Skip to main content

اِلَّا الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ وَذَكَرُوا اللّٰهَ كَثِيْرًا وَّانْتَصَرُوْا مِنْۢ بَعْدِ مَا ظُلِمُوْا ۗوَسَيَعْلَمُ الَّذِيْنَ ظَلَمُوْٓا اَيَّ مُنْقَلَبٍ يَّنْقَلِبُوْنَ ࣖ   ( الشعراء: ٢٢٧ )

illā alladhīna
إِلَّا ٱلَّذِينَ
Except those who
യാതൊരു കൂട്ടരൊഴികെ
āmanū
ءَامَنُوا۟
believe
അവര്‍ വിശ്വസിച്ചിരിക്കുന്നു
waʿamilū
وَعَمِلُوا۟
and do
പ്രവര്‍ത്തിക്കയും ചെയ്തിരിക്കുന്നു
l-ṣāliḥāti
ٱلصَّٰلِحَٰتِ
righteous deeds
സല്‍ക്കര്‍മ്മങ്ങള്‍
wadhakarū
وَذَكَرُوا۟
and remember
അവര്‍ സ്മരിക്കുകയും (ഓര്‍ക്കുകയും, പ്രസ്താവിക്കുകയും) ചെയ്തു
l-laha
ٱللَّهَ
Allah
അല്ലാഹുവിനെ
kathīran
كَثِيرًا
much
ധാരാളം, വളരെ
wa-intaṣarū
وَٱنتَصَرُوا۟
and defend themselves
അവര്‍ രക്ഷാനടപടി സ്വീകരിക്കയും ചെയ്തു, പ്രതികാരനടപടി എടുക്കയും ചെയ്തു, വിജയം നേടുകയും ചെയ്തു
min baʿdi
مِنۢ بَعْدِ
after after
ശേഷമായി
mā ẓulimū
مَا ظُلِمُوا۟ۗ
after they were wronged
അവര്‍ അക്രമം ചെയ്യപ്പെട്ടതിന്‍റെ
wasayaʿlamu
وَسَيَعْلَمُ
And will come to know
ഉടനെ അറിഞ്ഞുകൊള്ളും, വഴിയെ അറിയാറാകും
alladhīna ẓalamū
ٱلَّذِينَ ظَلَمُوٓا۟
those who have wronged
അക്രമം ചെയ്തവര്‍
ayya munqalabin
أَىَّ مُنقَلَبٍ
(to) what return
ഏതൊരു പര്യവസാനത്തിലാണ്
yanqalibūna
يَنقَلِبُونَ
they will return
അവര്‍ തിരിഞ്ഞെത്തുന്നതു, എത്തിച്ചേരുന്നതു, മടങ്ങിയെത്തുന്നതു (എന്നു)

Illal lazeena aamanoo w a'amilus saalihaati wa zakarul laaha kaseeranw wantasaroo mim ba'di maa zulimoo; wa saya'lamul lazeena zalamooo aiya munqalbiny yanqaliboon (aš-Šuʿarāʾ 26:227)

English Sahih:

Except those [poets] who believe and do righteous deeds and remember Allah often and defend [the Muslims] after they were wronged. And those who have wronged are going to know to what [kind of] return they will be returned. (Ash-Shu'ara [26] : 227)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ദൈവത്തെ ധാരാളമായി സ്മരിക്കുകയും തങ്ങള്‍ അക്രമിക്കപ്പെട്ടശേഷം അതിനെ നേരിടുക മാത്രം ചെയ്തവരുമൊഴികെ. അതിക്രമികള്‍ അടുത്തുതന്നെ അറിയും, തങ്ങള്‍ മാറിമറിഞ്ഞ് ഏതൊരു പരിണതിയിലാണ് എത്തുകയെന്ന്. (അശ്ശുഅറാഅ് [26] : 227)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും, അക്രമത്തിന് ഇരയായതിനെത്തുടര്‍ന്ന് ആത്മരക്ഷയ്ക്ക് നടപടി എടുക്കുകയും ചെയ്തവര്‍[1] ഇതില്‍നിന്ന് ഒഴിവാകുന്നു. അക്രമകാരികള്‍ അറിഞ്ഞു കൊള്ളും; തങ്ങള്‍ തിരിഞ്ഞുമറിഞ്ഞ് എങ്ങനെയുള്ള പര്യവസാനത്തിലാണ് എത്തുകയെന്ന്.

[1] സത്യനിഷേധികളായ കവികളുടെ ഭര്‍ത്സനങ്ങള്‍ക്ക് ശക്തിയായ തിരിച്ചടി നല്‍കിയ മുസ്‌ലിം കവികളെപ്പറ്റിയാണ് ഈ പരാമര്‍ശം.