Skip to main content

وَيَجْعَلُوْنَ لِلّٰهِ مَا يَكْرَهُوْنَ وَتَصِفُ اَلْسِنَتُهُمُ الْكَذِبَ اَنَّ لَهُمُ الْحُسْنٰى لَا جَرَمَ اَنَّ لَهُمُ النَّارَ وَاَنَّهُمْ مُّفْرَطُوْنَ   ( النحل: ٦٢ )

wayajʿalūna
وَيَجْعَلُونَ
And they assign
അവര്‍ ആക്കുന്നു
lillahi
لِلَّهِ
to Allah
അല്ലാഹുവിനു
mā yakrahūna
مَا يَكْرَهُونَ
what they dislike
അവര്‍ വെറുക്കുന്നതിനെ
wataṣifu
وَتَصِفُ
and assert
വിവരിക്കുക (വര്‍ണ്ണിക്കുക - വിശേഷിപ്പിക്കുക)യും ചെയ്യുന്നു
alsinatuhumu
أَلْسِنَتُهُمُ
their tongues
അവരുടെ നാവുകള്‍
l-kadhiba
ٱلْكَذِبَ
the lie
വ്യാജം (വ്യാജവര്‍ണ്ണന)
anna lahumu
أَنَّ لَهُمُ
that for them
അവര്‍ക്കുണ്ടെന്നു
l-ḥus'nā
ٱلْحُسْنَىٰۖ
(is) the best
ഏറ്റം നന്നായുള്ളത്
lā jarama
لَا جَرَمَ
No doubt
നിസ്സംശയം (തെറ്റല്ല - സത്യമാണു)
anna lahumu
أَنَّ لَهُمُ
that for them
അവര്‍ക്കുണ്ടു (അവര്‍ക്കാണു) എന്നുള്ളതു
l-nāra
ٱلنَّارَ
(is) the Fire
നരകം
wa-annahum
وَأَنَّهُم
and that they
അവര്‍ (ആകുന്നു) എന്നുള്ളതും
muf'raṭūna
مُّفْرَطُونَ
(will) be abandoned
മുമ്പില്‍ കൊണ്ടുവരപ്പെടുന്നവര്‍

Wa yaj'aloona lillaahi maa yakrahoona wa tasifu alsinatuhumul kaziba anna lahumul husnaa laa jarama anna lahumun Naara wa annahum mufratoon (an-Naḥl 16:62)

English Sahih:

And they attribute to Allah that which they dislike [i.e., daughters], and their tongues assert the lie that they will have the best [from Him]. Assuredly, they will have the Fire, and they will be [therein] neglected. (An-Nahl [16] : 62)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ തങ്ങള്‍ക്കായി ഇഷ്ടപ്പെടാത്ത വസ്തുക്കള്‍ അല്ലാഹുവിനുള്ളതായി സങ്കല്‍പിക്കുന്നു. ഏറ്റവും നല്ലത് മാത്രമാണ് തങ്ങള്‍ക്കുണ്ടാവുകയെന്ന് അവരുടെ നാവുകള്‍ കള്ളംപറയുന്നു. സംശയമില്ല; അവര്‍ക്കുള്ളത് നരകമാണ്. മറ്റാരെക്കാളും മുമ്പെ അവരാണവിടേക്ക് നയിക്കപ്പെടുക. (അന്നഹ്ല്‍ [16] : 62)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ക്ക് ഇഷ്ടമില്ലാത്തതിനെ അവര്‍ അല്ലാഹുവിന് നിശ്ചയിക്കുന്നു. ഏറ്റവും ഉത്തമായിട്ടുള്ളതെന്തോ അത് തങ്ങള്‍ക്കുള്ളതാണെന്ന് അവരുടെ നാവുകള്‍ വ്യാജവര്‍ണന നടത്തുകയും ചെയ്യുന്നു. ഒട്ടും സംശയമില്ല. അവര്‍ക്കുള്ളത് നരകം തന്നെയാണ്‌. അവര്‍ (അങ്ങോട്ട്‌) മുമ്പില്‍ നയിക്കപ്പെടുന്നതാണ്‌.[1]

[1] അവരവര്‍ക്ക് ആണ്‍മക്കള്‍, അല്ലാഹുവിന് പെണ്‍മക്കള്‍, വിശിഷ്ടമായ സമ്പാദ്യങ്ങള്‍ അവരവര്‍ക്ക് അല്ലെങ്കില്‍ വ്യാജ ദൈവങ്ങള്‍ക്ക്, അല്ലാഹുവിന് (ദാനധര്‍മ്മങ്ങളായി) മോശമായ വിഭവങ്ങള്‍! ഈ നിലപാട് സ്വീകരിക്കുന്നവര്‍ക്കുളളതാണ് നരകം. അവരായിരിക്കും നരകത്തിലേക്ക് ആദ്യമായി ആനയിക്കപ്പെടുന്നവര്‍.