Skip to main content

۞ وَلَكُمْ نِصْفُ مَا تَرَكَ اَزْوَاجُكُمْ اِنْ لَّمْ يَكُنْ لَّهُنَّ وَلَدٌ ۚ فَاِنْ كَانَ لَهُنَّ وَلَدٌ فَلَكُمُ الرُّبُعُ مِمَّا تَرَكْنَ مِنْۢ بَعْدِ وَصِيَّةٍ يُّوْصِيْنَ بِهَآ اَوْ دَيْنٍ ۗ وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ اِنْ لَّمْ يَكُنْ لَّكُمْ وَلَدٌ ۚ فَاِنْ كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُمْ مِّنْۢ بَعْدِ وَصِيَّةٍ تُوْصُوْنَ بِهَآ اَوْ دَيْنٍ ۗ وَاِنْ كَانَ رَجُلٌ يُّوْرَثُ كَلٰلَةً اَوِ امْرَاَةٌ وَّلَهٗٓ اَخٌ اَوْ اُخْتٌ فَلِكُلِّ وَاحِدٍ مِّنْهُمَا السُّدُسُۚ فَاِنْ كَانُوْٓا اَكْثَرَ مِنْ ذٰلِكَ فَهُمْ شُرَكَاۤءُ فِى الثُّلُثِ مِنْۢ بَعْدِ وَصِيَّةٍ يُّوْصٰى بِهَآ اَوْ دَيْنٍۙ غَيْرَ مُضَاۤرٍّ ۚ وَصِيَّةً مِّنَ اللّٰهِ ۗ وَاللّٰهُ عَلِيْمٌ حَلِيْمٌۗ   ( النساء: ١٢ )

