Skip to main content
bismillah

اَلْحَمْدُ لِلّٰهِ فَاطِرِ السَّمٰوٰتِ وَالْاَرْضِ جَاعِلِ الْمَلٰۤىِٕكَةِ رُسُلًاۙ اُولِيْٓ اَجْنِحَةٍ مَّثْنٰى وَثُلٰثَ وَرُبٰعَۗ يَزِيْدُ فِى الْخَلْقِ مَا يَشَاۤءُۗ اِنَّ اللّٰهَ عَلٰى كُلِّ شَيْءٍ قَدِيْرٌ   ( فاطر: ١ )

al-ḥamdu
ٱلْحَمْدُ
സ്തുതി (യെല്ലാം)
lillahi
لِلَّهِ
അല്ലാഹുവിനാണ്
fāṭiri l-samāwāti
فَاطِرِ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ സൃഷ്ടികര്‍ത്താവ്
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
jāʿili l-malāikati
جَاعِلِ ٱلْمَلَٰٓئِكَةِ
മലക്കുകളെ ആക്കിയവന്‍
rusulan
رُسُلًا
ദൂതന്മാര്‍
ulī ajniḥatin
أُو۟لِىٓ أَجْنِحَةٍ
ചിറകു (പക്ഷം) കളുള്ള
mathnā
مَّثْنَىٰ
ഈരണ്ട്
wathulātha
وَثُلَٰثَ
മുമ്മൂന്നും
warubāʿa
وَرُبَٰعَۚ
നന്നാലും
yazīdu
يَزِيدُ
അവന്‍ വര്‍ദ്ധിപ്പിക്കും
fī l-khalqi
فِى ٱلْخَلْقِ
സൃഷ്ടിയില്‍
mā yashāu
مَا يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നതു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും, വസ്തുവിനും
qadīrun
قَدِيرٌ
കഴിവുള്ളവനാണ്‌

സര്‍വ സ്തുതിയും അല്ലാഹുവിന്. ആകാശഭൂമികളെ സൃഷ്ടിച്ചവനാണവന്‍. രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവനും. സൃഷ്ടിയില്‍ താനിച്ഛിക്കുന്നത് അവന്‍ വര്‍ധിപ്പിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.

തഫ്സീര്‍

مَا يَفْتَحِ اللّٰهُ لِلنَّاسِ مِنْ رَّحْمَةٍ فَلَا مُمْسِكَ لَهَا ۚوَمَا يُمْسِكْۙ فَلَا مُرْسِلَ لَهٗ مِنْۢ بَعْدِهٖۗ وَهُوَ الْعَزِيْزُ الْحَكِيْمُ   ( فاطر: ٢ )

mā yaftaḥi l-lahu
مَّا يَفْتَحِ ٱللَّهُ
അല്ലാഹു ഏതൊന്നു തുറന്നുകൊടുക്കുന്നുവോ
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്ക്
min raḥmatin
مِن رَّحْمَةٍ
കാരുണ്യമായിട്ടു, അനുഗ്രഹത്തില്‍നിന്നു
falā mum'sika
فَلَا مُمْسِكَ
പിടിച്ചുവെക്കുന്നവനില്ല
lahā
لَهَاۖ
അതിനെ
wamā
وَمَا
ഏതൊന്നു
yum'sik
يُمْسِكْ
അവന്‍ പിടിച്ചുവെക്കുന്നുവോ
falā mur'sila
فَلَا مُرْسِلَ
എന്നാല്‍ വിട്ടയക്കുന്നവനില്ല
lahu
لَهُۥ
അതിനെ
min baʿdihi
مِنۢ بَعْدِهِۦۚ
അവനുപുറമെ, അതിനുശേഷം
wahuwa
وَهُوَ
അവന്‍
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞാനി

അല്ലാഹു മനുഷ്യര്‍ക്ക് അനുഗ്രഹത്തിന്റെ വല്ല കവാടവും തുറന്നു കൊടുക്കുകയാണെങ്കില്‍ അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല. അവന്‍ എന്തെങ്കിലും തടഞ്ഞുവെക്കുകയാണെങ്കില്‍ അതു വിട്ടുകൊടുക്കാനും ആര്‍ക്കുമാവില്ല. അവന്‍ പ്രതാപിയും യുക്തിമാനുമാണ്.

