Skip to main content
bismillah

سُوْرَةٌ اَنْزَلْنٰهَا وَفَرَضْنٰهَا وَاَنْزَلْنَا فِيْهَآ اٰيٰتٍۢ بَيِّنٰتٍ لَّعَلَّكُمْ تَذَكَّرُوْنَ  ( النور: ١ )

sūratun
سُورَةٌ
ഒരു അദ്ധ്യായമാണ്‌ (ഇതു), ഒരു സൂറത്താണ്
anzalnāhā
أَنزَلْنَٰهَا
നാമതു അവതരിപ്പിച്ചിരിക്കുന്നു
wafaraḍnāhā
وَفَرَضْنَٰهَا
നാമതു നിയമമാക്കിയിരിക്കുന്നു
wa-anzalnā fīhā
وَأَنزَلْنَا فِيهَآ
നാമതില്‍ അവതരിപ്പിക്കുകയും ചെയ്തു
āyātin
ءَايَٰتٍۭ
പല ദൃഷ്ടാന്തങ്ങള്‍, ലക്ഷ്യങ്ങള്‍
bayyinātin
بَيِّنَٰتٍ
വ്യക്തമായ, തെളിവുകളായ
laʿallakum
لَّعَلَّكُمْ
നിങ്ങളാകുവാന്‍ വേണ്ടി, നിങ്ങളായേക്കാം
tadhakkarūna
تَذَكَّرُونَ
ഓര്‍മ്മിക്കും, ഉറ്റാലോചിക്കും

ഇതൊരധ്യായമാണ്. നാം ഇതിറക്കിത്തന്നിരിക്കുന്നു. ഇതിനെ നിയമമാക്കി നിശ്ചയിച്ചിരിക്കുന്നു. നാം ഇതില്‍ വ്യക്തമായ തെളിവുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കാന്‍.

തഫ്സീര്‍

اَلزَّانِيَةُ وَالزَّانِيْ فَاجْلِدُوْا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖوَّلَا تَأْخُذْكُمْ بِهِمَا رَأْفَةٌ فِيْ دِيْنِ اللّٰهِ اِنْ كُنْتُمْ تُؤْمِنُوْنَ بِاللّٰهِ وَالْيَوْمِ الْاٰخِرِۚ وَلْيَشْهَدْ عَذَابَهُمَا طَاۤىِٕفَةٌ مِّنَ الْمُؤْمِنِيْنَ  ( النور: ٢ )

al-zāniyatu
ٱلزَّانِيَةُ
വ്യഭിചാരം ചെയ്യുന്നവള്‍
wal-zānī
وَٱلزَّانِى
വ്യഭിചാരം ചെയ്യുന്നവനും
fa-ij'lidū
فَٱجْلِدُوا۟
നിങ്ങള്‍ അടിക്കുവിന്‍
kulla wāḥidin
كُلَّ وَٰحِدٍ
എല്ലാ ഓരോരുവരെയും
min'humā
مِّنْهُمَا
അവര്‍ രണ്ടാളില്‍നിന്നും
mi-ata jaldatin
مِا۟ئَةَ جَلْدَةٍۖ
നൂറടി (വീതം)
walā takhudh'kum
وَلَا تَأْخُذْكُم
നിങ്ങള്‍ക്കു പിടിപെടരുതു
bihimā
بِهِمَا
അവരെ രണ്ടാളെയും സംബന്ധിച്ചു
rafatun
رَأْفَةٌ
ഒരു ദയയും, കൃപയും
fī dīni l-lahi
فِى دِينِ ٱللَّهِ
അല്ലാഹുവിന്റെ മതനടപടിയില്‍
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
tu'minūna
تُؤْمِنُونَ
വിശ്വസിക്കുന്ന(വര്‍)
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wal-yawmi l-ākhiri
وَٱلْيَوْمِ ٱلْءَاخِرِۖ
അന്ത്യദിനത്തിലും
walyashhad
وَلْيَشْهَدْ
സന്നിഹിതരാവുക (ഹാജരുണ്ടാവുക)യും ചെയ്തുകൊള്ളട്ടെ
ʿadhābahumā
عَذَابَهُمَا
അവരുടെ ശിക്ഷയുടെ (ശിക്ഷനടത്തുന്നതിന്റെ) അടുക്കല്‍
ṭāifatun
طَآئِفَةٌ
ഒരു വിഭാഗം, ഒരു കൂട്ടര്‍
mina l-mu'minīna
مِّنَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളില്‍ നിന്നുള്ള

വ്യഭിചാരിണിയെയും വ്യഭിചാരിയെയും നൂറടിവീതം അടിക്കുക. അല്ലാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കുന്നകാര്യത്തില്‍ അവരോടുള്ള ദയ നിങ്ങളെ പിടികൂടാതിരിക്കട്ടെ- നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍. അവരെ ശിക്ഷിക്കുന്നതിന് സത്യവിശ്വാസികളിലൊരുസംഘം സാക്ഷ്യംവഹിക്കുകയും ചെയ്യട്ടെ.