walakum
وَلَكُمْ
And for you
നിങ്ങള്‍ക്കുണ്ട്
niṣ'fu
نِصْفُ
(is) half
യാതൊന്നിന്‍റെ പകുതി
mā taraka
مَا تَرَكَ
(of) what (is) left
വിട്ടുപോയി
azwājukum
أَزْوَٰجُكُمْ
by your wives
നിങ്ങളുടെ ഇണകള്‍ (ഭാര്യമാര്‍)
in lam yakun
إِن لَّمْ يَكُن
if not is
ഇല്ലെങ്കില്‍, ഉണ്ടാകാത്ത പക്ഷം
lahunna
لَّهُنَّ
for them
അവര്‍ക്ക്
waladun
وَلَدٌۚ
a child
സന്താനം
fa-in kāna
فَإِن كَانَ
But if is
എനി ഉണ്ടായെങ്കില്‍
lahunna waladun
لَهُنَّ وَلَدٌ
for them a child
അവര്‍ക്ക് സന്താനം
falakumu
فَلَكُمُ
then for you
എന്നാല്‍ നിങ്ങള്‍ക്കുണ്ട്
l-rubuʿu
ٱلرُّبُعُ
(is) the fourth
നാലിലൊന്ന്
mimmā tarakna
مِمَّا تَرَكْنَۚ
of what they left
അവര്‍ വിട്ടുപോയതില്‍ നിന്ന്
min baʿdi
مِنۢ بَعْدِ
from after
ശേഷം
waṣiyyatin
وَصِيَّةٍ
any will
വസ്വിയ്യത്തിന്‍റെ
yūṣīna
يُوصِينَ
they have made
അവര്‍ വസ്വിയ്യത്ത് ചെയ്യുന്ന
bihā
بِهَآ
[for which]
അതിനെ, അതിനെപ്പറ്റി
aw daynin
أَوْ دَيْنٍۚ
or any debt
അല്ലെങ്കില്‍ കടത്തിന്‍റെ
walahunna
وَلَهُنَّ
And for them
അവര്‍ക്കുമുണ്ട്
l-rubuʿu
ٱلرُّبُعُ
(is) the fourth
നാലിലൊന്ന്
mimmā taraktum
مِمَّا تَرَكْتُمْ
of what you left
നിങ്ങള്‍ വിട്ടുപോയതില്‍നിന്ന്
in lam yakun lakum
إِن لَّمْ يَكُن لَّكُمْ
if not is for you
നിങ്ങള്‍ക്കില്ലെങ്കില്‍
waladun
وَلَدٌۚ
a child
സന്താനം
fa-in kāna
فَإِن كَانَ
But if is
എനി (എന്നാല്‍) ഉണ്ടായിരുന്നാല്‍
lakum waladun
لَكُمْ وَلَدٌ
for you a child
നിങ്ങള്‍ക്ക് സന്താനം
falahunna
فَلَهُنَّ
then for them
എന്നാലവര്‍ക്കുണ്ട്
l-thumunu
ٱلثُّمُنُ
(is) the eighth
എട്ടിലൊന്ന്
mimmā taraktum
مِمَّا تَرَكْتُمۚ
of what you left
നിങ്ങള്‍ വിട്ടുപോയതില്‍നിന്ന്
min baʿdi waṣiyyatin
مِّنۢ بَعْدِ وَصِيَّةٍ
from after any will
വസ്വിയ്യത്തിനുശേഷം
tūṣūna
تُوصُونَ
you have made
നിങ്ങള്‍ വസ്വിയ്യത്തു ചെയ്യുന്ന
bihā
بِهَآ
[for which]
അതിനെപ്പറ്റി
aw daynin
أَوْ دَيْنٍۗ
or any debt
അല്ലെങ്കില്‍ കടത്തിന്
wa-in kāna
وَإِن كَانَ
And if [is]
ഉണ്ടായാല്‍
rajulun
رَجُلٌ
a man
വല്ല (ഒരു) പുരുഷനും
yūrathu
يُورَثُ
(whose wealth) is to be inherited
അനന്തരമെടുക്കപ്പെടുന്നു
kalālatan
كَلَٰلَةً
(has) no parent or child
കലാല ത്തായിട്ട് (പിതാവും മക്കളുമില്ലാതെ)
awi im'ra-atun
أَوِ ٱمْرَأَةٌ
or a women
അല്ലെങ്കില്‍ വല്ല (ഒരു) സ്ത്രീയും
walahu akhun
وَلَهُۥٓ أَخٌ
and for him (is) a brother
അവന് (അയാള്‍ക്ക്) ഒരു സഹോദരനുമുണ്ട്
aw ukh'tun
أَوْ أُخْتٌ
or a sister
അല്ലെങ്കില്‍ ഒരു സഹോദരി
falikulli wāḥidin min'humā
فَلِكُلِّ وَٰحِدٍ مِّنْهُمَا
then for each one of (the) two
എന്നാല്‍ ആ രണ്ട് പേരില്‍ ഓരോരുത്തര്‍ക്കും
l-sudusu
ٱلسُّدُسُۚ
(is) the sixth
ആറിലൊന്ന്
fa-in kānū
فَإِن كَانُوٓا۟
But if they are
എനി അവരായിരുന്നെങ്കില്‍
akthara
أَكْثَرَ
more
കൂടുതലുള്ളവര്‍, അധികമുള്ളവര്‍
min dhālika
مِن ذَٰلِكَ
than that
അതിനെക്കാള്‍
fahum
فَهُمْ
then they
എന്നാലവര്‍
shurakāu
شُرَكَآءُ
(are) partners
പങ്കുകാരാകുന്നു
fī l-thuluthi
فِى ٱلثُّلُثِۚ
in the third
മൂന്നിലൊന്നില്‍
min baʿdi waṣiyyatin
مِنۢ بَعْدِ وَصِيَّةٍ
from after any will
ഒരുവസ്വിയ്യത്തിന് ശേഷം
yūṣā bihā
يُوصَىٰ بِهَآ
was made [for which]
അതിനെപ്പറ്റി വസ്വിയ്യത്ത് ചെയ്യപ്പെടുന്ന
aw daynin
أَوْ دَيْنٍ
or any debt
അല്ലെങ്കില്‍ കടത്തിന്
ghayra muḍārrin
غَيْرَ مُضَآرٍّۚ
without (being) harmful
അന്യോന്യം ഉപദ്രവമുണ്ടാക്കാത്ത നിലയില്‍
waṣiyyatan
وَصِيَّةً
An ordinance
വസ്വിയ്യത്ത് (കല്‍പന), വസ്വിയ്യത്തായിട്ട്
mina l-lahi
مِّنَ ٱللَّهِۗ
from Allah
അല്ലാഹുവില്‍നിന്ന്
wal-lahu
وَٱللَّهُ
And Allah
അല്ലാഹുവാകട്ടെ
ʿalīmun
عَلِيمٌ
(is) All-Knowing
സര്‍വ്വജ്ഞനാണ്
ḥalīmun
حَلِيمٌ
All-Forbearing
സഹനശീലനാണ്

Wa lakum nisfu maa taraka azwaajukum il lam yakul lahunna walad; fa in kaana lahunna waladun falakumur rub'u mimmaa tarakna mim ba'di wasiyyatiny yooseena bihaaa aw dayn; wa lahunnar rubu'u mimmaa tarakum il lam yakul lakum walad; fa in kaana lakum waladun falahunnas sumunu mimmaa taraktum; mim ba'di wasiyyatin toosoona bihaaa aw dayn; wa in kaana rajuluny yoorasu kalaalatan awim ra atunw wa lahooo akhun aw ukhtun falikulli waahidim minhumas sudus; fa in kaanooo aksara min zaalika fahum shurakaaa'u fissulusi mim ba'di wasiyyatiny yoosaa bihaaa aw dainin ghaira mudaaarr; wasiyyatam minal laah; wallaahu 'Aleemun Haleem (an-Nisāʾ 4:12)

English Sahih:

