Skip to main content

اِلَّا تَنْصُرُوْهُ فَقَدْ نَصَرَهُ اللّٰهُ اِذْ اَخْرَجَهُ الَّذِيْنَ كَفَرُوْا ثَانِيَ اثْنَيْنِ اِذْ هُمَا فِى الْغَارِ اِذْ يَقُوْلُ لِصَاحِبِهٖ لَا تَحْزَنْ اِنَّ اللّٰهَ مَعَنَاۚ فَاَنْزَلَ اللّٰهُ سَكِيْنَتَهٗ عَلَيْهِ وَاَيَّدَهٗ بِجُنُوْدٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِيْنَ كَفَرُوا السُّفْلٰىۗ وَكَلِمَةُ اللّٰهِ هِيَ الْعُلْيَاۗ وَاللّٰهُ عَزِيْزٌ حَكِيْمٌ   ( التوبة: ٤٠ )

illā tanṣurūhu
إِلَّا تَنصُرُوهُ
If not you help him
അദ്ദേഹത്തെ നിങ്ങള്‍ സഹായിക്കുന്നില്ലെങ്കില്‍
faqad naṣarahu
فَقَدْ نَصَرَهُ
certainly Allah helped him
തീര്‍ച്ചയായും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌
l-lahu
ٱللَّهُ
Allah helped him
അല്ലാഹു
idh akhrajahu
إِذْ أَخْرَجَهُ
when drove him out
അദ്ദേഹത്തെ പുറത്താക്കിയപ്പോള്‍ (സന്ദര്‍ഭം)
alladhīna kafarū
ٱلَّذِينَ كَفَرُوا۟
those who disbelieved
അവിശ്വസിച്ചവര്‍
thāniya
ثَانِىَ
the second
രണ്ടാമനായിട്ട്‌ (ഒരാളായിക്കൊണ്ട്‌)
ith'nayni
ٱثْنَيْنِ
(of) the two
രണ്ടില്‍, രണ്ടാളുടെ
idh humā
إِذْ هُمَا
when they both
അവര്‍ രണ്ടാളുമായിരിക്കെ (ആയിരിക്കുമ്പോള്‍)
fī l-ghāri
فِى ٱلْغَارِ
(were) in the cave
ഗുഹയില്‍, പൊത്തില്‍
idh yaqūlu
إِذْ يَقُولُ
when he said
അദ്ദേഹം പറയുമ്പോള്‍, പറയുന്ന സന്ദര്‍ഭം
liṣāḥibihi
لِصَٰحِبِهِۦ
to his companion
തന്‍റെ ചങ്ങാതിയോട്‌, തോഴനോട്‌
lā taḥzan
لَا تَحْزَنْ
"(Do) not grieve
നീ വ്യസനിക്കേണ്ടാ
inna l-laha
إِنَّ ٱللَّهَ
indeed Allah
നിശ്ചയമായും അല്ലാഹു
maʿanā
مَعَنَاۖ
(is) with us"
നമ്മുടെ കൂടെയുണ്ട്‌
fa-anzala l-lahu
فَأَنزَلَ ٱللَّهُ
Then Allah sent down Then Allah sent down
അപ്പോള്‍ അല്ലാഹു ഇറക്കി
sakīnatahu
سَكِينَتَهُۥ
His tranquility
അവന്‍റെ സമാധാനം, ശാന്തത
ʿalayhi
عَلَيْهِ
upon him
അദ്ദേഹത്തിന്‌, അദ്ദേഹത്തിന്‍റെ മേല്‍
wa-ayyadahu
وَأَيَّدَهُۥ
and supported him
അദ്ദേഹത്തെ അവന്‍ ബലപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു (ചെയ്‌തു)
bijunūdin
بِجُنُودٍ
with forces
ചില സൈന്യങ്ങളെക്കൊണ്ട്‌
lam tarawhā
لَّمْ تَرَوْهَا
which you did not see which you did not see
നിങ്ങള്‍ കണ്ടിട്ടില്ലാത്ത, നിങ്ങളത്‌ കണ്ടിട്ടില്ല
wajaʿala
وَجَعَلَ
and made
അവന്‍ ആക്കുകയും ചെയ്‌തു
kalimata
كَلِمَةَ
(the) word
വാക്യത്തെ
alladhīna kafarū
ٱلَّذِينَ كَفَرُوا۟
(of) those who disbelieved
അവിശ്വസിച്ചവരുടെ
l-suf'lā
ٱلسُّفْلَىٰۗ
the lowest
താണത്‌, ഏറ്റം താഴ്‌ന്നത്‌
wakalimatu l-lahi
وَكَلِمَةُ ٱللَّهِ
while (the) Word (of) Allah
അല്ലാഹുവിന്‍റെ വാക്യം
hiya l-ʿul'yā
هِىَ ٱلْعُلْيَاۗ
it (is) the highest
അതുതന്നെ അധികം ഉന്നതമായത്‌
wal-lahu
وَٱللَّهُ
And Allah
അല്ലാഹു
ʿazīzun
عَزِيزٌ
(is) All-Mighty
പ്രതാപശാലിയാണ്‌
ḥakīmun
حَكِيمٌ
All-Wise
അഗാധജ്ഞനാണ്‌

