Skip to main content

وَاصْبِرْ نَفْسَكَ مَعَ الَّذِيْنَ يَدْعُوْنَ رَبَّهُمْ بِالْغَدٰوةِ وَالْعَشِيِّ يُرِيْدُوْنَ وَجْهَهٗ وَلَا تَعْدُ عَيْنٰكَ عَنْهُمْۚ تُرِيْدُ زِيْنَةَ الْحَيٰوةِ الدُّنْيَاۚ وَلَا تُطِعْ مَنْ اَغْفَلْنَا قَلْبَهٗ عَنْ ذِكْرِنَا وَاتَّبَعَ هَوٰىهُ وَكَانَ اَمْرُهٗ فُرُطًا  ( الكهف: ٢٨ )

wa-iṣ'bir
وَٱصْبِرْ
And be patient
നീ സ്ഥിരപ്പെടുത്തുക, ക്ഷമവരുത്തുക
nafsaka
نَفْسَكَ
yourself
നിന്നെ, നിന്റെ ആത്മാവിനെ, ദേഹത്തെ, മനസ്സിന്നു
maʿa alladhīna
مَعَ ٱلَّذِينَ
with those who
യാതൊരു കൂട്ടരോടുകൂടെ
yadʿūna
يَدْعُونَ
call
അവര്‍ പ്രാര്‍ത്ഥിക്കുന്നു
rabbahum
رَبَّهُم
their Lord
അവരുടെ രക്ഷിതാവിനെ
bil-ghadati
بِٱلْغَدَوٰةِ
in the morning
രാവിലെ
wal-ʿashiyi
وَٱلْعَشِىِّ
and the evening
വൈകുന്നേരവും
yurīdūna
يُرِيدُونَ
desiring
(അവര്‍) ഉദ്ദേശിച്ചുകൊണ്ട്
wajhahu
وَجْهَهُۥۖ
His Face
അവന്റെ മുഖത്തെ (പ്രീതിയെ)
walā taʿdu
وَلَا تَعْدُ
And (let) not pass beyond
വിട്ടുപോകരുത്
ʿaynāka
عَيْنَاكَ
your eyes
നിന്റെ (രണ്ടു) കണ്ണുകള്‍, ദൃഷ്ടികള്‍
ʿanhum
عَنْهُمْ
over them
അവരില്‍ നിന്നു
turīdu
تُرِيدُ
desiring
നീ ഉദ്ദേശിച്ചുകൊണ്ട്‌
zīnata
زِينَةَ
adornment
അലങ്കാരത്തെ; ഭംഗിയെ
l-ḥayati l-dun'yā
ٱلْحَيَوٰةِ ٱلدُّنْيَاۖ
(of) the life (of) the world
ഐഹിക ജീവിതത്തിന്റെ
walā tuṭiʿ
وَلَا تُطِعْ
and (do) not obey
നീ അനുസരിക്കരുതു
man
مَنْ
whom
യാതൊരുവനെ
aghfalnā
أَغْفَلْنَا
We Have Made Heedless
നാം ബോധരഹിതമാക്കി (അശ്രദ്ധമാക്കി) യിരിക്കുന്നു
qalbahu
قَلْبَهُۥ
his heart
അവന്റെ ഹൃദയത്തെ
ʿan dhik'rinā
عَن ذِكْرِنَا
of Our rememberance
നമ്മുടെ ബോധനത്തെ സംബന്ധിച്ചു, സ്മരണയെക്കുറിച്ച്
wa-ittabaʿa
وَٱتَّبَعَ
and follows
അവന്‍ പിന്‍പറ്റുകയും ചെയ്തു
hawāhu
هَوَىٰهُ
his desires
അവന്റെ ഇച്ഛയെ, തന്നിഷ്ടത്തെ
wakāna
وَكَانَ
and is
ആകുകയും ചെയ്തു
amruhu
أَمْرُهُۥ
his affair
അവന്റെ കാര്യം
furuṭan
فُرُطًا
(in) excess
അതിരു കവിഞ്ഞതു, അതിരു വിട്ടത്

Wasbir nafsaka ma'al lazeena yad'oona Rabbahum bilghadaati wal'ashiyyi yureedoona Wajhahoo wa laa ta'du 'aynaaka 'anhum tureedu zeenatal hayaatid dunyaa wa laa tuti' man aghfalnaa qalbahoo 'an zikrinaa wattaba'a hawaahu wa kaana amruhoo furutaa (al-Kahf 18:28)

English Sahih:

And keep yourself patient [by being] with those who call upon their Lord in the morning and the evening, seeking His face [i.e., acceptance]. And let not your eyes pass beyond them, desiring adornments of the worldly life, and do not obey one whose heart We have made heedless of Our remembrance and who follows his desire and whose affair is ever [in] neglect. (Al-Kahf [18] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തങ്ങളുടെ നാഥന്റെ പ്രീതി പ്രതീക്ഷിച്ച് രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരോടൊപ്പം നീ നിന്റെ മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുക. ഇഹലോക ജീവിതത്തിന്റെ മോടി തേടി നിന്റെ കണ്ണുകള്‍ അവരില്‍നിന്നും തെറ്റിപ്പോവാതിരിക്കട്ടെ. നമ്മുടെ സ്മരണയെ സംബന്ധിച്ച് അശ്രദ്ധരാവുന്നവനെയും തന്നിഷ്ടത്തെ പിന്‍പറ്റുന്നവനെയും പരിധി ലംഘിച്ച് ജീവിക്കുന്നവനെയും നീ അനുസരിച്ചുപോകരുത്. (അല്‍കഹ്ഫ് [18] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട്[1] കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്‍റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്‍റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്‌.[2]

[1] അല്ലാഹുവിൻ്റെ മുഖം അവൻ്റെ വിശേഷണമാണ്. അല്ലാഹുവിൻ്റെ ഏത് വിശേഷണവും അല്ലാഹുവിൻ്റെ മഹത്വത്തിന് യോജിച്ച രൂപത്തിലാകുന്നു. അതിലൊന്നിലും അവനോട് സാദൃശ്യപ്പെടുന്ന ഒന്നും തന്നെയില്ല.
[2] നബി(ﷺ)യുടെ സന്തതസഹചാരികളായിരുന്ന പാവങ്ങളെ മാറ്റിനിര്‍ത്തിയാല്‍ തങ്ങളൊക്കെ നബി(ﷺ)യുടെ പക്ഷത്ത് ചേര്‍ന്നുകൊള്ളാമെന്ന് ചില ഖുറൈശി പ്രമുഖര്‍ വാഗ്ദാനം ചെയ്യുകയുണ്ടായി. അവരുടെ അഭിപ്രായം ചെവിക്കൊള്ളരുതെന്ന് അല്ലാഹു നബി(ﷺ)യെ തെര്യപ്പെടുത്തുന്നു.