Skip to main content

وَاِذْ قَالَتْ اُمَّةٌ مِّنْهُمْ لِمَ تَعِظُوْنَ قَوْمًاۙ ۨاللّٰهُ مُهْلِكُهُمْ اَوْ مُعَذِّبُهُمْ عَذَابًا شَدِيْدًاۗ قَالُوْا مَعْذِرَةً اِلٰى رَبِّكُمْ وَلَعَلَّهُمْ يَتَّقُوْنَ  ( الأعراف: ١٦٤ )

wa-idh qālat
وَإِذْ قَالَتْ
And when said
പറഞ്ഞ സന്ദര്‍ഭവും
ummatun min'hum
أُمَّةٌ مِّنْهُمْ
a community among them
അവരില്‍ നിന്നു ഒരു സമൂഹം
lima taʿiẓūna
لِمَ تَعِظُونَ
"Why (do) you preach
നിങ്ങള്‍ എന്തിനു സദുപദേശം നല്‍കുന്നു
qawman
قَوْمًاۙ
a people
ഒരു ജനതക്ക്, ജനങ്ങളോടു
l-lahu
ٱللَّهُ
(whom) Allah
അല്ലാഹു
muh'likuhum
مُهْلِكُهُمْ
(is going to) destroy them
അവരെ നശിപ്പിക്കുന്നവനാണു (നശിപ്പിച്ചേക്കും)
aw muʿadhibuhum
أَوْ مُعَذِّبُهُمْ
or punish them
അല്ലെങ്കില്‍ അവരെ ശിക്ഷിക്കുന്നവനാണു (ശിക്ഷിച്ചേക്കും)
ʿadhāban
عَذَابًا
(with) a punishment
ഒരു ശിക്ഷ, വല്ല ശിക്ഷയും
shadīdan
شَدِيدًاۖ
severe?"
കഠിനമായ
qālū
قَالُوا۟
They said
അവര്‍ പറഞ്ഞു
maʿdhiratan
مَعْذِرَةً
"To be absolved
ഒഴികഴിവിനായിട്ടു, ഒരൊഴികഴിവു
ilā rabbikum
إِلَىٰ رَبِّكُمْ
before your Lord
നിങ്ങളുടെ റബ്ബിങ്കലേക്ക്
walaʿallahum
وَلَعَلَّهُمْ
and that they may
അവരായേക്കുകയും ചെയ്യാമല്ലോ
yattaqūna
يَتَّقُونَ
become righteous"
അവര്‍ സൂക്ഷിക്കും.

Wa iz qaalat ummatum minhum lima ta'izoona qaw manil laahu muhlikuhum aw mu'azzibuhum 'azaaban shadeedan qaaloo ma'ziratan ilaa Rabbikum wa la'allahum tattaqoon (al-ʾAʿrāf 7:164)

English Sahih:

And when a community among them said, "Why do you advise [or warn] a people whom Allah is [about] to destroy or to punish with a severe punishment?" they [the advisors] said, "To be absolved before your Lord and perhaps they may fear Him." (Al-A'raf [7] : 164)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരില്‍ ഒരു വിഭാഗം ഇങ്ങനെ പറഞ്ഞതോര്‍ക്കുക: ''അല്ലാഹു നിശ്ശേഷം നശിപ്പിക്കുകയോ അല്ലെങ്കില്‍ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാനിരിക്കുന്ന ജനത്തെ നിങ്ങളെന്തിന് ഉപദേശിക്കുന്നു?'' അവര്‍ മറുപടി പറഞ്ഞു: ''നിങ്ങളുടെ നാഥന്റെ അടുത്ത് ഞങ്ങള്‍ ബാധ്യത നിറവേറ്റിയിട്ടുണ്ടെന്ന് ന്യായം ബോധിപ്പിക്കാന്‍. ഒരുവേള അവര്‍ സൂക്ഷ്മതയുള്ളവരായേക്കാമല്ലോ.'' (അല്‍അഅ്റാഫ് [7] : 164)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നത്‌?' എന്ന് അവരില്‍ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക)[1] അവര്‍ മറുപടി പറഞ്ഞു: 'നിങ്ങളുടെ രക്ഷിതാവിങ്കല്‍ (ഞങ്ങള്‍) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്‌. ഒരു വേള അവര്‍ സൂക്ഷ്മത പാലിച്ചെന്നും വരാമല്ലോ.'

[1] ഒരു വിഭാഗം സബ്ത്തിൻ്റെ പരിശുദ്ധി ലംഘിച്ചുകൊണ്ട് മീന്‍ പിടിക്കാനൊരുങ്ങിയപ്പോള്‍ ഉറച്ച വിശ്വാസമുള്ളവര്‍ അവരെ ഗുണദോഷിച്ചു. അല്ലാഹുവിൻ്റെ വിധിവിലക്കുകള്‍ അതിലംഘിക്കുന്നതിലുളള അപകടം ചൂണ്ടിക്കാട്ടി. അതാണല്ലോ യഥാര്‍ഥ സത്യവിശ്വാസിയുടെ ബാധ്യത. എന്നാല്‍ വിശ്വാസികളില്‍ ഒരു വിഭാഗത്തിന് ഈ ഉപദേശം അനാവശ്യമാണെന്ന് തോന്നി. കുറ്റവാളികളെ അല്ലാഹു ശിക്ഷിച്ചുകൊള്ളുകയില്ലേ? നമ്മള്‍ എന്തിന് ഇതില്‍ ഇടപെടണം? എന്നായിരുന്നു അവരുടെ നിലപാട്. അത് ഭീരുക്കളുടെ നിലപാടാണ്. അതിക്രമകാരികളെ തിരുത്താന്‍ ശ്രമിക്കുന്നവര്‍ക്കാണ് അല്ലാഹു രക്ഷ വാഗ്ദാനം ചെയ്തിട്ടുളളത്.