Skip to main content

وَلَوْ نَشَاۤءُ لَاَرَيْنٰكَهُمْ فَلَعَرَفْتَهُمْ بِسِيْمٰهُمْ ۗوَلَتَعْرِفَنَّهُمْ فِيْ لَحْنِ الْقَوْلِۗ وَاللّٰهُ يَعْلَمُ اَعْمَالَكُمْ   ( محمد: ٣٠ )

walaw nashāu
وَلَوْ نَشَآءُ
And if We willed
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍
la-araynākahum
لَأَرَيْنَٰكَهُمْ
surely We could show them to you
അവരെ നിനക്കു നാം കാണിച്ചു തരുമായിരുന്നു
falaʿaraftahum
فَلَعَرَفْتَهُم
and you would know them
അങ്ങനെ (എന്നിട്ടു) അവരെ നീ മനസ്സിലാക്കുമായിരുന്നു
bisīmāhum
بِسِيمَٰهُمْۚ
by their marks;
അവരുടെ അടയാളം (പ്രത്യേകത) കൊണ്ടു
walataʿrifannahum
وَلَتَعْرِفَنَّهُمْ
but surely you will know them
നിശ്ചയമായും നിനക്കവരെ മനസ്സിലാക്കാം, പരിചയപ്പെടാം
fī laḥni
فِى لَحْنِ
by (the) tone
സംസാര ശൈലിയില്‍, സ്വരമാറ്റത്തില്‍
l-qawli
ٱلْقَوْلِۚ
(of their) speech
വാക്കിന്റെ (പറയുന്നതിന്റെ)
wal-lahu yaʿlamu
وَٱللَّهُ يَعْلَمُ
And Allah knows
അല്ലാഹു അറിയുന്നു
aʿmālakum
أَعْمَٰلَكُمْ
your deeds
നിങ്ങളുടെ പ്രവൃത്തികളെ

Wa law nashaaa'u la-arainaakahum fala 'araftahum bi seemaahum; wa lata'rifan nahum fee lahnil qawl; wallaahu ya'lamu a'maalakum (Muḥammad 47:30)

English Sahih:

And if We willed, We could show them to you, and you would know them by their mark; but you will surely know them by the tone of [their] speech. And Allah knows your deeds. (Muhammad [47] : 30)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നാം ഇച്ഛിച്ചിരുന്നെങ്കില്‍ നിനക്കു നാമവരെ കാണിച്ചുതരുമായിരുന്നു. അപ്പോള്‍ അവരുടെ അടയാളം വഴി നിനക്കവരെ വേര്‍തിരിച്ചറിയാം. അവരുടെ സംസാരശൈലിയില്‍ നിന്ന് നിനക്കവരെ വ്യക്തമായി മനസ്സിലാകും; തീര്‍ച്ച. അല്ലാഹു നിങ്ങളുടെ കര്‍മങ്ങളൊക്കെയും അറിയുന്നു. (മുഹമ്മദ് [47] : 30)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ നിനക്ക് നാം അവരെ കാട്ടിത്തരുമായിരുന്നു.[1] അങ്ങനെ അവരുടെ ലക്ഷണം കൊണ്ട് നിനക്ക് അവരെ മനസ്സിലാക്കാമായിരുന്നു. സംസാരശൈലിയിലൂടെയും തീര്‍ച്ചയായും നിനക്ക് അവരെ മനസ്സിലാക്കാവുന്നതാണ്‌. അല്ലാഹു നിങ്ങളുടെ പ്രവൃത്തികള്‍ അറിയുന്നു.

[1] മുസ്‌ലിം സമൂഹത്തിലെ അംഗങ്ങളായി അഭിനയിക്കുകയും, മനസ്സില്‍ മുസ്‌ലിംകളോട് വിദ്വേഷം പുലര്‍ത്തുകയും ചെയ്തിരുന്ന കപടന്മാരെ സംബന്ധിച്ചാണ് 25-30 വചനങ്ങളില്‍ പരാമര്‍ശിക്കുന്നത്. എക്കാലത്തും ഈ വ്യാജവേഷവുമായി നടക്കാമെന്നായിരുന്നു അവരുടെ മോഹം. എന്നാല്‍ അല്ലാഹു നബി (ﷺ)ക്ക് അവരില്‍ പലരെപ്പറ്റിയും, അവരുടെ ലക്ഷണങ്ങളെപ്പറ്റിയും അറിവ് നല്കിയതിനാല്‍ അവര്‍ക്ക് ഏറെക്കാലം റസൂല്‍ (ﷺ)യെയും സ്വഹാബികളെയും കബളിപ്പിക്കാന്‍ കഴിഞ്ഞില്ല.