Illaa tansuroohu faqad nasarahul laahu iz akhrajahul lazeena kafaroo saaniyasnaini iz humaa filghaari iz yaqoolu lisaahibihee la tahzan innnal laaha ma'anaa fa anzalallaahu sakeenatahoo 'alaihi wa aiyadahoo bijunoodil lam tarawhaa wa ja'ala kalimatal lazeena kafarus suflaa; wa Kalimatul laahi hiyal 'ulyaa; wallaahu 'Azeezun Hakeem; (at-Tawbah 9:40)

English Sahih:

If you do not aid him [i.e., the Prophet (^)] – Allah has already aided him when those who disbelieved had driven him out [of Makkah] as one of two, when they were in the cave and he [i.e., Muhammad (^)] said to his companion, "Do not grieve; indeed Allah is with us." And Allah sent down His tranquility upon him and supported him with soldiers [i.e., angels] you did not see and made the word of those who disbelieved the lowest, while the word of Allah – that is the highest. And Allah is Exalted in Might and Wise. (At-Tawbah [9] : 40)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കിയ സന്ദര്‍ഭത്തിലാണത്. അദ്ദേഹം രണ്ടാളുകളില്‍ ഒരുവനാവുകയും ഇരുവരും ഗുഹയിലായിരിക്കുകയും ചെയ്തപ്പോള്‍. അദ്ദേഹം തന്റെ കൂട്ടുകാരനോട് പറഞ്ഞു: ''ദുഃഖിക്കാതിരിക്കുക; അല്ലാഹു നമ്മോടൊപ്പമുണ്ട്.'' അന്നേരം അല്ലാഹു തന്നില്‍ നിന്നുള്ള സമാധാനം അദ്ദേഹത്തിന് സമ്മാനിച്ചു. നിങ്ങള്‍ക്കു കാണാനാവാത്ത പോരാളികളാല്‍ അദ്ദേഹത്തിന് കരുത്തേകുകയും ചെയ്തു. ഒപ്പം സത്യനിഷേധികളുടെ വചനത്തെ അവന്‍ പറ്റെ പതിതമാക്കി. അല്ലാഹുവിന്റെ വചനം തന്നെയാണ് അത്യുന്നതം. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. (അത്തൗബ [9] : 40)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടു പേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്റും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്‍റെ കൂട്ടുകാരനോട്‌, 'ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്'[1] എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്‍റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്‍റെ വാക്കാണ് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

[1] സത്യനിഷേധികള്‍ തന്നെ കൊല്ലാന്‍ തീരുമാനിച്ചതറിഞ്ഞപ്പോള്‍ നബി(ﷺ) സ്വദേശമായ മക്കയില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായി. രാത്രിയില്‍ ആരുമറിയാതെ നബി(ﷺ)യും അബൂബക്കറും(رضي الله عنه) കൂടി മദീനയെ ലക്ഷ്യമാക്കി പുറപ്പെട്ടു. നേരം പുലര്‍ന്നപ്പോള്‍ നബി(ﷺ) രക്ഷപ്പെട്ട വിവരമറിഞ്ഞ് ശത്രുക്കള്‍ തിരച്ചില്‍ ആരംഭിച്ചു. തങ്ങളെ ശത്രുക്കള്‍ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ നബി(ﷺ)യും അബൂബക്കറും(رضي الله عنه) കൂടി ഥൗര്‍ മലയിലെ ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. ഗുഹാമുഖത്തും ശത്രുക്കള്‍ വന്നു. അപ്പോള്‍ അബൂബക്കര്‍(رضي الله عنه) തന്‍റെ ഉല്‍ക്കണ്‍ഠ നബി(ﷺ)യെ അറിയിച്ചു. അപ്പോള്‍ നബി(ﷺ) പറഞ്ഞ മറുപടിയാണിത്. അവരെ കണ്ടെത്താതെ ശത്രുക്കള്‍ തിരിച്ചു പോയി. അത് അല്ലാഹുവിന്‍റെ പ്രത്യേക സഹായമായിരുന്നു.