Skip to main content

وَقَالُوْٓا اِنْ نَّتَّبِعِ الْهُدٰى مَعَكَ نُتَخَطَّفْ مِنْ اَرْضِنَاۗ اَوَلَمْ نُمَكِّنْ لَّهُمْ حَرَمًا اٰمِنًا يُّجْبٰٓى اِلَيْهِ ثَمَرٰتُ كُلِّ شَيْءٍ رِّزْقًا مِّنْ لَّدُنَّا وَلٰكِنَّ اَكْثَرَهُمْ لَا يَعْلَمُوْنَ   ( القصص: ٥٧ )

waqālū
وَقَالُوٓا۟
And they say
അവര്‍ പറയുന്നു
in nattabiʿi
إِن نَّتَّبِعِ
"If we follow
ഞങ്ങള്‍ പിന്‍പറ്റിയാല്‍
l-hudā
ٱلْهُدَىٰ
the guidance
സന്‍മാര്‍ഗ്ഗം, നേര്‍വഴി, മാര്‍ഗ്ഗദ൪ ശനം
maʿaka
مَعَكَ
with you
താങ്കളുടെകൂടെ
nutakhaṭṭaf
نُتَخَطَّفْ
we would be swept
ഞങ്ങള്‍ റാഞ്ചി എടുക്കപ്പെടും, പറ്റിച്ചെടുക്കപ്പെടും
min arḍinā
مِنْ أَرْضِنَآۚ
from our land"
ഞങ്ങളുടെ ഭൂമിയില്‍ (നാട്ടില്‍)നിന്ന്
awalam numakkin
أَوَلَمْ نُمَكِّن
Have not We established
നാം സൗകര്യം ചെയ്തു കൊടുത്തിട്ടില്ലേ, സ്വാധീനം നല്‍കിയിട്ടില്ലേ
lahum
لَّهُمْ
for them
അവര്‍ക്ക്
ḥaraman
حَرَمًا
a sanctuary
ഒരു ഹറമിനെ (പവിത്രസ്ഥലത്തെ, അലംഘനീയമായ സ്ഥാനത്തെ)
āminan
ءَامِنًا
secure
നിര്‍ഭയമായ, സ്വസ്ഥമായ, വിശ്വസനീയമായ, സുരക്ഷിതമായ
yuj'bā
يُجْبَىٰٓ
are brought
ശേഖരിച്ചു കൊണ്ടുവരപ്പെടുന്നു
ilayhi
إِلَيْهِ
to it
അതിലേക്ക്
thamarātu
ثَمَرَٰتُ
fruits
ഫലങ്ങള്‍
kulli shayin
كُلِّ شَىْءٍ
(of) all things
എല്ലാ വസ്തുക്കളുടെയും
riz'qan
رِّزْقًا
a provision
ആഹാരമായിട്ടു, ഉപജീവനമായിട്ടു
min ladunnā
مِّن لَّدُنَّا
from Us?
നമ്മുടെ പക്കല്‍നിന്നുള്ള
walākinna aktharahum
وَلَٰكِنَّ أَكْثَرَهُمْ
But most of them
എങ്കിലും അവരില്‍ അധികമാളും
lā yaʿlamūna
لَا يَعْلَمُونَ
(do) not know
അറിയുന്നില്ല

Wa qaalooo in nattabi'il hudaa ma'aka nutakhattaf min ardinaa; awalam numakkkil lahum haraman aaminany yujbaaa ilaihi samaraatu kulli shai'ir rizqam mil ladunnaa wa laakinna aksarahum laa ya'lamoon (al-Q̈aṣaṣ 28:57)

English Sahih:

And they [i.e., the Quraysh] say, "If we were to follow the guidance with you, we would be swept from our land." Have We not established for them a safe sanctuary to which are brought the fruits of all things as provision from Us? But most of them do not know. (Al-Qasas [28] : 57)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ പറയുന്നു: ''ഞങ്ങള്‍ നിന്നോടൊപ്പം നീ നിര്‍ദേശിക്കുംവിധം നേര്‍വഴി സ്വീകരിച്ചാല്‍ ഞങ്ങളെ ഞങ്ങളുടെ നാട്ടില്‍നിന്ന് പിഴുതെറിയും.'' എന്നാല്‍ നിര്‍ഭയമായ ഹറം നാം അവര്‍ക്ക് വാസസ്ഥലമായി ഒരുക്കിക്കൊടുത്തിട്ടില്ലേ? എല്ലായിനം പഴങ്ങളും ശേഖരിച്ച് നാമവിടെ കൊണ്ടെത്തിക്കുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമാണത്. പക്ഷേ, അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നില്ല. (അല്‍ഖസ്വസ്വ് [28] : 57)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിന്നോടൊപ്പം ഞങ്ങള്‍ സന്മാര്‍ഗം പിന്തുടരുന്ന പക്ഷം ഞങ്ങളുടെ നാട്ടില്‍ നിന്ന് ഞങ്ങള്‍ എടുത്തെറിയപ്പെടും എന്ന് അവര്‍ പറഞ്ഞു.[1] നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം അവര്‍ക്ക് അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ച് കൊണ്ടു വരപ്പെടുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമത്രെ അത്‌. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.[2]

[1] ഇസ്‌ലാം സ്വാധീനം നേടിയാല്‍ മക്കയില്‍ ഖുറൈശികള്‍ക്കുള്ള ആധിപത്യം നഷ്ടപ്പെടുമെന്ന് അവരില്‍ ചിലര്‍ക്ക് ആശങ്കയുണ്ടായിരുന്നു.
[2] മക്കാനിവാസികള്‍ അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും അല്ലാഹു കനിഞ്ഞരുളിയതാണ്. അവനില്‍ വിശ്വാസമര്‍പ്പിക്കുകയും, അവനോട് നന്ദി കാണിക്കുകയും ചെയ്യുന്നപക്ഷം അവന്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുകയാണ് ചെയ്യുക. പക്ഷെ, അല്ലാഹുവിന്റെ നടപടിക്രമം മനസ്സിലാക്കാതെ അവര്‍ അനാവശ്യമായ ആശങ്ക വെച്ചു പുലര്‍ത്തുകയാണ്.