തഫ്സീര്‍

يٰٓاَيُّهَا النَّاسُ اذْكُرُوْا نِعْمَتَ اللّٰهِ عَلَيْكُمْۗ هَلْ مِنْ خَالِقٍ غَيْرُ اللّٰهِ يَرْزُقُكُمْ مِّنَ السَّمَاۤءِ وَالْاَرْضِۗ لَآ اِلٰهَ اِلَّا هُوَۖ فَاَنّٰى تُؤْفَكُوْنَ   ( فاطر: ٣ )

yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
ഹേ മനുഷ്യരേ
udh'kurū
ٱذْكُرُوا۟
ഓര്‍ക്കുവിന്‍
niʿ'mata l-lahi
نِعْمَتَ ٱللَّهِ
അല്ലാഹുവിന്‍റെ അനുഗ്രഹം
ʿalaykum
عَلَيْكُمْۚ
നിങ്ങളില്‍
hal min khāliqin
هَلْ مِنْ خَٰلِقٍ
വല്ല സൃഷ്ടാവുമുണ്ടോ
ghayru l-lahi
غَيْرُ ٱللَّهِ
അല്ലാഹു അല്ലാതെ
yarzuqukum
يَرْزُقُكُم
നിങ്ങള്‍ക്കു ഉപജീവനം (ആഹാരം) നല്‍കുന്ന
mina l-samāi
مِّنَ ٱلسَّمَآءِ
ആകാശത്തുനിന്നു
wal-arḍi
وَٱلْأَرْضِۚ
ഭൂമിയില്‍നിന്നും
lā ilāha
لَآ إِلَٰهَ
ഒരാരാധ്യനേ ഇല്ല
illā huwa
إِلَّا هُوَۖ
അവന്‍ അല്ലാതെ
fa-annā
فَأَنَّىٰ
എന്നിരിക്കെ (അപ്പോള്‍) എങ്ങിനെ
tu'fakūna
تُؤْفَكُونَ
നിങ്ങള്‍ തെറ്റിക്കപ്പെടുന്നു, നുണയിലകപ്പെടുന്നു

മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. ആകാശഭൂമികളില്‍ നിന്ന് നിങ്ങള്‍ക്ക് അന്നം നല്‍കുന്ന അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ ദൈവമില്ല. പിന്നെയെങ്ങനെയാണ് നിങ്ങള്‍ വഴിതെറ്റിപ്പോകുന്നത്?

തഫ്സീര്‍

وَاِنْ يُّكَذِّبُوْكَ فَقَدْ كُذِّبَتْ رُسُلٌ مِّنْ قَبْلِكَۗ وَاِلَى اللّٰهِ تُرْجَعُ الْاُمُوْرُ   ( فاطر: ٤ )

wa-in yukadhibūka
وَإِن يُكَذِّبُوكَ
അവര്‍ (ഇവര്‍) നിന്നെ വ്യാജമാക്കുന്നുവെങ്കില്‍
faqad kudhibat
فَقَدْ كُذِّبَتْ
എന്നാല്‍ വ്യാജമാക്കപ്പെട്ടിട്ടുണ്ട്
rusulun
رُسُلٌ
പല റസൂലുകള്‍
min qablika
مِّن قَبْلِكَۚ
നിനക്കുമുമ്പ്
wa-ilā l-lahi
وَإِلَى ٱللَّهِ
അല്ലാഹുവിങ്കലേക്കു
tur'jaʿu
تُرْجَعُ
തന്നെ മടക്കപ്പെടുന്നു
l-umūru
ٱلْأُمُورُ
കാര്യങ്ങള്‍

അവര്‍ നിന്നെ തള്ളിപ്പറയുന്നുവെങ്കില്‍ അറിയുക: നിനക്കു മുമ്പും ധാരാളം ദൈവദൂതന്മാരെ കള്ളമാക്കി തള്ളിയിട്ടുണ്ട്. കാര്യങ്ങളൊക്കെയും മടക്കപ്പെടുക അല്ലാഹുവിങ്കലേക്കാണ്.