തഫ്സീര്‍

اَلزَّانِيْ لَا يَنْكِحُ اِلَّا زَانِيَةً اَوْ مُشْرِكَةً ۖوَّالزَّانِيَةُ لَا يَنْكِحُهَآ اِلَّا زَانٍ اَوْ مُشْرِكٌۚ وَحُرِّمَ ذٰلِكَ عَلَى الْمُؤْمِنِيْنَ  ( النور: ٣ )

al-zānī
ٱلزَّانِى
വ്യഭിചാരി
lā yankiḥu
لَا يَنكِحُ
അവന്‍ വിവാഹം ചെയ്യുകയില്ല
illā zāniyatan
إِلَّا زَانِيَةً
വ്യഭിചാരം ചെയ്യുന്നവളെയല്ലാതെ
aw mush'rikatan
أَوْ مُشْرِكَةً
അല്ലെങ്കില്‍ ബഹുദൈവവിശ്വാസക്കാരിയെ
wal-zāniyatu
وَٱلزَّانِيَةُ
വ്യഭിചാരിണി
lā yankiḥuhā
لَا يَنكِحُهَآ
അവളെ വിവാഹം ചെയ്യുകയില്ല
illā zānin
إِلَّا زَانٍ
വ്യഭിചാരി ഒഴികെ
aw mush'rikun
أَوْ مُشْرِكٌۚ
അല്ലെങ്കില്‍ ബഹുദൈവവിശ്വാസി
waḥurrima
وَحُرِّمَ
വിരോധിക്കപ്പെട്ടിരിക്കുന്നു
dhālika
ذَٰلِكَ
അതു
ʿalā l-mu'minīna
عَلَى ٱلْمُؤْمِنِينَ
സത്യവിശ്വാസികളുടെമേല്‍

വ്യഭിചാരി വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കുകയില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവ വിശ്വാസിയോ അല്ലാതെ വിവാഹംചെയ്യുകയുമില്ല. സത്യവിശ്വാസികള്‍ക്ക് അത് നിഷിദ്ധമാക്കിയിരിക്കുന്നു.

തഫ്സീര്‍

وَالَّذِيْنَ يَرْمُوْنَ الْمُحْصَنٰتِ ثُمَّ لَمْ يَأْتُوْا بِاَرْبَعَةِ شُهَدَاۤءَ فَاجْلِدُوْهُمْ ثَمٰنِيْنَ جَلْدَةً وَّلَا تَقْبَلُوْا لَهُمْ شَهَادَةً اَبَدًاۚ وَاُولٰۤىِٕكَ هُمُ الْفٰسِقُوْنَ ۙ  ( النور: ٤ )

wa-alladhīna yarmūna
وَٱلَّذِينَ يَرْمُونَ
ആരോപണം ചെയ്യുന്നവര്‍, അപവാദം പറയുന്നവര്‍
l-muḥ'ṣanāti
ٱلْمُحْصَنَٰتِ
ചാരിത്ര്യം സിദ്ധിച്ച സ്ത്രീകളെ, ചാരിത്ര്യം സംരക്ഷിക്കപ്പെട്ടവരെ
thumma lam yatū
ثُمَّ لَمْ يَأْتُوا۟
പിന്നെ അവര്‍ കൊണ്ടുവന്നതുമില്ല
bi-arbaʿati shuhadāa
بِأَرْبَعَةِ شُهَدَآءَ
നാലു സാക്ഷികളെ
fa-ij'lidūhum
فَٱجْلِدُوهُمْ
അവരെ നിങ്ങള്‍ അടിക്കുക
thamānīna jaldatan
ثَمَٰنِينَ جَلْدَةً
എണ്‍പതു അടി
walā taqbalū
وَلَا تَقْبَلُوا۟
നിങ്ങള്‍ സ്വീകരിക്കുകയും അരുതു
lahum
لَهُمْ
അവരുടെ
shahādatan
شَهَٰدَةً
സാക്ഷ്യം
abadan
أَبَدًاۚ
ഒരിക്കലും, എന്നും
wa-ulāika humu
وَأُو۟لَٰٓئِكَ هُمُ
അക്കൂട്ടര്‍തന്നെ
l-fāsiqūna
ٱلْفَٰسِقُونَ
തോന്നിയവാസികള്‍, ദുര്‍ന്നടപ്പുകാര്‍

നാലു സാക്ഷികളെ ഹാജറാക്കാതെ ചാരിത്രവതികളുടെമേല്‍ കുറ്റമാരോപിക്കുന്നവരെ നിങ്ങള്‍ എണ്‍പത് അടിവീതം അടിക്കുക. അവരുടെ സാക്ഷ്യം പിന്നീടൊരിക്കലും സ്വീകരിക്കരുത്. അവര്‍തന്നെയാണ് തെമ്മാടികള്‍.

