Skip to main content

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لِيَسْتَأْذِنْكُمُ الَّذِيْنَ مَلَكَتْ اَيْمَانُكُمْ وَالَّذِيْنَ لَمْ يَبْلُغُوا الْحُلُمَ مِنْكُمْ ثَلٰثَ مَرّٰتٍۗ مِنْ قَبْلِ صَلٰوةِ الْفَجْرِ وَحِيْنَ تَضَعُوْنَ ثِيَابَكُمْ مِّنَ الظَّهِيْرَةِ وَمِنْۢ بَعْدِ صَلٰوةِ الْعِشَاۤءِۗ ثَلٰثُ عَوْرٰتٍ لَّكُمْۗ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحٌۢ بَعْدَهُنَّۗ طَوَّافُوْنَ عَلَيْكُمْ بَعْضُكُمْ عَلٰى بَعْضٍۗ كَذٰلِكَ يُبَيِّنُ اللّٰهُ لَكُمُ الْاٰيٰتِۗ وَاللّٰهُ عَلِيْمٌ حَكِيْمٌ  ( النور: ٥٨ )

yāayyuhā alladhīna
يَٰٓأَيُّهَا ٱلَّذِينَ
O you who believe! O you who believe!
ഹേ, യാതൊരു കൂട്ടരെ
āmanū
ءَامَنُوا۟
O you who believe!
വിശ്വസിച്ചിട്ടുള്ള
liyastadhinkumu
لِيَسْتَـْٔذِنكُمُ
Let ask your permission
നിങ്ങളോടു അനുവാദം തേടിക്കൊള്ളട്ടെ, സമ്മതം ചോദിക്കട്ടെ
alladhīna
ٱلَّذِينَ
those whom
യാതൊരു കൂട്ടര്‍
malakat
مَلَكَتْ
possess
(അവരെ) ഉടമപ്പെടുത്തിയിരിക്കുന്നു
aymānukum
أَيْمَٰنُكُمْ
your right hands
നിങ്ങളുടെ വലങ്കൈകള്‍
wa-alladhīna
وَٱلَّذِينَ
and those who
യാതൊരു കൂട്ടരും
lam yablughū
لَمْ يَبْلُغُوا۟
(have) not reached
അവര്‍ എത്തിയിട്ടില്ല, പ്രാപിച്ചിട്ടില്ല
l-ḥuluma
ٱلْحُلُمَ
puberty
തന്റേടം, ബുദ്ധി, പ്രായപൂര്‍ത്തി
minkum
مِنكُمْ
among you
നിങ്ങളില്‍ നിന്നു്
thalātha marrātin
ثَلَٰثَ مَرَّٰتٍۚ
(at) three times
മൂന്നു് പ്രാവശ്യങ്ങളില്‍ (അവസരങ്ങളില്‍)
min qabli
مِّن قَبْلِ
before before
മുമ്പായി
ṣalati l-fajri
صَلَوٰةِ ٱلْفَجْرِ
(the) prayer (of) dawn
ഫജ്ര്‍ (സുബ്ഹ് - പ്രഭാത) നമസ്കാരത്തിന്റെ
waḥīna taḍaʿūna
وَحِينَ تَضَعُونَ
and when you put aside
നിങ്ങള്‍ എടുത്തുവെക്കുന്ന നേരത്തും
thiyābakum
ثِيَابَكُم
your garments
നിങ്ങളുടെ വസ്ത്രങ്ങളെ
mina l-ẓahīrati
مِّنَ ٱلظَّهِيرَةِ
at noon
ഉച്ചവേളയിലായി
wamin baʿdi
وَمِنۢ بَعْدِ
and after and after
ശേഷവും
ṣalati l-ʿishāi
صَلَوٰةِ ٱلْعِشَآءِۚ
(the) prayer (of) night
ഇശാ (സന്ധ്യാ) നമസ്കാരത്തിന്റെ
thalāthu ʿawrātin
ثَلَٰثُ عَوْرَٰتٍ
(These) three (are) times of privacy
മൂന്നു ഗോപ്യാവസരങ്ങളാണ് (മറ്റുള്ളവര്‍ അറിയാവതല്ലാത്തവയാണ്)
lakum
لَّكُمْۚ
for you
നിങ്ങള്‍ക്ക്
laysa ʿalaykum
لَيْسَ عَلَيْكُمْ
Not on you
നിങ്ങളുടെമേല്‍ ഇല്ല
walā ʿalayhim
وَلَا عَلَيْهِمْ
and not on them
അവരുടെമേലും ഇല്ല
junāḥun
جُنَاحٌۢ
any blame
കുറ്റം, തെറ്റ്
baʿdahunna
بَعْدَهُنَّۚ
after that
അവയ്ക്കു ശേഷം, അവയ്ക്കു പുറമെ
ṭawwāfūna
طَوَّٰفُونَ
(as) moving about
ചുറ്റി (പ്പറ്റി) നടക്കുന്നവരാണ്
ʿalaykum
عَلَيْكُم
among you
നിങ്ങളില്‍ കൂടി
baʿḍukum
بَعْضُكُمْ
some of you
അതായത് നിങ്ങളില്‍ ചിലര്‍
ʿalā baʿḍin
عَلَىٰ بَعْضٍۚ
among others
ചിലരില്‍കൂടി
kadhālika
كَذَٰلِكَ
Thus
അപ്രകാരം, ഇപ്രകാരം
yubayyinu l-lahu
يُبَيِّنُ ٱللَّهُ
Allah makes clear Allah makes clear
അല്ലാഹു വിവരിക്കുന്നു
lakumu
لَكُمُ
for you
നിങ്ങള്‍ക്കു
l-āyāti
ٱلْءَايَٰتِۗ
the Verses
ലക്ഷ്യങ്ങളെ
wal-lahu
وَٱللَّهُ
and Allah
അല്ലാഹു
ʿalīmun
عَلِيمٌ
(is) All-Knower
സര്‍വ്വജ്ഞനാണ്
ḥakīmun
حَكِيمٌ
All-Wise
അഗാധജ്ഞനുമാണ്