തഫ്സീര്‍

يٰٓاَيُّهَا النَّاسُ اِنَّ وَعْدَ اللّٰهِ حَقٌّ فَلَا تَغُرَّنَّكُمُ الْحَيٰوةُ الدُّنْيَاۗ وَلَا يَغُرَّنَّكُمْ بِاللّٰهِ الْغَرُوْرُ   ( فاطر: ٥ )

yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
ഹേ, മനുഷ്യരേ
inna waʿda l-lahi
إِنَّ وَعْدَ ٱللَّهِ
നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദാനം
ḥaqqun
حَقٌّۖ
യഥാര്‍ത്ഥമാണ്
falā taghurrannakumu
فَلَا تَغُرَّنَّكُمُ
ആകയാല്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ, വഞ്ചിക്കരുതു
l-ḥayatu l-dun'yā
ٱلْحَيَوٰةُ ٱلدُّنْيَاۖ
ഐഹിക ജീവിതം
walā yaghurrannakum
وَلَا يَغُرَّنَّكُم
നിങ്ങളെ വഞ്ചിക്കാതെയുമിരിക്കട്ടെ
bil-lahi
بِٱللَّهِ
അല്ലാഹുവിനെ സംബന്ധിച്ചു
l-gharūru
ٱلْغَرُورُ
മഹാ വഞ്ചകന്‍, ചതിയന്‍

മനുഷ്യരേ, അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ ഇഹലോക ജീവിതം നിങ്ങളെ ചതിക്കാതിരിക്കട്ടെ. പെരുംവഞ്ചകനായ ചെകുത്താനും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ ചതിക്കാതിരിക്കട്ടെ.

തഫ്സീര്‍

اِنَّ الشَّيْطٰنَ لَكُمْ عَدُوٌّ فَاتَّخِذُوْهُ عَدُوًّاۗ اِنَّمَا يَدْعُوْا حِزْبَهٗ لِيَكُوْنُوْا مِنْ اَصْحٰبِ السَّعِيْرِۗ   ( فاطر: ٦ )

inna l-shayṭāna
إِنَّ ٱلشَّيْطَٰنَ
നിശ്ചയമായും പിശാചു
lakum
لَكُمْ
നിങ്ങള്‍ക്കു
ʿaduwwun
عَدُوٌّ
ശത്രുവാണ്
fa-ittakhidhūhu
فَٱتَّخِذُوهُ
അതുകൊണ്ട് നിങ്ങളവനെ ആക്കുവിന്‍
ʿaduwwan
عَدُوًّاۚ
ശത്രു
innamā yadʿū
إِنَّمَا يَدْعُوا۟
നിശ്ചയമായും അവന്‍ ക്ഷണിക്കുന്നു, ക്ഷണിക്കുന്നുള്ളു
ḥiz'bahu
حِزْبَهُۥ
അവന്‍റെ കക്ഷിയെ
liyakūnū
لِيَكُونُوا۟
അവര്‍ ആയിത്തീരുവാന്‍വേണ്ടി (മാത്രം)
min aṣḥābi l-saʿīri
مِنْ أَصْحَٰبِ ٱلسَّعِيرِ
ജ്വലിക്കുന്ന നരകത്തിന്‍റെ ആള്‍ക്കാരില്‍

തീര്‍ച്ചയായും ചെകുത്താന്‍ നിങ്ങളുടെ ശത്രുവാണ്. അതിനാല്‍ നിങ്ങളവനെ ശത്രുവായിത്തന്നെ കാണുക. അവന്‍ തന്റെ സംഘത്തെ ക്ഷണിക്കുന്നത് അവരെ നരകാവകാശികളാക്കിത്തീര്‍ക്കാനാണ്.

തഫ്സീര്‍

اَلَّذِيْنَ كَفَرُوْا لَهُمْ عَذَابٌ شَدِيْدٌ ەۗ وَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ لَهُمْ مَّغْفِرَةٌ وَّاَجْرٌ كَبِيْرٌ ࣖ   ( فاطر: ٧ )

alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
lahum
لَهُمْ
അവര്‍ക്കുണ്ട്
ʿadhābun shadīdun
عَذَابٌ شَدِيدٌۖ
കഠിനശിക്ഷ
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത
lahum
لَهُم
അവര്‍ക്കുണ്ട്
maghfiratun
مَّغْفِرَةٌ
പാപമോചനം, പൊറുതി
wa-ajrun kabīrun
وَأَجْرٌ كَبِيرٌ
വലിയ (വമ്പിച്ച) പ്രതിഫലവും

സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്.