And for you is half of what your wives leave if they have no child. But if they have a child, for you is one fourth of what they leave, after any bequest they [may have] made or debt. And for them [i.e., the wives] is one fourth if you leave no child. But if you leave a child, then for them is an eighth of what you leave, after any bequest you [may have] made or debt. And if a man or woman leaves neither ascendants nor descendants but has a brother or a sister, then for each one of them is a sixth. But if they are more than two, they share a third, after any bequest which was made or debt, as long as there is no detriment [caused]. [This is] an ordinance from Allah, and Allah is Knowing and Forbearing. (An-Nisa [4] : 12)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങളുടെ ഭാര്യമാര്‍ മക്കളില്ലാതെയാണ് മരിക്കുന്നതെങ്കില്‍ അവര്‍ വിട്ടേച്ചുപോയ സ്വത്തിന്റെ പാതി നിങ്ങള്‍ക്കുള്ളതാണ്. അഥവാ, അവര്‍ക്ക് മക്കളുണ്ടെങ്കില്‍ അവര്‍ വിട്ടേച്ചുപോയതിന്റെ നാലിലൊന്നാണ് നിങ്ങള്‍ക്കുണ്ടാവുക. ഇത് അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടവും കഴിച്ചുള്ളതില്‍ നിന്നാണ്. നിങ്ങള്‍ക്ക് മക്കളില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോകുന്ന സ്വത്തിന്റെ നാലിലൊന്ന് ഭാര്യമാര്‍ക്കുള്ളതാണ്. അഥവാ, നിങ്ങള്‍ക്ക് മക്കളുണ്ടെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ എട്ടിലൊന്നാണ് അവര്‍ക്കുണ്ടാവുക. നിങ്ങള്‍ നല്‍കുന്ന വസ്വിയ്യത്തും കടവും കഴിച്ച ശേഷമാണിത്. അനന്തരമെടുക്കപ്പെടുന്ന പുരുഷന്നോ സ്ത്രീക്കോ പിതാവും മക്കളും പിതാക്കളൊത്ത സഹോദരങ്ങളും ഇല്ലാതിരിക്കുകയും മാതാവൊത്ത സഹോദരനോ സഹോദരിയോ ഉണ്ടാവുകയുമാണെങ്കില്‍ അവരിലോരോരുത്തര്‍ക്കും ആറിലൊന്ന് വീതം ലഭിക്കുന്നതാണ്. അഥവാ, അവര്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ മൂന്നിലൊന്നില്‍ അവര്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അവ കഴിച്ചാണിത്. ഇതൊക്കെയും അല്ലാഹുവില്‍നിന്നുള്ള ഉപദേശമാണ്. അല്ലാഹു എല്ലാം അറിയുന്നവനും ഏറെ ക്ഷമിക്കുന്നവനുമത്രെ. (അന്നിസാഅ് [4] : 12)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന് നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലിലൊന്നാണ് അവര്‍ക്ക് (ഭാര്യമാര്‍ക്ക്‌) ഉള്ളത്‌. ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന് എട്ടിലൊന്നാണ് അവര്‍ക്കുള്ളത്‌. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്‌. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും.[1] ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതു കഴിച്ചാണിത്‌.[2] അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു

[1] ഈ വചനത്തില്‍ ഉമ്മയൊത്ത സഹോദരങ്ങളുടെ അവകാശത്തെപ്പറ്റിയാണ് പറയുന്നത്. മറ്റുള്ള സഹോദരങ്ങളുടെ അവകാശത്തെപ്പറ്റി 4:176 ല്‍ പറയുന്നുണ്ട്. മാതാവൊത്ത സഹോദരന്മാര്‍ക്കുള്ള അനന്തരാവകാശത്തില്‍ ആണിനും പെണ്ണിനും തുല്യ ഓഹരിയാകുന്നു. മാതാവിന്‍റെ പ്രതിനിധികള്‍ എന്ന നിലയിലാണ് അവര്‍ക്ക് അവകാശം നല്‍കപ്പെടുന്നത്.
[2] പരമാവധി, ആകെ സ്വത്തിന്‍റെ മൂന്നിലൊന്ന് മാത്രമേ ആര്‍ക്കെങ്കിലും വസിയ്യത്ത് മുഖേന നല്‍കാന്‍ പാടുള്ളൂ. അതില്‍ കവിഞ്ഞുള്ള വസ്വിയ്യത്ത് അവകാശികളോടുള്ള ദ്രോഹമാണ്. അവകാശികളോടുള്ള വെറുപ്പിന്‍റെ പേരില്‍ അവര്‍ക്ക് തന്‍റെ സ്വത്തില്‍ നിന്ന് തന്‍റെ മരണശേഷം യാതൊന്നും കിട്ടരുതെന്ന് കരുതി ഒരാള്‍ തനിക്ക് ഇഷ്ടപ്പെട്ട ഒരാള്‍ക്ക് ഒരു വലിയ സംഖ്യ കടം വീട്ടാനുണ്ട് എന്ന് രേഖപ്പെടുത്തുകയോ മൊഴി നല്‍കുകയോ ചെയ്താല്‍ അതും ദ്രോഹമാണ്.