Skip to main content

قَالَ الَّذِيْ عِنْدَهٗ عِلْمٌ مِّنَ الْكِتٰبِ اَنَا۠ اٰتِيْكَ بِهٖ قَبْلَ اَنْ يَّرْتَدَّ اِلَيْكَ طَرْفُكَۗ فَلَمَّا رَاٰهُ مُسْتَقِرًّا عِنْدَهٗ قَالَ هٰذَا مِنْ فَضْلِ رَبِّيْۗ لِيَبْلُوَنِيْٓ ءَاَشْكُرُ اَمْ اَكْفُرُۗ وَمَنْ شَكَرَ فَاِنَّمَا يَشْكُرُ لِنَفْسِهٖۚ وَمَنْ كَفَرَ فَاِنَّ رَبِّيْ غَنِيٌّ كَرِيْمٌ   ( النمل: ٤٠ )

qāla alladhī
قَالَ ٱلَّذِى
Said one who
യാതൊരുവന്‍ പറഞ്ഞു
ʿindahu
عِندَهُۥ
with him
തന്‍റെ പക്കലുണ്ട്
ʿil'mun
عِلْمٌ
(was) knowledge
ഒരു അറിവ്
mina l-kitābi
مِّنَ ٱلْكِتَٰبِ
of the Scripture
വേദഗ്രന്ഥത്തില്‍നിന്നു, ഗ്രന്ഥത്തില്‍നിന്നു
anā ātīka
أَنَا۠ ءَاتِيكَ
"I will bring it to you
ഞാന്‍ താങ്കള്‍ക്കു കൊണ്ടുവരാം
bihi
بِهِۦ
will bring it to you
അതിനെ
qabla an yartadda
قَبْلَ أَن يَرْتَدَّ
before [that] returns
മടങ്ങിവരുംമുമ്പു, തിരിച്ചുവരുംമുമ്പു
ilayka
إِلَيْكَ
to you
താങ്കള്‍ക്കു, താങ്കളിലേക്കു
ṭarfuka
طَرْفُكَۚ
your glance"
താങ്കളുടെ ദൃഷ്ടി, കണ്ണ്
falammā raāhu
فَلَمَّا رَءَاهُ
Then when he saw it
അങ്ങനെ അതിനെ അദ്ദേഹം കണ്ടപ്പോള്‍
mus'taqirran
مُسْتَقِرًّا
placed
സ്ഥിതി ചെയ്യുന്നതായി
ʿindahu
عِندَهُۥ
before him
തന്‍റെ അടുക്കല്‍
qāla
قَالَ
he said
അദ്ദേഹം പറഞ്ഞു
hādhā
هَٰذَا
"This
ഇതു
min faḍli
مِن فَضْلِ
(is) from (the) Favor
അനുഗ്രഹത്തില്‍പെട്ടതാണ്
rabbī
رَبِّى
(of) my Lord
എന്‍റെ റബ്ബിന്‍റെ
liyabluwanī
لِيَبْلُوَنِىٓ
to test me
എന്നെ അവന്‍ പരീക്ഷണം ചെയ്യാന്‍ വേണ്ടി
a-ashkuru
ءَأَشْكُرُ
whether I am grateful
ഞാന്‍ നന്ദി കാണിക്കുമോ
am
أَمْ
or
അഥവാ, അതല്ലെങ്കില്‍
akfuru
أَكْفُرُۖ
I am ungrateful
താന്‍ നന്ദികേടു കാണിക്കുമോ (എന്നു)
waman shakara
وَمَن شَكَرَ
And whoever (is) grateful
വല്ലവനും നന്ദി കാണിച്ചാല്‍
fa-innamā yashkuru
فَإِنَّمَا يَشْكُرُ
then only he is grateful
എന്നാല്‍ നിശ്ചയമായും അവന്‍ നന്ദി കാണിക്കുന്നു
linafsihi
لِنَفْسِهِۦۖ
for his own soul
തനിക്കു വേണ്ടിത്തന്നെ
waman kafara
وَمَن كَفَرَ
And whoever (is) ungrateful
വല്ലവനും നന്ദികേടു കാണിച്ചാല്‍
fa-inna rabbī
فَإِنَّ رَبِّى
then indeed my Lord
എന്നാല്‍ നിശ്ചയമായും എന്‍റെ റബ്ബ്
ghaniyyun
غَنِىٌّ
(is) Self-sufficient
അനാശ്രയനാണ്, ധന്യനാണ്
karīmun
كَرِيمٌ
Noble"
മാന്യനാണ്, ഉല്‍കൃഷ്ടനാണ്

Qaalal lazee indahoo 'ilmum minal Kitaabi ana aateeka bihee qabla ai yartadda ilaika tarfuk; falammaa ra aahu mustaqirran 'indahoo qaala haazaa min fadli Rabbee li yabluwaneee 'a-ashkuru am akfuru wa man shakara fa innamaa yashkuru linafsihee wa man kafara fa inna Rabbee Ghaniyyun Kareem (an-Naml 27:40)

English Sahih:

Said one who had knowledge from the Scripture, "I will bring it to you before your glance returns to you." And when [Solomon] saw it placed before him, he said, "This is from the favor of my Lord to test me whether I will be grateful or ungrateful. And whoever is grateful – his gratitude is only for [the benefit of] himself. And whoever is ungrateful – then indeed, my Lord is Free of need and Generous." (An-Naml [27] : 40)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അപ്പോള്‍ വേദവിജ്ഞാനം കൈമുതലായുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു: ''അങ്ങ് കണ്ണുചിമ്മി തുറക്കും മുമ്പായി ഞാനത് ഇവിടെ എത്തിക്കാം.'' അങ്ങനെ അത് തന്റെ അടുത്ത് കൊണ്ടുവന്ന് സ്ഥാപിച്ചതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഇത് എന്റെ നാഥന്റെ അനുഗ്രഹഫലമാണ്. എന്നെ പരീക്ഷിക്കാനാണിത്. ഞാന്‍ നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോയെന്ന് അറിയാന്‍. നന്ദി കാണിക്കുന്നവര്‍ സ്വന്തം നന്മക്കുവേണ്ടിത്തന്നെയാണ് നന്ദി കാണിക്കുന്നത്. എന്നാല്‍ ആരെങ്കിലും നന്ദികേടു കാണിക്കുന്നുവെങ്കില്‍ സംശയംവേണ്ട; എന്റെ നാഥന്‍ അന്യാശ്രയമില്ലാത്തവനാണ്. അത്യുല്‍കൃഷ്ടനും.'' (അന്നംല് [27] : 40)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വേദത്തില്‍ നിന്നുള്ള വിജ്ഞാനം[1] കരഗതമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു; താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടു വന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്‍റെ അടുക്കല്‍ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദി കാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്‍റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു ഇത്‌. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്‍റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്‌. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് പരാശ്രയമുക്തനും, ഉല്‍കൃഷ്ടനുമാകുന്നു.

[1] 'വേദ വിജ്ഞാനമുള്ള ആള്‍' എന്ന വാക്ക് ആരെയാണ് സൂചിപ്പിക്കുന്നത് എന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ ഏകാഭിപ്രായക്കാരല്ല. ജിബ്രീല്‍ എന്ന മലക്കാണെന്നും, ആസഫുബ്‌നു ബര്‍ഖിയാ എന്ന് പേരുള്ള ഒരു ഇസ്രായീലി പണ്ഡിതനാണെന്നും, സുലൈമാന്‍ നബി (عليه السلام) തന്നെയാണെന്നും അഭിപ്രായങ്ങളുണ്ട്.