രവാചകപരമ്പരയിലെ ഒരംഗം തന്നെയാണെന്നാണ് ഈ വചനം ഊന്നിപ്പറയുന്നത്.
[2] ബ്രഹ്മചര്യവും വനവാസവും മതകീയജീവിതത്തിന്റെ പൂര്‍ണതയായി പലരും കാണുന്നു. ഇസ്‌ലാം ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. പച്ചമനുഷ്യരായി ജീവിച്ചുകൊണ്ടുതന്നെ സത്യത്തിന്റെ സാക്ഷികളായിരിക്കുകയും, പ്രതികൂല സാഹചര്യങ്ങളെ അതിജയിക്കുകയും ചെയ്യുന്നതിലാണ് ഇസ്‌ലാം മഹത്വം ദര്‍ശിക്കുന്നത്.