തഫ്സീര്‍

اَفَمَنْ زُيِّنَ لَهٗ سُوْۤءُ عَمَلِهٖ فَرَاٰهُ حَسَنًاۗ فَاِنَّ اللّٰهَ يُضِلُّ مَنْ يَّشَاۤءُ وَيَهْدِيْ مَنْ يَّشَاۤءُۖ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرٰتٍۗ اِنَّ اللّٰهَ عَلِيْمٌ ۢبِمَا يَصْنَعُوْنَ   ( فاطر: ٨ )

afaman
أَفَمَن
അപ്പോള്‍ യാതൊരുവനോ
zuyyina lahu
زُيِّنَ لَهُۥ
അവനു ഭംഗിയാക്കപ്പെട്ടിരിക്കുന്നു
sūu ʿamalihi
سُوٓءُ عَمَلِهِۦ
അവന്‍റെ ദുഷ്പ്രവൃത്തി, പ്രവൃത്തിയുടെ തിന്മ
faraāhu
فَرَءَاهُ
എന്നിട്ടവന്‍ അതിനെ കണ്ടു
ḥasanan
حَسَنًاۖ
നല്ലതായി
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ അല്ലാഹു
yuḍillu
يُضِلُّ
വഴിപിഴവിലാക്കുന്നു
man yashāu
مَن يَشَآءُ
അവനുദ്ദേശിക്കുന്നവരെ
wayahdī
وَيَهْدِى
നേര്‍വഴിയിലുമാക്കുന്നു
man yashāu
مَن يَشَآءُۖ
അവനുദ്ദേശിക്കുന്നവരെ
falā tadhhab
فَلَا تَذْهَبْ
അതു കൊണ്ടുപോകാതിരുന്നുകൊള്ളട്ടെ
nafsuka
نَفْسُكَ
നിന്‍റെ ജീവന്‍, നിന്‍റെ ദേഹം
ʿalayhim
عَلَيْهِمْ
അവരുടെപേരില്‍ (അവരാല്‍)
ḥasarātin
حَسَرَٰتٍۚ
സങ്കടങ്ങളാല്‍ (സങ്കടാധിക്യംകൊണ്ടു)
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalīmun
عَلِيمٌۢ
അറിയുന്നവനാണ്
bimā yaṣnaʿūna
بِمَا يَصْنَعُونَ
അവര്‍ ചെയ്തു(പണിതു) വരുന്നതിനെപ്പറ്റി

എന്നാല്‍ തന്റെ ചീത്തപ്രവൃത്തി ചേതോഹരമായി തോന്നുകയും അങ്ങനെ അതു നന്മയായി കാണുകയും ചെയ്തവന്റെ സ്ഥിതിയോ? സംശയമില്ല; അല്ലാഹു അവനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലുമാക്കുന്നു. അതിനാല്‍ അവരെക്കുറിച്ചോര്‍ത്ത് കൊടും ദുഃഖത്താല്‍ നീ നിന്റെ ജീവന്‍ കളയേണ്ടതില്ല. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

وَاللّٰهُ الَّذِيْٓ اَرْسَلَ الرِّيٰحَ فَتُثِيْرُ سَحَابًا فَسُقْنٰهُ اِلٰى بَلَدٍ مَّيِّتٍ فَاَحْيَيْنَا بِهِ الْاَرْضَ بَعْدَ مَوْتِهَاۗ كَذٰلِكَ النُّشُوْرُ   ( فاطر: ٩ )

wal-lahu alladhī
وَٱللَّهُ ٱلَّذِىٓ
അല്ലാഹുവത്രെ
arsala
أَرْسَلَ
അയച്ചവന്‍
l-riyāḥa
ٱلرِّيَٰحَ
കാറ്റുകളെ
fatuthīru
فَتُثِيرُ
എന്നിട്ടവ ഇളക്കിവിടുന്നു
saḥāban
سَحَابًا
മേഘം, മഴക്കാറ്
fasuq'nāhu
فَسُقْنَٰهُ
എന്നിട്ടു നാമതിനെ തെളിക്കും, കൊണ്ടുപോകും
ilā baladin
إِلَىٰ بَلَدٍ
വല്ല നാട്ടിലേക്കും
mayyitin
مَّيِّتٍ
നിര്‍ജ്ജീവമായ
fa-aḥyaynā bihi
فَأَحْيَيْنَا بِهِ
എന്നിട്ടു അതുകൊണ്ടു നാം ജീവിപ്പിക്കും
l-arḍa
ٱلْأَرْضَ
ഭൂമിയെ
baʿda mawtihā
بَعْدَ مَوْتِهَاۚ
അതിന്‍റെ മരണത്തിന്‍റെ (നിര്‍ജ്ജീവതയുടെ) ശേഷം
kadhālika
كَذَٰلِكَ
അപ്രകാരമാണ്
l-nushūru
ٱلنُّشُورُ
എഴുന്നേല്‍പ്പു (പുനരുത്ഥാനം)

കാറ്റുകളെ അയച്ചുകൊണ്ടിരിക്കുന്നവന്‍ അല്ലാഹുവാണ്. അങ്ങനെ അത് മേഘത്തെ തള്ളിനീക്കുന്നു. പിന്നീട് നാമതിനെ മൃതമായ നാട്ടിലേക്ക് നയിക്കുന്നു. അതുവഴി നാം ഭൂമിയെ അതിന്റെ നിര്‍ജീവാവസ്ഥക്കുശേഷം ജീവനുള്ളതാക്കുന്നു. അവ്വിധം തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പും.

