Skip to main content

ضَرَبَ اللّٰهُ مَثَلًا رَّجُلًا فِيْهِ شُرَكَاۤءُ مُتَشَاكِسُوْنَ وَرَجُلًا سَلَمًا لِّرَجُلٍ هَلْ يَسْتَوِيٰنِ مَثَلًا ۗ اَلْحَمْدُ لِلّٰهِ ۗبَلْ اَكْثَرُهُمْ لَا يَعْلَمُوْنَ  ( الزمر: ٢٩ )

ḍaraba l-lahu
ضَرَبَ ٱللَّهُ
Allah sets forth Allah sets forth
അല്ലാഹു വിവരിക്കുന്നു, ആക്കിയിരിക്കുന്നു
mathalan
مَثَلًا
an example
ഒരു ഉപമ , ഉദാഹരണം
rajulan
رَّجُلًا
a man
ഒരു പുരുഷനെ (മനുഷ്യനെ)
fīhi
فِيهِ
belonging to
അവനിലുണ്ടു
shurakāu
شُرَكَآءُ
partners
(പല) പങ്കാളികൾ
mutashākisūna
مُتَشَٰكِسُونَ
quarreling
പരസ്പരം വഴക്കടിക്കുന്ന, ശണ്ഠകൂടുന്ന
warajulan
وَرَجُلًا
and a man
ഒരു പുരുഷനെയും
salaman
سَلَمًا
(belonging) exclusively
തനിച്ച, രക്ഷപ്പെട്ട
lirajulin
لِّرَجُلٍ
to one man
ഒരു പുരുഷനു (മനുഷ്യനു)
hal yastawiyāni
هَلْ يَسْتَوِيَانِ
are they both equal
രണ്ടുപേരും സമമാകുമോ
mathalan
مَثَلًاۚ
(in) comparison?
ഉപമയിൽ, ഉദാഹരണം കൊണ്ടു
l-ḥamdu
ٱلْحَمْدُ
All praise
(സർവ്വ) സ്തുതി
lillahi
لِلَّهِۚ
(be) to Allah!
അല്ലാഹുവിനാണ്
bal aktharuhum
بَلْ أَكْثَرُهُمْ
Nay most of them
പക്ഷേ അവരിൽ അധികമാളുകളും
lā yaʿlamūna
لَا يَعْلَمُونَ
(do) not know
അറിയുന്നില്ല

Darabal laahu masalar rajulan feehi shurakaaa'u mutashaakisoona wa rajulan salamal lirajulin hal tastawi yaani masalaa; alhamdu lillaah; bal aksaruhum laa ya'lamoon (az-Zumar 39:29)

English Sahih:

Allah presents an example: a man [i.e., slave] owned by quarreling partners and another belonging exclusively to one man – are they equal in comparison? Praise be to Allah! But most of them do not know. (Az-Zumar [39] : 29)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹു ഇതാ ഒരുദാഹരണം സമര്‍പ്പിക്കുന്നു: ഒരു മനുഷ്യന്‍. അനേകമാളുകള്‍ അവന്റെ ഉടമസ്ഥതയില്‍ പങ്കാളികളാണ്. അവര്‍ പരസ്പരം കലഹിക്കുന്നവരുമാണ്. മറ്റൊരു മനുഷ്യന്‍; ഒരു യജമാനനു മാത്രം കീഴ്‌പെട്ട് കഴിയുന്നവനാണയാള്‍. ഈ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. എന്നാല്‍ അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നില്ല. (അസ്സുമര്‍ [39] : 29)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്‍റെ യജമാനന്‍മാര്‍. ഒരു യജമാനന് മാത്രം കീഴ്പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു.) ഉപമയില്‍ ഇവര്‍ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.[1]

[1] ബഹുദൈവവിശ്വാസിയെയാണ് പരസ്പരം വഴക്കടിക്കുന്ന യജമാനന്മാരുടെ കല്പനയ്ക്ക് വിധേയനായി ജീവിക്കേണ്ടിവരുന്ന അടിമയോട് അല്ലാഹു ഉപമിക്കുന്നത്. അത്തരം ഒരു അടിമ പരസ്പരവിരുദ്ധങ്ങളായ കല്പനകള്‍ അനുസരിക്കാന്‍ വിധിക്കപ്പെട്ടവനായിരിക്കും. ഒരിക്കലും യജമാനന്മാരെ മുഴുവന്‍ പ്രീതിപ്പെടുത്താന്‍ അവന് കഴിയില്ല. ഏതൊക്കെ ദൈവങ്ങളെ എങ്ങനെയൊക്കെ പ്രീതിപ്പെടുത്താം, എപ്പോഴൊക്കെ ഏതൊക്കെ ദൈവങ്ങള്‍ പിണങ്ങും എന്ന് പിടികിട്ടാത്ത ബഹുദൈവവിശ്വാസിയുടെ ഗതികേടും ഇതുപോലെത്തന്നെ. എന്നാല്‍ ഒരൊറ്റ യജമാനനെ മാത്രം സേവിക്കാന്‍ ബാധ്യസ്ഥനായ അടിമയെപ്പോലെത്തന്നെ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവനോട് മാത്രം പരമമായ വിധേയത്വം കാണിക്കുന്ന മുസ്‌ലിമും അനിശ്ചിതത്വത്തില്‍ നിന്ന് മുക്തനത്രെ.