തഫ്സീര്‍

اِلَّا الَّذِيْنَ تَابُوْا مِنْۢ بَعْدِ ذٰلِكَ وَاَصْلَحُوْاۚ فَاِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ  ( النور: ٥ )

illā alladhīna
إِلَّا ٱلَّذِينَ
യാതൊരുകൂട്ടരൊഴികെ
tābū
تَابُوا۟
അവര്‍ പശ്ചാത്തപിച്ചു, മടങ്ങി
min baʿdi dhālika
مِنۢ بَعْدِ ذَٰلِكَ
അതിനുശേഷം
wa-aṣlaḥū
وَأَصْلَحُوا۟
അവര്‍ നന്നാക്കുകയും ചെയ്തു, നന്നായിത്തീരുകയും ചെയ്തു
fa-inna l-laha
فَإِنَّ ٱللَّهَ
കാരണം നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്

അതിനുശേഷം പശ്ചാത്തപിക്കുകയും വിശുദ്ധിവരിക്കുകയും ചെയ്തവരൊഴികെ. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.

തഫ്സീര്‍

وَالَّذِيْنَ يَرْمُوْنَ اَزْوَاجَهُمْ وَلَمْ يَكُنْ لَّهُمْ شُهَدَاۤءُ اِلَّآ اَنْفُسُهُمْ فَشَهَادَةُ اَحَدِهِمْ اَرْبَعُ شَهٰدٰتٍۢ بِاللّٰهِ ۙاِنَّهٗ لَمِنَ الصّٰدِقِيْنَ  ( النور: ٦ )

wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടര്‍
yarmūna
يَرْمُونَ
അവര്‍ ആരോപണം ചെയ്യുന്നു
azwājahum
أَزْوَٰجَهُمْ
തങ്ങളുടെ ഭാര്യമാരെ
walam yakun lahum
وَلَمْ يَكُن لَّهُمْ
അവര്‍ക്കു ഇല്ലതാനും
shuhadāu
شُهَدَآءُ
സാക്ഷികള്‍
illā anfusuhum
إِلَّآ أَنفُسُهُمْ
തങ്ങള്‍ തന്നെയല്ലാതെ
fashahādatu
فَشَهَٰدَةُ
എന്നാല്‍ സാക്ഷ്യം
aḥadihim
أَحَدِهِمْ
അവരില്‍ ഒരാളുടെ
arbaʿu shahādātin
أَرْبَعُ شَهَٰدَٰتٍۭ
നാലു സാക്ഷ്യങ്ങളാണു (സത്യസാക്ഷ്യം പറയലാണു)
bil-lahi
بِٱللَّهِۙ
അല്ലാഹുവിന്റെപേരില്‍ (സത്യം ചെയ്തുകൊണ്ടു)
innahu
إِنَّهُۥ
നിശ്ചയമായും താന്‍
lamina l-ṣādiqīna
لَمِنَ ٱلصَّٰدِقِينَ
സത്യം പറയുന്നവരില്‍പെട്ടവന്‍ തന്നെ (സത്യം പറയുന്നവനാണു)

തങ്ങളുടെ ഭാര്യമാരുടെമേല്‍ കുറ്റമാരോപിക്കുകയും അതിനു തങ്ങളല്ലാതെ മറ്റു സാക്ഷികളില്ലാതിരിക്കുകയുമാണെങ്കില്‍, അവരിലൊരാളുടെ സാക്ഷ്യം 'താന്‍ തീര്‍ച്ചയായും സത്യവാനാണെ'ന്ന് അല്ലാഹുവിന്റെപേരില്‍ നാലുതവണ ആണയിട്ട് പറയലാണ്.

തഫ്സീര്‍

وَالْخَامِسَةُ اَنَّ لَعْنَتَ اللّٰهِ عَلَيْهِ اِنْ كَانَ مِنَ الْكٰذِبِيْنَ  ( النور: ٧ )

wal-khāmisatu
وَٱلْخَٰمِسَةُ
അഞ്ചാമത്തേത്
anna laʿnata l-lahi
أَنَّ لَعْنَتَ ٱللَّهِ
നിശ്ചയമായും അല്ലാഹുവിന്റെ ശാപം
ʿalayhi
عَلَيْهِ
തന്റെ മേല്‍ ഭവിക്കട്ടെ (എന്നാണ്)
in kāna
إِن كَانَ
താന്‍ ആണെങ്കില്‍
mina l-kādhibīna
مِنَ ٱلْكَٰذِبِينَ
കളവു പറയുന്നവരില്‍ പെട്ടവന്‍

അഞ്ചാം തവണ, താന്‍ കള്ളം പറയുന്നവനാണെങ്കില്‍ ദൈവശാപം തന്റെമേല്‍ പതിക്കട്ടെ എന്നും പറയണം.

