Skip to main content

وَخُذْ بِيَدِكَ ضِغْثًا فَاضْرِبْ بِّهٖ وَلَا تَحْنَثْ ۗاِنَّا وَجَدْنٰهُ صَابِرًا ۗنِعْمَ الْعَبْدُ ۗاِنَّهٗٓ اَوَّابٌ  ( ص: ٤٤ )

wakhudh
وَخُذْ
"And take
നീ എടുക്കുകയും ചെയ്യുക
biyadika
بِيَدِكَ
in your hand
നിന്റെ കയ്യിൽ, കൈകൊണ്ടു
ḍigh'than
ضِغْثًا
a bunch
ഒരു പിടി പുല്ല് , വാസനചെടി , ചുള്ളിത്തണ്ടു
fa-iḍ'rib bihi
فَٱضْرِب بِّهِۦ
and strike with it
എന്നിട്ടു അതുകൊണ്ടു അടിക്കുക
walā taḥnath
وَلَا تَحْنَثْۗ
and (do) not break (your) oath"
നീ ശപഥം (സത്യം) ലംഘിക്കരുത് , തെറ്റുചെയ്യരുത്
innā
إِنَّا
Indeed We
നിശ്ചയമായും ഞാൻ
wajadnāhu
وَجَدْنَٰهُ
[We] found him
അദ്ദേഹത്തെ കണ്ടെത്തി
ṣābiran
صَابِرًاۚ
patient
ക്ഷമിക്കുന്നവനായിട്ടു
niʿ'ma
نِّعْمَ
an excellent
വളരെ നന്നായിട്ടുണ്ടു
l-ʿabdu
ٱلْعَبْدُۖ
slave
(ആ) അടിയാൻ
innahu
إِنَّهُۥٓ
Indeed he
നിശ്ചയമായും അവൻ
awwābun
أَوَّابٌ
repeatedly turned
മടക്കക്കാരനാണ്, വളരെ മടക്കമുള്ളവനാണ്

Wa khuz biyadika dighsan fadrib bihee wa laa tahnas, innaa wajadnaahu saabiraa; ni'mal 'abd; innahooo awwaab (Ṣād 38:44)

English Sahih:

[We said], "And take in your hand a bunch [of grass] and strike with it and do not break your oath." Indeed, We found him patient, an excellent servant. Indeed, he was one repeatedly turning back [to Allah]. (Sad [38] : 44)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നാം പറഞ്ഞു: ''നീ ഒരുപിടി പുല്ല് കയ്യിലെടുക്കുക. എന്നിട്ട് അതുകൊണ്ട് അടിക്കുക. അങ്ങനെ ശപഥം പാലിക്കുക.'' സംശയമില്ല; നാം അദ്ദേഹത്തെ അങ്ങേയറ്റം ക്ഷമാശീലനായി കണ്ടു. വളരെ നല്ല അടിമ! തീര്‍ച്ചയായും അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുന്നവനാകുന്നു. (സ്വാദ് [38] : 44)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഒരു പിടി പുല്ല് നിന്‍റെ കൈയില്‍ എടുക്കുക. എന്നിട്ട് അതു കൊണ്ട് നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക.[1] തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു.

[1] അയ്യൂബ് നബി(عليه السلام)യുടെ ഭാര്യയെ ആരോഗ്യം വീണ്ടുകിട്ടിയാൽ നൂറ് അടി അടിക്കുമെന്ന് അവിടുന്ന് ശപഥം ചെയ്തിരുന്നു. അയ്യൂബ് നബി(عليه السلام)യുടെ രോഗാവസ്ഥയിൽ അവിടുത്തേക്ക് ദേഷ്യം വരാനിടയാക്കിയ ഒരു കാര്യം അവരിൽ നിന്നുണ്ടായപ്പോഴായിരുന്നു അത്. അതൊരു നിസാരമായ സംഗതിയായിരുന്നു. അവരാകട്ടെ ഏറെ നന്മ നിറഞ്ഞ ഒരു വനിതയും. എന്നാൽ ശപഥം ലംഘിക്കാതിരിക്കാന്‍ വേണ്ടി നൂറ് പുല്‍ക്കൊടികളടങ്ങുന്ന ഒരു കെട്ട് കൊണ്ട് അവരെ ഒരടി അടിക്കുവാന്‍ അല്ലാഹു നിര്‍ദേശിച്ചു. അങ്ങനെ ഈ മതവിധി മുഖേന അല്ലാഹു അവരിരുവർക്കും അവന്റെ കരുണ ചൊരിഞ്ഞുനൽകി.