Skip to main content

وَمَا تَفَرَّقُوْٓا اِلَّا مِنْۢ بَعْدِ مَا جَاۤءَهُمُ الْعِلْمُ بَغْيًاۢ بَيْنَهُمْۗ وَلَوْلَا كَلِمَةٌ سَبَقَتْ مِنْ رَّبِّكَ اِلٰٓى اَجَلٍ مُّسَمًّى لَّقُضِيَ بَيْنَهُمْۗ وَاِنَّ الَّذِيْنَ اُوْرِثُوا الْكِتٰبَ مِنْۢ بَعْدِهِمْ لَفِيْ شَكٍّ مِّنْهُ مُرِيْبٍ   ( الشورى: ١٤ )

wamā tafarraqū
وَمَا تَفَرَّقُوٓا۟
And not they became divided
അവർ ഭിന്നിച്ചിട്ടുമില്ല, വേർപിരിഞ്ഞിട്ടില്ല
illā min baʿdi
إِلَّا مِنۢ بَعْدِ
until after after
ശേഷമല്ലാതെ
mā jāahumu
مَا جَآءَهُمُ
[what] came to them
അവർക്കു വന്നതിന്റെ
l-ʿil'mu
ٱلْعِلْمُ
the knowledge
അറിവു
baghyan
بَغْيًۢا
(out of) rivalry
ധിക്കാരം (അതിക്രമം, താന്തോന്നിത്തം, ശത്രുത, അസൂയ) നിമിത്തം
baynahum
بَيْنَهُمْۚ
among them
അവർക്കിടയിലുള്ള
walawlā
وَلَوْلَا
And if not
ഇല്ലായിരുന്നെങ്കിൽ
kalimatun
كَلِمَةٌ
(for) a word
ഒരു വാക്കു
sabaqat
سَبَقَتْ
(that) preceded
മുൻകഴിഞ്ഞ, കഴിഞ്ഞുപോയ
min rabbika
مِن رَّبِّكَ
from your Lord
നിന്റെ റബ്ബിങ്കൽനിന്നു
ilā ajalin
إِلَىٰٓ أَجَلٍ
for a term
ഒരു അവധിവരേക്കു
musamman
مُّسَمًّى
specified
നിർണ്ണയിക്കപ്പെട്ട, പേരു പറയപ്പെട്ട
laquḍiya
لَّقُضِىَ
surely, it (would have) been settled
വിധി നിശ്ചയിക്ക (തീരുമാനിക്ക)പ്പെടുകതന്നെ ചെയ്‌തിരുന്നു
baynahum
بَيْنَهُمْۚ
between them
അവർക്കിടയിൽ
wa-inna alladhīna
وَإِنَّ ٱلَّذِينَ
And indeed those who
നിശ്ചയമായും യാതൊരുവര്‍
ūrithū l-kitāba
أُورِثُوا۟ ٱلْكِتَٰبَ
were made to inherit the Book
വേദഗ്രന്ഥം അനന്തരാവകാശമായി നൽകപ്പെട്ട
min baʿdihim
مِنۢ بَعْدِهِمْ
after them after them
അവരുടെ ശേഷം
lafī shakkin
لَفِى شَكٍّ
(are) surely in doubt
സംശയത്തിൽ തന്നെയാണ്
min'hu
مِّنْهُ
concerning it
അതിനെക്കുറിച്ചു
murībin
مُرِيبٍ
disquieting
ആശങ്കാപരമായ, സന്ദേഹകരമായ

Wa maa tafarraqooo illaa mim ba'di maa jaaa'ahumul 'ilmu baghyam bainahum; wa law laa Kalimatun sabaqat mir Rabbika ilaaa ajalim musammal laqudiya bainahum; wa innal lazeena oorisul Kitaaba mim ba'dihim lafee shakkim minhu mureeb (aš-Šūrā 42:14)

English Sahih:

And they did not become divided until after knowledge had come to them – out of jealous animosity between themselves. And if not for a word that preceded from your Lord [postponing the penalty] until a specified time, it would have been concluded between them. And indeed, those who were granted inheritance of the Scripture after them are, concerning it, in disquieting doubt. (Ash-Shuraa [42] : 14)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ശരിയായ അറിവു വന്നെത്തിയശേഷമല്ലാതെ ജനം ഭിന്നിച്ചിട്ടില്ല. ആ ഭിന്നതയോ അവര്‍ക്കിടയിലുണ്ടായിരുന്ന വിരോധം മൂലമാണ്. ഒരു നിശ്ചിത അവധിവരെ അന്ത്യവിധി സംഭവിക്കില്ലെന്ന നിന്റെ നാഥന്റെ തീരുമാനം ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ വിധിത്തീര്‍പ്പ് കല്‍പിക്കുമായിരുന്നു. അവര്‍ക്കുശേഷം വേദപുസ്തകത്തിന് അവകാശികളായിത്തീര്‍ന്നവര്‍ തീര്‍ച്ചയായും അതേക്കുറിച്ച് സങ്കീര്‍ണമായ സംശയത്തിലാണ്. (അശ്ശൂറാ [42] : 14)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പൂര്‍വ്വവേദക്കാര്‍ ഭിന്നിച്ചത് അവര്‍ക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം തന്നെയാണ്‌. അവര്‍ തമ്മിലുള്ള വിരോധം നിമിത്തമാണത്‌.[1] നിര്‍ണിതമായ ഒരു അവധിവരേക്ക് ബാധകമായ ഒരു വചനം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് മുമ്പ് തന്നെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ (ഉടനെ) തീര്‍പ്പുകല്‍പിക്കപ്പെടുമായിരുന്നു.[2] അവര്‍ക്ക് ശേഷം വേദഗ്രന്ഥത്തിന്‍റെ അനന്തരാവകാശം നല്‍കപ്പെട്ടവര്‍ തീര്‍ച്ചയായും അതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു.

[1] പുരോഹിതന്മാരും മതാധ്യക്ഷന്മാരും തമ്മിലുള്ള ചേരിപ്പോരാണ് അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥങ്ങളുടെ യഥാര്‍ഥ അധ്യാപനങ്ങളില്‍ നിന്ന് ജനങ്ങള്‍ തെറ്റിപ്പോകുന്നതിന് ഒരു പ്രധാനകാരണം.
[2] ഇഹലോകത്ത് ഒരു പരിധി വരെ കുറ്റവാളികളെ അവരുടെ പാട്ടിനു വിടാനും, പരലോകത്ത് അവര്‍ക്ക് കഠിനശിക്ഷ നല്കാനും അല്ലാഹു മുമ്പ് തന്നെ തീരുമാനിച്ചിരുന്നില്ലെങ്കില്‍ അക്രമകാരികള്‍ക്ക് ഉടനെ ശിക്ഷ നല്കുമായിരുന്നു എന്നര്‍ത്ഥം.