തഫ്സീര്‍

مَنْ كَانَ يُرِيْدُ الْعِزَّةَ فَلِلّٰهِ الْعِزَّةُ جَمِيْعًاۗ اِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهٗ ۗوَالَّذِيْنَ يَمْكُرُوْنَ السَّيِّاٰتِ لَهُمْ عَذَابٌ شَدِيْدٌ ۗوَمَكْرُ اُولٰۤىِٕكَ هُوَ يَبُوْرُ   ( فاطر: ١٠ )

man kāna
مَن كَانَ
ആരെങ്കിലും ആണെങ്കില്‍
yurīdu l-ʿizata
يُرِيدُ ٱلْعِزَّةَ
പ്രതാപം (യശസ്സ്) ഉദ്ദേശിക്കുക
falillahi
فَلِلَّهِ
എന്നാല്‍ അല്ലാഹുവിനാണ്
l-ʿizatu
ٱلْعِزَّةُ
പ്രതാപം
jamīʿan
جَمِيعًاۚ
മുഴുവനും
ilayhi
إِلَيْهِ
അവങ്കലേക്കത്രെ
yaṣʿadu
يَصْعَدُ
കയറിപ്പോകുന്നതു
l-kalimu
ٱلْكَلِمُ
വാക്കു, വാക്കുകള്‍
l-ṭayibu
ٱلطَّيِّبُ
നല്ല, ശുദ്ധമായ
wal-ʿamalu l-ṣāliḥu
وَٱلْعَمَلُ ٱلصَّٰلِحُ
സല്‍ക്കര്‍മ്മമാകട്ടെ
yarfaʿuhu
يَرْفَعُهُۥۚ
അതു (അവന്‍) അതിനെ ഉയര്‍ത്തുകയും ചെയ്യുന്നു
wa-alladhīna yamkurūna
وَٱلَّذِينَ يَمْكُرُونَ
കുതന്ത്രം പ്രവര്‍ത്തിക്കുന്നവര്‍
l-sayiāti
ٱلسَّيِّـَٔاتِ
ദുഷിച്ച (കടുത്ത) കുതന്ത്രങ്ങള്‍
lahum
لَهُمْ
അവര്‍ക്കുണ്ട്
ʿadhābun shadīdun
عَذَابٌ شَدِيدٌۖ
കഠിന ശിക്ഷ
wamakru ulāika
وَمَكْرُ أُو۟لَٰٓئِكَ
അക്കൂട്ടരുടെ കുതന്ത്രം
huwa
هُوَ
അതു (തന്നെ)
yabūru
يَبُورُ
നാശമടയും, നഷ്ടപ്പെടും

ആരെങ്കിലും അന്തസ്സ് ആഗ്രഹിക്കുന്നുവെങ്കില്‍ അറിയുക: അന്തസ്സൊക്കെയും അല്ലാഹുവിന്റെ അധീനതയിലാണ്. നല്ല വാക്കുകള്‍ കയറിപ്പോകുന്നത് അവങ്കലേക്കാണ്. സല്‍പ്രവൃത്തികളെ അവന്‍ സമുന്നതമാക്കുന്നു. എന്നാല്‍ കുടിലമായ കുതന്ത്രങ്ങള്‍ കാണിക്കുന്നവര്‍ക്ക് കഠിനശിക്ഷയുണ്ട്. അവരുടെ കുതന്ത്രം തകരുകതന്നെ ചെയ്യും.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
ഫാത്വിര്‍
القرآن الكريم:فاطر
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Fatir
സൂറത്തുല്‍:35
ആയത്ത് എണ്ണം:45
ആകെ വാക്കുകൾ:970
ആകെ പ്രതീകങ്ങൾ:3130
Number of Rukūʿs:5
Revelation Location:മക്കാൻ
Revelation Order:43
ആരംഭിക്കുന്നത്:3660