Skip to main content

وَمَآ اَفَاۤءَ اللّٰهُ عَلٰى رَسُوْلِهٖ مِنْهُمْ فَمَآ اَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَّلَا رِكَابٍ وَّلٰكِنَّ اللّٰهَ يُسَلِّطُ رُسُلَهٗ عَلٰى مَنْ يَّشَاۤءُۗ وَاللّٰهُ عَلٰى كُلِّ شَيْءٍ قَدِيْرٌ   ( الحشر: ٦ )

wamā afāa
وَمَآ أَفَآءَ
And what (was) restored
മടക്കിയെടുത്തുകൊടുത്തതു, കൈവരുത്തി കൊടുത്തതു, 'ഫൈആക്കി'യതു
l-lahu
ٱللَّهُ
(by) Allah
അല്ലാഹു
ʿalā rasūlihi
عَلَىٰ رَسُولِهِۦ
to His Messenger
തന്‍റെ റസൂലിനു
min'hum
مِنْهُمْ
from them
അവരില്‍നിന്നു
famā awjaftum
فَمَآ أَوْجَفْتُمْ
then not you made expedition
നിങ്ങള്‍ ഓട്ടിയിട്ടില്ല, ഓടിച്ചിട്ടില്ല
ʿalayhi
عَلَيْهِ
for it
അതിനു, അതിന്‍റെ പേരില്‍
min khaylin
مِنْ خَيْلٍ
of horses
കുതിരുകളില്‍നിന്നു
walā rikābin
وَلَا رِكَابٍ
and not camels
വാഹനങ്ങളില്‍ (ഒട്ടകങ്ങളില്‍) നിന്നുമില്ല
walākinna l-laha
وَلَٰكِنَّ ٱللَّهَ
but Allah
എങ്കിലും അല്ലാഹു
yusalliṭu
يُسَلِّطُ
gives power
അവന്‍ അധികാരപ്പെടുത്തുന്നു
rusulahu
رُسُلَهُۥ
(to) His Messengers
അവന്‍റെ റസൂലുകളെ
ʿalā man yashāu
عَلَىٰ مَن يَشَآءُۚ
over whom He wills
അവന്‍ ഉദ്ദേശിക്കുന്നവരുടെമേല്‍
wal-lahu
وَٱللَّهُ
And Allah
അല്ലാഹു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
(is) on every thing
എല്ലാ കാര്യത്തിന്നും
qadīrun
قَدِيرٌ
All-Powerful
കഴിയുന്നവനാണ്

Wa maaa afaaa'al laahu 'alaaa Rasoolihee minhum famaaa awjaftum 'alaihi min khailiinw wa laa rikaabinw wa laakinnal laaha yusallitu Rusulahoo 'alaa many yashaaa'; wallaahu 'alaa kulli shai'in Qadeer (al-Ḥašr 59:6)

English Sahih:

And what Allah restored [of property] to His Messenger from them – you did not spur for it [in an expedition] any horses or camels, but Allah gives His messengers power over whom He wills, and Allah is over all things competent. (Al-Hashr [59] : 6)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരില്‍നിന്ന് അല്ലാഹു തന്റെ ദൂതന് അധീനപ്പെടുത്തിക്കൊടുത്ത ധനമുണ്ടല്ലോ; അതിനായി നിങ്ങള്‍ക്ക് കുതിരകളെയും ഒട്ടകങ്ങളെയും ഓടിക്കേണ്ടി വന്നില്ല. എന്നാല്‍, അല്ലാഹു അവനാഗ്രഹിക്കുന്നവരുടെ മേല്‍ തന്റെ ദൂതന്മാര്‍ക്ക് ആധിപത്യമേകുന്നു. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനല്ലോ. (അല്‍ഹശ്ര്‍ [59] : 6)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരില്‍ നിന്ന് (യഹൂദരില്‍ നിന്ന്‌) അല്ലാഹു അവന്‍റെ റസൂലിന് കൈവരുത്തി കൊടുത്തതെന്തോ അതിനായി നിങ്ങള്‍ കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കുകയുണ്ടായിട്ടില്ല.[1] പക്ഷെ, അല്ലാഹു അവന്‍റെ ദൂതന്‍മാരെ അവന്‍ ഉദ്ദേശിക്കുന്നവരുടെ നേര്‍ക്ക് അധികാരപ്പെടുത്തി അയക്കുന്നു.[2] അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

[1] യഹൂദഗോത്രത്തിന്റെ അധിവാസകേന്ദ്രങ്ങള്‍ മുസ്‌ലിംകള്‍ക്ക് അധീനമായിക്കിട്ടിയത് ഒരുപോരാട്ടം കൂടാതെയായിരുന്നു എന്നര്‍ഥം.
[2] യുദ്ധം കൂടാതെ റസൂല്‍ (ﷺ)ക്കും അനുയായികള്‍ക്കും അധീനമാകുന്ന സ്വത്തുക്കള്‍ യുദ്ധാര്‍ജിതസ്വത്തുക്കള്‍ പോലെ വിഭജിക്കേണ്ടതല്ലെന്നും, റസൂലി(ﷺ)ന്റെ വിവേചനാധികാരമുപയോഗിച്ച് സത്യവിശ്വാസികളില്‍ അര്‍ഹരായവര്‍ക്ക് വീതിച്ചുകൊടുക്കാനുള്ളതാണെന്നും ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു.