Skip to main content

وَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ وَاٰمَنُوْا بِمَا نُزِّلَ عَلٰى مُحَمَّدٍ وَّهُوَ الْحَقُّ مِنْ رَّبِّهِمْ ۚ كَفَّرَ عَنْهُمْ سَيِّاٰتِهِمْ وَاَصْلَحَ بَالَهُمْ   ( محمد: ٢ )

wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
And those who believe
വിശ്വസിച്ചവരാകട്ടെ
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
and do righteous deeds
സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത
waāmanū
وَءَامَنُوا۟
and believe
വിശ്വസിക്കുകയും ചെയ്ത
bimā nuzzila
بِمَا نُزِّلَ
in what is revealed
ഇറക്കപ്പെട്ടതില്‍
ʿalā muḥammadin
عَلَىٰ مُحَمَّدٍ
to Muhammad
മുഹമ്മദിന്റെ മേല്‍
wahuwa l-ḥaqu
وَهُوَ ٱلْحَقُّ
and it (is) the truth
അതു യഥാര്‍ത്ഥവുമാണ്
min rabbihim
مِن رَّبِّهِمْۙ
from their Lord
തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള
kaffara ʿanhum
كَفَّرَ عَنْهُمْ
He will remove from them
അവര്‍ക്കു (അവരില്‍ നിന്നു) അവന്‍ മൂടി (പൊറുത്തു) കൊടുക്കും
sayyiātihim
سَيِّـَٔاتِهِمْ
their misdeeds
അവരുടെ തിന്മകളെ
wa-aṣlaḥa
وَأَصْلَحَ
and improve
അവന്‍ നന്നാക്കുകയും ചെയ്യും
bālahum
بَالَهُمْ
their condition
അവരുടെ സ്ഥിതി

Wallazeena aamanoo wa 'amilus saalihaati wa aamanoo bimaa nuzzila 'alaa Muhammadinw-wa huwal haqqu mir Rabbihim kaffara 'anhum saiyiaatihim wa aslaha baalahum (Muḥammad 47:2)

English Sahih:

And those who believe and do righteous deeds and believe in what has been sent down upon Muhammad – and it is the truth from their Lord – He will remove from them their misdeeds and amend their condition. (Muhammad [47] : 2)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും മുഹമ്മദിന് അവതീര്‍ണമായതില്‍- തങ്ങളുടെ നാഥനില്‍നിന്നുള്ള പരമസത്യമാണത്- വിശ്വസിക്കുകയും ചെയ്തവരുടെ തിന്മകളെ അല്ലാഹു തേച്ചുമായിച്ചു കളഞ്ഞിരിക്കുന്നു. അവരുടെ സ്ഥിതി മെച്ചപ്പെടുത്തിയിരിക്കുന്നു. (മുഹമ്മദ് [47] : 2)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും മുഹമ്മദിനു മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍ -അതത്രെ അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം- വിശ്വസിക്കുകയും ചെയ്തവരാരോ അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ അവന്‍ (അല്ലാഹു) മായ്ച്ചുകളയുകയും അവരുടെ അവസ്ഥ അവന്‍ നന്നാക്കിതീര്‍ക്കുകയും ചെയ്യുന്നതാണ്‌.