Skip to main content

مَنْ كَانَ يُرِيْدُ الْعِزَّةَ فَلِلّٰهِ الْعِزَّةُ جَمِيْعًاۗ اِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهٗ ۗوَالَّذِيْنَ يَمْكُرُوْنَ السَّيِّاٰتِ لَهُمْ عَذَابٌ شَدِيْدٌ ۗوَمَكْرُ اُولٰۤىِٕكَ هُوَ يَبُوْرُ   ( فاطر: ١٠ )

man kāna
مَن كَانَ
Whoever [is] desires
ആരെങ്കിലും ആണെങ്കില്‍
yurīdu l-ʿizata
يُرِيدُ ٱلْعِزَّةَ
[is] desires the honor
പ്രതാപം (യശസ്സ്) ഉദ്ദേശിക്കുക
falillahi
فَلِلَّهِ
then for Allah
എന്നാല്‍ അല്ലാഹുവിനാണ്
l-ʿizatu
ٱلْعِزَّةُ
(is) the Honor
പ്രതാപം
jamīʿan
جَمِيعًاۚ
all
മുഴുവനും
ilayhi
إِلَيْهِ
To Him
അവങ്കലേക്കത്രെ
yaṣʿadu
يَصْعَدُ
ascends
കയറിപ്പോകുന്നതു
l-kalimu
ٱلْكَلِمُ
the words
വാക്കു, വാക്കുകള്‍
l-ṭayibu
ٱلطَّيِّبُ
good
നല്ല, ശുദ്ധമായ
wal-ʿamalu l-ṣāliḥu
وَٱلْعَمَلُ ٱلصَّٰلِحُ
and the deed righteous
സല്‍ക്കര്‍മ്മമാകട്ടെ
yarfaʿuhu
يَرْفَعُهُۥۚ
raises it
അതു (അവന്‍) അതിനെ ഉയര്‍ത്തുകയും ചെയ്യുന്നു
wa-alladhīna yamkurūna
وَٱلَّذِينَ يَمْكُرُونَ
But those who plot
കുതന്ത്രം പ്രവര്‍ത്തിക്കുന്നവര്‍
l-sayiāti
ٱلسَّيِّـَٔاتِ
the evil
ദുഷിച്ച (കടുത്ത) കുതന്ത്രങ്ങള്‍
lahum
لَهُمْ
for them
അവര്‍ക്കുണ്ട്
ʿadhābun shadīdun
عَذَابٌ شَدِيدٌۖ
(is) a punishment severe
കഠിന ശിക്ഷ
wamakru ulāika
وَمَكْرُ أُو۟لَٰٓئِكَ
and (the) plotting (of) those
അക്കൂട്ടരുടെ കുതന്ത്രം
huwa
هُوَ
it
അതു (തന്നെ)
yabūru
يَبُورُ
(will) perish
നാശമടയും, നഷ്ടപ്പെടും

Man kaana yureedul 'izzata falillaahil 'izzatu jamee'aa; ilaihi yas'adul kalimut taiyibu wal'amalus saalihu yarfa'uh; wallazeena yamkuroonas sayyiaati lahum 'azaabun shadeed; wa makru ulaaa'ika huwa yaboor (Fāṭir 35:10)

English Sahih:

Whoever desires honor [through power] – then to Allah belongs all honor. To Him ascends good speech, and righteous work raises it. But they who plot evil deeds will have a severe punishment, and the plotting of those – it will perish. (Fatir [35] : 10)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആരെങ്കിലും അന്തസ്സ് ആഗ്രഹിക്കുന്നുവെങ്കില്‍ അറിയുക: അന്തസ്സൊക്കെയും അല്ലാഹുവിന്റെ അധീനതയിലാണ്. നല്ല വാക്കുകള്‍ കയറിപ്പോകുന്നത് അവങ്കലേക്കാണ്. സല്‍പ്രവൃത്തികളെ അവന്‍ സമുന്നതമാക്കുന്നു. എന്നാല്‍ കുടിലമായ കുതന്ത്രങ്ങള്‍ കാണിക്കുന്നവര്‍ക്ക് കഠിനശിക്ഷയുണ്ട്. അവരുടെ കുതന്ത്രം തകരുകതന്നെ ചെയ്യും. (ഫാത്വിര്‍ [35] : 10)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആരെങ്കിലും പ്രതാപം ആഗ്രഹിക്കുന്നുവെങ്കില്‍ പ്രതാപമെല്ലാം അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു.[1] അവങ്കലേക്കാണ് ഉത്തമ വചനങ്ങള്‍ കയറിപോകുന്നത്‌.[2] നല്ല പ്രവര്‍ത്തനത്തെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ദുഷിച്ച തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതാരോ അവര്‍ക്ക് കഠിനശിക്ഷയുണ്ട്‌. അത്തരക്കാരുടെ തന്ത്രം നാശമടയുക തന്നെ ചെയ്യും.

[1] സത്യനിഷേധികള്‍ പ്രതാപൈശ്വര്യങ്ങളോടെ വാഴുന്നത് കണ്ട് പലരും വഞ്ചിതരാകാറുണ്ട്. അത്തരക്കാരെ അനുകൂലിക്കുന്നതിലും അവരുടെ പക്ഷം ചേരുന്നതിലുമാണ് അന്തസ്സ് കുടികൊള്ളുന്നതെന്ന് ചിലര്‍ ധരിച്ചുപോകാറുണ്ട്. അത് മിഥ്യാധാരണയാണ്. ആര്‍ക്ക് എപ്പോള്‍ പ്രതാപം നല്കണമെന്ന് അല്ലാഹുവാണ് തീരുമാനിക്കുന്നത്.
[2] ഉത്തമവചനങ്ങള്‍ അല്ലാഹുവിന്റെ സന്നിധിയില്‍ അല്ലെങ്കില്‍ അവന്റെ രേഖയില്‍ എത്തിച്ചേരുന്നു. അല്ലാഹു ഏഴ് ആകാശങ്ങൾക്കും, സകല സൃഷ്ടിക്കൾക്കും മുകളിലാണുള്ളത് എന്നതിനുള്ള തെളിവുകളിലൊന്നാണ് ഈ ആയത്ത്.