Yaaa aiyuhal lazeena aamanoo li yastaazinkumul lazeena malakat aimaanukum wallazeena lam yablughul huluma minkum salaasa marraat; min qabli Salaatil Fajri wa heena tada'oona siyaa bakum minaz zaheerati wa mim ba'di Salaatil Ishaaa'; salaasu 'awraatil lakum; laisa 'alaikum wa laa 'alaihim junaahum ba'dahunn; tawwaafoona 'alaikum ba'dukum 'alaa ba'd; kazaalika yubaiyinul laahu lakumul aayaat wallaahu 'Aleemun Hakeem (an-Nūr 24:58)

English Sahih:

O you who have believed, let those whom your right hands possess and those who have not [yet] reached puberty among you ask permission of you [before entering] at three times: before the dawn prayer and when you put aside your clothing [for rest] at noon and after the night prayer. [These are] three times of privacy for you. There is no blame upon you nor upon them beyond these [periods], for they continually circulate among you – some of you, among others. Thus does Allah make clear to you the verses [i.e., His ordinances]; and Allah is Knowing and Wise. (An-Nur [24] : 58)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വിശ്വസിച്ചവരേ, നിങ്ങളുടെ അടിമകളും നിങ്ങളിലെ പ്രായപൂര്‍ത്തിയെത്താത്തവരും മൂന്നു പ്രത്യേക സമയങ്ങളില്‍ അനുവാദം വാങ്ങിയശേഷമേ നിങ്ങളുടെയടുത്തു വരാന്‍ പാടുള്ളൂ. പ്രഭാത നമസ്‌കാരത്തിനു മുമ്പും ഉച്ചയുറക്കിന് നിങ്ങള്‍ വസ്ത്രമഴിച്ചുവെക്കുന്ന നേരത്തും ഇശാ നമസ്‌കാരത്തിനുശേഷവുമാണത്. ഇതുമൂന്നും നിങ്ങളുടെ സ്വകാര്യ സമയങ്ങളാണ്. മറ്റുസമയങ്ങളില്‍ അനുവാദമാരായാതെ നിങ്ങളുടെ അടുത്തുവരുന്നതില്‍ നിങ്ങള്‍ക്കോ അവര്‍ക്കോ കുറ്റമില്ല. അവര്‍ നിങ്ങളെ ചുറ്റിപ്പറ്റിക്കഴിയുന്നവരാണല്ലോ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് ജീവിക്കുന്നവരുമാണ്. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ നിയമങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും. (അന്നൂര്‍ [24] : 58)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവ(അടിമകള്‍)രും, നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്‌) അനുവാദം തേടിക്കൊള്ളട്ടെ.[1] പ്രഭാതനമസ്കാരത്തിനു മുമ്പും, ഉച്ചസമയത്ത് (ഉറങ്ങുവാന്‍) നിങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റിവെക്കുന്ന സമയത്തും, ഇശാ നമസ്കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദര്‍ഭങ്ങളത്രെ ഇത്‌. ഈ സന്ദര്‍ഭങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കോ അവര്‍ക്കോ (കൂടിക്കലര്‍ന്ന് ജീവിക്കുന്നതിന്‌) യാതൊരു കുറ്റവുമില്ല. അവര്‍ നിങ്ങളുടെ അടുത്ത് ചുറ്റി നടക്കുന്നവരത്രെ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് വര്‍ത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.

[1] അന്യരുടെ വാസസ്ഥലങ്ങളില്‍ അനുവാദം കൂടാതെ കടന്ന് ചെല്ലരുതെന്ന് 27-ാം വചനത്തില്‍ പറഞ്ഞു. എന്നാല്‍ ഒരാളോട് ഏറ്റവും അടുത്ത് പെരുമാറുന്ന കുട്ടികള്‍, ഭൃത്യന്മാര്‍ എന്നിവര്‍ പോലും സ്വകാര്യ സന്ദര്‍ഭങ്ങളില്‍ - ഗോപ്യഭാഗങ്ങള്‍ വെളിപ്പെടാന്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ - അയാളുടെ സമ്മതം ലഭിച്ചശേഷമേ അയാളുടെ മുറിയില്‍ കടന്നു ചെല്ലാവൂ എന്ന് ഈ വചനത്തിലൂടെ അല്ലാഹു അനുശാസിക്കുന്നു.