തഫ്സീര്‍

وَيَدْرَؤُا عَنْهَا الْعَذَابَ اَنْ تَشْهَدَ اَرْبَعَ شَهٰدٰتٍۢ بِاللّٰهِ اِنَّهٗ لَمِنَ الْكٰذِبِيْنَ ۙ  ( النور: ٨ )

wayadra-u
وَيَدْرَؤُا۟
തടഞ്ഞുകളയും, തട്ടിക്കളയും
ʿanhā
عَنْهَا
അവളില്‍നിന്നു
l-ʿadhāba
ٱلْعَذَابَ
ശിക്ഷയെ
an tashhada
أَن تَشْهَدَ
അവള്‍ സാക്ഷ്യംപറയല്‍
arbaʿa shahādātin
أَرْبَعَ شَهَٰدَٰتٍۭ
നാലു സാക്ഷ്യങ്ങള്‍
bil-lahi
بِٱللَّهِۙ
അല്ലാഹുവിന്റെ പേരില്‍
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
lamina l-kādhibīna
لَمِنَ ٱلْكَٰذِبِينَ
കളവു പറയുന്നവരില്‍ പെട്ടവന്‍തന്നെ

'തീര്‍ച്ചയായും അയാള്‍ കള്ളം പറയുന്നവനാണെ'ന്ന് അല്ലാഹുവിന്റെ പേരില്‍ അവള്‍ നാലു തവണ ആണയിട്ടു സാക്ഷ്യപ്പെടുത്തിയാല്‍ അത് അവളെ ശിക്ഷയില്‍നിന്നൊഴിവാക്കുന്നതാണ്.

തഫ്സീര്‍

وَالْخَامِسَةَ اَنَّ غَضَبَ اللّٰهِ عَلَيْهَآ اِنْ كَانَ مِنَ الصّٰدِقِيْنَ   ( النور: ٩ )

wal-khāmisata
وَٱلْخَٰمِسَةَ
അഞ്ചാമത്തേതും
anna ghaḍaba l-lahi
أَنَّ غَضَبَ ٱللَّهِ
നിശ്ചയമായും അല്ലാഹുവിന്റെ കോപം
ʿalayhā
عَلَيْهَآ
അവളുടെ (തന്റെ) മേല്‍ ഭവിക്കട്ടെ എന്നു്
in kāna
إِن كَانَ
അവനാണെങ്കില്‍
mina l-ṣādiqīna
مِنَ ٱلصَّٰدِقِينَ
സത്യം പറയുന്നവരില്‍ പെട്ടവന്‍ (സത്യവാന്‍)

അഞ്ചാം തവണ, അവന്‍ സത്യവാനെങ്കില്‍ അല്ലാഹുവിന്റെ കോപം തന്റെമേല്‍ പതിക്കട്ടെ എന്നും പറയണം.

തഫ്സീര്‍

وَلَوْلَا فَضْلُ اللّٰهِ عَلَيْكُمْ وَرَحْمَتُهٗ وَاَنَّ اللّٰهَ تَوَّابٌ حَكِيْمٌ ࣖ  ( النور: ١٠ )

walawlā
وَلَوْلَا
ഇല്ലായിരുന്നുവെങ്കില്‍
faḍlu l-lahi
فَضْلُ ٱللَّهِ
അല്ലാഹുവിന്റെ ദാക്ഷിണ്യം, അനുഗ്രഹം, ദയവ്
ʿalaykum
عَلَيْكُمْ
നിങ്ങളില്‍
waraḥmatuhu
وَرَحْمَتُهُۥ
അവന്റെ കാരുണ്യം
wa-anna l-laha
وَأَنَّ ٱللَّهَ
അല്ലാഹുവാണെന്നതും
tawwābun
تَوَّابٌ
പശ്ചാത്താപം സ്വീകരിക്കുന്നവന്‍
ḥakīmun
حَكِيمٌ
അഗാധജ്ഞാനിയും, ജ്ഞാനയുക്തനും

അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങള്‍ക്കില്ലാതിരിക്കുകയും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും യുക്തിമാനും അല്ലാതിരിക്കുകയുമാണെങ്കില്‍ നിങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അന്നൂര്‍
القرآن الكريم:النور
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):An-Nur
സൂറത്തുല്‍:24
ആയത്ത് എണ്ണം:64
ആകെ വാക്കുകൾ:1317
ആകെ പ്രതീകങ്ങൾ:5596
Number of Rukūʿs:9
Revelation Location:സിവിൽ
Revelation Order:102
ആരംഭിക്കുന്നത്:2791