Skip to main content

ضَرَبَ اللّٰهُ مَثَلًا لِّلَّذِيْنَ كَفَرُوا امْرَاَتَ نُوْحٍ وَّامْرَاَتَ لُوْطٍۗ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَالِحَيْنِ فَخَانَتٰهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ اللّٰهِ شَيْـًٔا وَّقِيْلَ ادْخُلَا النَّارَ مَعَ الدَّاخِلِيْنَ   ( التحريم: ١٠ )

ḍaraba l-lahu
ضَرَبَ ٱللَّهُ
Presents Allah
അല്ലാഹു വിവരിച്ചു, ആക്കി, നിശ്ചയിച്ചു, (എടുത്തുകാട്ടുന്നു )
mathalan
مَثَلًا
an example
ഒരു ഉദാഹരണം, ഉപമ
lilladhīna kafarū
لِّلَّذِينَ كَفَرُوا۟
for those who disbelieved
അവിശ്വസിച്ചവര്‍ക്ക്
im'ra-ata nūḥin
ٱمْرَأَتَ نُوحٍ
(the) wife (of) Nuh
നൂഹിന്റെ സ്ത്രീയെ (ഭാര്യയെ)
wa-im'ra-ata lūṭin
وَٱمْرَأَتَ لُوطٍۖ
(and the) wife (of) Lut
ലൂത്ത്വിന്റെ സ്ത്രീയെ (ഭാര്യയെയും)
kānatā
كَانَتَا
They were
രണ്ടു പേരുമായിരുന്നു
taḥta ʿabdayni
تَحْتَ عَبْدَيْنِ
under two [slaves]
രണ്ടു അടിയന്മാരുടെ കീഴില്‍
min ʿibādinā
مِنْ عِبَادِنَا
of Our slaves
നമ്മുടെ അടിയന്മാരിൽപെട്ട
ṣāliḥayni
صَٰلِحَيْنِ
righteous
(രണ്ടു) സദ്‌വൃത്തരായ, നല്ലവരായ
fakhānatāhumā
فَخَانَتَاهُمَا
but they both betrayed them
എന്നിട്ട് രണ്ടു പേരും അവരെ രണ്ടാളെയും വഞ്ചിച്ചു, ചതിച്ചു
falam yugh'niyā
فَلَمْ يُغْنِيَا
so not they availed
എന്നിട്ട് രണ്ടാളും ധന്യമാക്കി (ഒഴിവാക്കി- പര്യാപ്തമാക്കി)യില്ല
ʿanhumā
عَنْهُمَا
both of them
അവര്‍ക്ക് രണ്ടാള്‍ക്കും, അവരില്‍ നിന്നും
mina l-lahi
مِنَ ٱللَّهِ
from Allah
അല്ലാഹുവില്‍ നിന്ന്
shayan
شَيْـًٔا
(in) anything
യാതൊന്നും, ഒരു വസ്തുവും
waqīla
وَقِيلَ
and it was said
പറയപ്പെടുകയും ചെയ്തു
ud'khulā l-nāra
ٱدْخُلَا ٱلنَّارَ
"Enter the Fire
രണ്ടാളും നരകത്തില്‍ പ്രവേശിക്കുക
maʿa l-dākhilīna
مَعَ ٱلدَّٰخِلِينَ
with those who enter"
പ്രവേശിക്കുന്നവരോടൊപ്പം

Darabal laahu masalal lillazeena kafarum ra ata Noobinw wamra ata Loot, kaanataa tahta 'abdaini min 'ibaadinaa saalihaini fakhaanataahumaa falam yughniyaa 'anhumaa minal laahi shai anw-wa qeelad khulan naara ma'ad Daakhileen (at-Taḥrīm 66:10)

English Sahih:

Allah presents an example of those who disbelieved: the wife of Noah and the wife of Lot. They were under two of Our righteous servants but betrayed them, so they [i.e., those prophets] did not avail them from Allah at all, and it was said, "Enter the Fire with those who enter." (At-Tahrim [66] : 10)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സത്യനിഷേധികള്‍ക്ക് ഉദാഹരണമായി അല്ലാഹു നൂഹിന്റെയും ലൂത്വിന്റെയും ഭാര്യമാരെ എടുത്തു കാണിക്കുന്നു. അവരിരുവരും സദ്‌വൃത്തരായ നമ്മുടെ രണ്ട് ദാസന്മാരുടെ ഭാര്യമാരായിരുന്നു. എന്നിട്ടും അവരിരുവരും തങ്ങളുടെ ഭര്‍ത്താക്കന്മാരെ വഞ്ചിച്ചു. അതിനാല്‍ അവരിരുവര്‍ക്കും അല്ലാഹുവിന്റെ ശിക്ഷയുടെ കാര്യത്തില്‍ ഭര്‍ത്താക്കന്മാരൊട്ടും ഉപകാരപ്പെട്ടില്ല. ഇരുവരോടും പറഞ്ഞത് ഇതായിരുന്നു: നരകയാത്രികരോടൊപ്പം നിങ്ങളിരുവരും അതില്‍ പ്രവേശിക്കുക. (അത്തഹ് രീം [66] : 10)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്‍റെ ഭാര്യയെയും, ലൂത്വിന്‍റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കികൊടുത്തില്ല.[1] നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു.

[1] രണ്ട് പ്രവാചകന്മാരുടെ ഭാര്യമാരായിട്ടും അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് രക്ഷ നല്കാന്‍ ആ ദാമ്പത്യബന്ധം അവര്‍ക്ക് സഹായകമായില്ല. അതുപോലെ തന്നെ മുഹമ്മദ് നബി(ﷺ)യുമായി കുടുംബബന്ധമുണ്ടായതിന്റെ പേരിലും ആര്‍ക്കും മോക്ഷം നേടാനാവില്ല. അവരവര്‍ സത്യവിശ്വാസം സ്വീകരിക്കുകയും സൽകര്‍മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തെങ്കിലല്ലാതെ.