Skip to main content

وَاِذَا جَاۤءَتْهُمْ اٰيَةٌ قَالُوْا لَنْ نُّؤْمِنَ حَتّٰى نُؤْتٰى مِثْلَ مَآ اُوْتِيَ رُسُلُ اللّٰهِ ۘ اَللّٰهُ اَعْلَمُ حَيْثُ يَجْعَلُ رِسٰلَتَهٗۗ سَيُصِيْبُ الَّذِيْنَ اَجْرَمُوْا صَغَارٌ عِنْدَ اللّٰهِ وَعَذَابٌ شَدِيْدٌۢ بِمَا كَانُوْا يَمْكُرُوْنَ  ( الأنعام: ١٢٤ )

wa-idhā jāathum
وَإِذَا جَآءَتْهُمْ
And when comes to them
അവര്‍ക്കു വന്നാല്‍
āyatun
ءَايَةٌ
a Sign
വല്ല ആയത്തും (ദൃഷ്ടാന്തം - ലക്ഷ്യം - വചനം)
qālū
قَالُوا۟
they say
അവര്‍ പറയും, പറയുകയായി
lan nu'mina
لَن نُّؤْمِنَ
"Never we will believe
ഞങ്ങള്‍ വിശ്വസിക്കുകയില്ല തന്നെ
ḥattā nu'tā
حَتَّىٰ نُؤْتَىٰ
until we are given
ഞങ്ങള്‍ക്കു നല്‍കപ്പെടുന്നതുവരേക്കും (നല്‍കപ്പെടാതെ)
mith'la
مِثْلَ
like
യാതൊന്നുപോലെ
mā ūtiya
مَآ أُوتِىَ
what was given
നല്‍കപ്പെട്ടു
rusulu l-lahi
رُسُلُ ٱللَّهِۘ
(to the) Messengers (of) Allah"
അല്ലാഹുവിന്റെ റസൂലുകള്‍ [ദൂതന്‍മാര്‍]ക്കു നല്‍കപ്പെട്ടതു പോലെ
l-lahu
ٱللَّهُ
Allah
അല്ലാഹു
aʿlamu
أَعْلَمُ
knows best
നല്ലവണ്ണം (ഏറ്റം) അറിയുന്നവനാണു
ḥaythu yajʿalu
حَيْثُ يَجْعَلُ
where He places
അവന്‍ ആക്കുന്നേടം, ഏര്‍പ്പെടുത്തുന്ന ഇടം
risālatahu
رِسَالَتَهُۥۗ
His Message
അവന്റെ ദൗത്യം
sayuṣību
سَيُصِيبُ
Will afflict
ബാധിക്കും, വഴിയെ എത്തും
alladhīna ajramū
ٱلَّذِينَ أَجْرَمُوا۟
those who committed crimes
കുറ്റം പ്രവര്‍ത്തിച്ചവര്‍ക്കു
ṣaghārun
صَغَارٌ
a humiliation
എളിമത്വം, നിന്ദ്യത, അല്‍പത
ʿinda l-lahi
عِندَ ٱللَّهِ
from Allah
അല്ലാഹുവിന്റെ അടുക്കല്‍
waʿadhābun
وَعَذَابٌ
and a punishment
ശിക്ഷയും
shadīdun
شَدِيدٌۢ
severe
കഠിനമായ
bimā kānū
بِمَا كَانُوا۟
for what they used to
അവരായിരുന്നതു നിമിത്തം
yamkurūna
يَمْكُرُونَ
plot
തന്ത്രം പ്രയോഗിക്കും.

Wa izaa jaaa'athum Aayatun qaaloo lan nu'mina hatta nu'taa misla maaa ootiya Rusulul laah; Allahu a'almu haisu yaj'alu Risaalatah; sa yuseebul lazeena ajramoo saghaarun 'indal laahi wa 'azaabun shadeedum bimaa kaanoo yamkuroon (al-ʾAnʿām 6:124)

English Sahih:

And when a sign comes to them, they say, "Never will we believe until we are given like that which was given to the messengers of Allah." Allah is most knowing of where [i.e., with whom] He places His message. There will afflict those who committed crimes debasement before Allah and severe punishment for what they used to conspire. (Al-An'am [6] : 124)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ക്ക് വല്ല പ്രമാണവും വന്നെത്തിയാല്‍ അവര്‍ പറയും: ''ദൈവദൂതന്മാര്‍ക്ക് കിട്ടിയതുപോലുള്ളത് ഞങ്ങള്‍ക്കും ലഭിക്കുംവരെ ഞങ്ങള്‍ വിശ്വസിക്കുകയില്ല.'' എന്നാല്‍ അല്ലാഹുവിന് നന്നായറിയാം; തന്റെ സന്ദേശം എവിടെ ഏല്‍പിക്കണമെന്ന്. അധര്‍മികളായ കുറ്റവാളികള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ദ്യതയാണുണ്ടാവുക; കഠിനശിക്ഷയും. അവര്‍ കാട്ടിക്കൂട്ടിയ കുതന്ത്രങ്ങള്‍ കാരണമാണത്. (അല്‍അന്‍ആം [6] : 124)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നാല്‍, അല്ലാഹുവിന്‍റെ ദൂതന്‍മാര്‍ക്ക് നല്‍കപ്പെട്ടത് പോലുള്ളത് ഞങ്ങള്‍ക്കും ലഭിക്കുന്നത് വരെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്നായിരിക്കും അവര്‍ പറയുക.[1] എന്നാല്‍ അല്ലാഹുവിന്ന് നല്ലവണ്ണമറിയാം; തന്‍റെ ദൗത്യം എവിടെയാണ് ഏല്‍പിക്കേണ്ടതെന്ന്‌. കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടവര്‍ക്ക് തങ്ങള്‍ പ്രയോഗിച്ചിരുന്ന കുതന്ത്രത്തിന്‍റെ ഫലമായി അല്ലാഹുവിങ്കല്‍ ഹീനതയും കഠിനമായ ശിക്ഷയും വന്നുഭവിക്കുന്നതാണ്‌.

[1] 'എന്താണ് മുഹമ്മദിന് ഇത്ര വലിയ പ്രത്യേകത? അല്ലാഹുവിൻ്റെ സന്ദേശം ഞങ്ങള്‍ക്കും കിട്ടിക്കൂടെ? ഞങ്ങള്‍ വിശ്വസിക്കണമെന്ന് അല്ലാഹുവിന് ആവശ്യമുണ്ടെങ്കില്‍ അവന്‍ ഞങ്ങള്‍ക്കും സന്ദേശം എത്തിച്ചു തരട്ടെ' എന്നായിരുന്നു അറേബ്യയിലെ സത്യനിഷേധികളില്‍ ചിലരുടെ നിലപാട്.