Skip to main content

اِنَّ الَّذِيْ فَرَضَ عَلَيْكَ الْقُرْاٰنَ لَرَاۤدُّكَ اِلٰى مَعَادٍ ۗقُلْ رَّبِّيْٓ اَعْلَمُ مَنْ جَاۤءَ بِالْهُدٰى وَمَنْ هُوَ فِيْ ضَلٰلٍ مُّبِيْنٍ   ( القصص: ٨٥ )

inna
إِنَّ
Indeed
നിശ്ചയമായും
alladhī faraḍa
ٱلَّذِى فَرَضَ
He Who ordained
നിയമിച്ചവന്‍, നിര്‍ബ്ബന്ധമാക്കിയവന്‍
ʿalayka
عَلَيْكَ
upon you
നിന്‍റെ മേല്‍
l-qur'āna
ٱلْقُرْءَانَ
the Quran
ഖുര്‍ആനെ
larādduka
لَرَآدُّكَ
(will) surely take you back
നിന്നെ തിരിച്ചുകൊണ്ടുവരുന്നവന്‍ (ആക്കുന്നവന്‍) തന്നെയാണ്
ilā maʿādin
إِلَىٰ مَعَادٍۚ
to a place of return
ഒരു മടക്കസ്ഥാനത്തേക്ക്
qul
قُل
Say
പറയുക
rabbī
رَّبِّىٓ
"My Lord
എന്‍റെ റബ്ബ്
aʿlamu
أَعْلَمُ
(is) most knowing
നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ്
man jāa
مَن جَآءَ
(of him) who comes
വന്നവനെ, വന്നതാരാണെന്നു
bil-hudā
بِٱلْهُدَىٰ
with the guidance
സന്മാര്‍ഗ്ഗവും കൊണ്ട്
waman
وَمَنْ
and who -
ഒരുവനെയും, ആരാണെന്നും
huwa
هُوَ
he
അവന്‍
fī ḍalālin
فِى ضَلَٰلٍ
(is) in an error
ദുര്‍മ്മാര്‍ഗ്ഗത്തിലാണ്, വഴിപിഴവിലാണ്
mubīnin
مُّبِينٍ
manifest"
വ്യക്തമായ

Innal azee farada 'alaikal Qur-aana laraaadduka ilaa ma'aad; qur Rabbeee a'lamu man jjaaa'a bil hudaa wa man huwa fee dalaalim mubeen (al-Q̈aṣaṣ 28:85)

English Sahih:

Indeed, [O Muhammad], He who imposed upon you the Quran will take you back to a place of return. Say, "My Lord is most knowing of who brings guidance and who is in clear error." (Al-Qasas [28] : 85)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിശ്ചയമായും നിനക്ക് ഈ ഖുര്‍ആന്‍ ജീവിതക്രമമായി നിശ്ചയിച്ചവന്‍ നിന്നെ മഹത്തായ ഒരു പരിണതിയിലേക്കു നയിക്കുക തന്നെ ചെയ്യും. പറയുക: എന്റെ നാഥന് നന്നായറിയാം; നേര്‍വഴിയുമായി വന്നവനാരെന്ന്. വ്യക്തമായ വഴികേടിലകപ്പെട്ടവനാരെന്നും. (അല്‍ഖസ്വസ്വ് [28] : 85)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും നിനക്ക് ഈ ഖുര്‍ആന്‍ നിയമമായി നല്‍കിയവന്‍ തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക് നിന്നെ തിരിച്ചു കൊണ്ടു വരിക തന്നെ ചെയ്യും.[1] പറയുക: സന്‍മാര്‍ഗവും കൊണ്ട് വന്നതാരെന്നും, സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടത് ആരെന്നും എന്‍റെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാണ്‌.

[1] നബി(ﷺ)യെ അല്ലാഹു മക്കയില്‍ ജേതാവായി തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനമാണ് ഈ വചനത്തിലുള്ളതെന്നാണ് ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. പരലോകത്ത് മഹത്തായ പദവിയില്‍ അല്ലാഹു നബിയെ (ﷺ) എത്തിക്കുമെന്നാണ് ഈ വചനത്തിന്റെ സൂചനയെന്ന അഭിപ്രായക്കാരുമുണ്ട്.