Skip to main content

يٰٓاَيُّهَا الَّذِيْنَ اٰمَنُوا اتَّقُوا اللّٰهَ وَاٰمِنُوْا بِرَسُوْلِهٖ يُؤْتِكُمْ كِفْلَيْنِ مِنْ رَّحْمَتِهٖ وَيَجْعَلْ لَّكُمْ نُوْرًا تَمْشُوْنَ بِهٖ وَيَغْفِرْ لَكُمْۗ وَاللّٰهُ غَفُوْرٌ رَّحِيْمٌۙ  ( الحديد: ٢٨ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
O you who believe! O you who believe! O you who believe!
ഹേ,വിശ്വസിച്ചവരേ
ittaqū l-laha
ٱتَّقُوا۟ ٱللَّهَ
Fear Allah
നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ
waāminū
وَءَامِنُوا۟
and believe
വിശ്വസിക്കയും ചെയ്യുവിൻ
birasūlihi
بِرَسُولِهِۦ
in His Messenger
അവന്റെ റസൂലിൽ
yu'tikum
يُؤْتِكُمْ
He will give you
അവൻ നിങ്ങൾക്ക് നൽകും
kif'layni
كِفْلَيْنِ
double portion
രണ്ട് ഓഹരി (പങ്ക്,ഇരട്ടി)
min raḥmatihi
مِن رَّحْمَتِهِۦ
of His Mercy
അവന്റെ കാരുണ്യത്തിൽ നിന്ന്
wayajʿal lakum
وَيَجْعَل لَّكُمْ
and He will make for you
നിങ്ങൾക്കവൻ ആക്കി (ഏർപ്പെടുത്തി) തരുകയും ചെയ്യും
nūran
نُورًا
a light
ഒരു പ്രകാശം,വെളിച്ചം
tamshūna
تَمْشُونَ
you will walk
നിങ്ങൾ(ക്കു) നടക്കാവുന്ന
bihi
بِهِۦ
with it
അതുമായി, അതുകൊണ്ട്
wayaghfir lakum
وَيَغْفِرْ لَكُمْۚ
and He will forgive you
നിങ്ങൾക്കവൻ പൊറുത്തുതരുകയും ചെയ്യും
wal-lahu
وَٱللَّهُ
And Allah
അല്ലാഹു
ghafūrun
غَفُورٌ
(is) Oft-Forgiving
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
Most Merciful
കരുണാനിധിയാണ്

Yaaa ayyuhal lazeena aamaanut taqullaaha wa aaminoo bi Rasoolihee yu'tikum kiflaini mir rahmatihee wa yaj'al lakum nooran tamshoona bihee wa yaghfir lakum; wallaahu Ghafoorur Raheem (al-Ḥadīd 57:28)

English Sahih:

O you who have believed, fear Allah and believe in His Messenger; He will [then] give you a double portion of His mercy and make for you a light by which you will walk and forgive you; and Allah is Forgiving and Merciful. (Al-Hadid [57] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സത്യവിശ്വാസം സ്വീകരിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അവന്റെ ദൂതനില്‍ വിശ്വസിക്കുക. എങ്കില്‍ തന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ക്കവന്‍ രണ്ട് ഓഹരി നല്‍കും. നിങ്ങള്‍ക്ക് നടക്കാനാവശ്യമായ വെളിച്ചം സമ്മാനിക്കും. നിങ്ങള്‍ക്ക് മാപ്പേകും. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ. (അല്‍ഹദീദ് [57] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവന്‍റെ ദൂതനില്‍ വിശ്വസിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍റെ കാരുണ്യത്തില്‍ നിന്നു രണ്ട് ഓഹരി അവന്‍ നിങ്ങള്‍ക്കു നല്‍കുന്നതാണ്‌.[1] ഒരു പ്രകാശം അവന്‍ നിങ്ങള്‍ക്ക് ഏര്‍പെടുത്തിത്തരികയും ചെയ്യും. അതുകൊണ്ട് നിങ്ങള്‍ക്ക് (ശരിയായ പാതയിലൂടെ) നടന്നു പോകാം. നിങ്ങള്‍ക്കവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹു വളരെയധികം പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

[1] പൂര്‍വവേദങ്ങളില്‍ വിശ്വസിച്ചിരുന്ന യഹൂദരുടെയും ക്രിസ്ത്യാനികളുടെയും കൂട്ടത്തില്‍ നിന്ന് ഇസ്‌ലാം ആശ്ലേഷിച്ചവരെപ്പറ്റിയാണ് ഈ വചനത്തിലെ പരാമര്‍ശമെന്നും ഇസ്‌ലാമിനു മുമ്പ് തൗറാത്തിലോ ഇന്‍ജീലിലോ വിശ്വസിച്ചതിന് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഒരു വിഹിതവും, അനന്തരം വിശുദ്ധ ഖുര്‍ആനില്‍ വിശ്വസിച്ചതിന് രണ്ടാമതൊരു വിഹിതവും അവര്‍ക്കുണ്ടായിരിക്കുമെന്നും വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നു.