Skip to main content

اِنَّا عَرَضْنَا الْاَمَانَةَ عَلَى السَّمٰوٰتِ وَالْاَرْضِ وَالْجِبَالِ فَاَبَيْنَ اَنْ يَّحْمِلْنَهَا وَاَشْفَقْنَ مِنْهَا وَحَمَلَهَا الْاِنْسَانُۗ اِنَّهٗ كَانَ ظَلُوْمًا جَهُوْلًاۙ   ( الأحزاب: ٧٢ )

innā
إِنَّا
Indeed We
നിശ്ചയമായും നാം
ʿaraḍnā
عَرَضْنَا
[We] offered
നാം കാട്ടി, പ്രദര്‍ശിപ്പിച്ചു
l-amānata
ٱلْأَمَانَةَ
the Trust
അമാനത്തിനെ
ʿalā l-samāwāti
عَلَى ٱلسَّمَٰوَٰتِ
to the heavens
ആകാശങ്ങളുടെമേല്‍
wal-arḍi
وَٱلْأَرْضِ
and the earth
ഭൂമിയുടെയും
wal-jibāli
وَٱلْجِبَالِ
and the mountains
പര്‍വ്വതങ്ങളുടെയും
fa-abayna
فَأَبَيْنَ
but they refused
അപ്പോഴവ വിസമ്മതിച്ചു
an yaḥmil'nahā
أَن يَحْمِلْنَهَا
to bear it
അവ അതു ഏറ്റെടുക്കുന്നതിനു, വഹിക്കുന്നതിനു
wa-ashfaqna
وَأَشْفَقْنَ
and they feared
അവ പേടിക്കുകയും ചെയ്തു
min'hā
مِنْهَا
from it;
അതിനെപ്പറ്റി
waḥamalahā
وَحَمَلَهَا
but bore it
അതു ഏറ്റെടുത്തു, വഹിച്ചു
l-insānu
ٱلْإِنسَٰنُۖ
the man
മനുഷ്യന്‍
innahu kāna
إِنَّهُۥ كَانَ
Indeed he was
നിശ്ചയമായും അവനാകുന്നു
ẓalūman
ظَلُومًا
very unjust
അക്രമകാരി
jahūlan
جَهُولًا
very ignorant
അറിവുകെട്ടവന്‍, മൂഢന്‍

Innaa 'aradnal amaanata 'alas samaawaati walardi wal jibaali fa abaina ai yahmil nahaa wa ashfaqna minhaa wa hamalahal insaanu innahoo kaana zalooman jahoolaa (al-ʾAḥzāb 33:72)

English Sahih:

Indeed, We offered the Trust to the heavens and the earth and the mountains, and they declined to bear it and feared it; but man [undertook to] bear it. Indeed, he was unjust and ignorant. (Al-Ahzab [33] : 72)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തീര്‍ച്ചയായും ആകാശഭൂമികളുടെയും പര്‍വതങ്ങളുടെയും മുമ്പില്‍ നാം ഈ അമാനത്ത് സമര്‍പ്പിച്ചു. അപ്പോള്‍ അതേറ്റെടുക്കാന്‍ അവ വിസമ്മതിച്ചു. അവ അതിനെ ഭയപ്പെട്ടു. എന്നാല്‍ മനുഷ്യന്‍ അതേറ്റെടുത്തു. അവന്‍ കൊടിയ അക്രമിയും തികഞ്ഞ അവിവേകിയും തന്നെ. (അല്‍അഹ്സാബ് [33] : 72)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും നാം ആ വിശ്വസ്തദൗത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.[1]

[1] ഭീമാകാരങ്ങളായ ആകശഗോളങ്ങള്‍ക്കോ ഭൂമിക്കോ ഉന്നതങ്ങളായ പര്‍വ്വതങ്ങള്‍ക്കോ ഒന്നും തന്നെ 'അമാനത്ത്' (ഉത്തരവാദിത്തം)ഏറ്റെടുക്കാന്‍ കഴിയില്ല. അല്ലാഹു നിശ്ചയിച്ച പ്രകൃതിനിയമങ്ങള്‍ക്ക് വിധേയമായി വര്‍ത്തിക്കാനേ അവയ്ക്ക് കഴിയൂ. പ്രപഞ്ചഘടനയില്‍ അവയ്ക്ക് വഹിക്കാനുള്ള പങ്ക് സ്വയം നിര്‍ണ്ണയിക്കാന്‍ അവയ്ക്ക് അവകാശമില്ല. എന്നാല്‍ മനുഷ്യന്റെ സ്ഥിതി അങ്ങനെയല്ല. വലിയൊരളവോളം പ്രകൃതിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അവന് സ്വാതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്നു. സ്വതന്ത്രമായ കര്‍മ്മങ്ങളിലൂടെ സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കാന്‍ അവന് അവസരം നല്‍കപ്പെട്ടിരിക്കുന്നു. വിവേകമതികളായ മനുഷ്യര്‍ ഈ കഴിവുകള്‍ ഉപയോഗിച്ച് മഹത്തായ വിജയം നേടുന്നു. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. അതത്രെ അവിവേകവും അനീതിയും കാണിക്കാനുള്ള ത്വര. അതിനെ അതിജയിക്കാനുള്ള ആര്‍ജ്ജവത്തെ ആശ്രയിച്ചിരിക്കുന്നു മനുഷ്യന്റെ വിജയവും മോക്ഷവുമൊക്കെ.