Skip to main content

فَلَعَلَّكَ تَارِكٌۢ بَعْضَ مَا يُوْحٰىٓ اِلَيْكَ وَضَاۤىِٕقٌۢ بِهٖ صَدْرُكَ اَنْ يَّقُوْلُوْا لَوْلَآ اُنْزِلَ عَلَيْهِ كَنْزٌ اَوْ جَاۤءَ مَعَهٗ مَلَكٌ ۗاِنَّمَآ اَنْتَ نَذِيْرٌ ۗ وَاللّٰهُ عَلٰى كُلِّ شَيْءٍ وَّكِيْلٌ ۗ  ( هود: ١٢ )

falaʿallaka
فَلَعَلَّكَ
Then possibly you
എന്നാല്‍ (ഒരുപക്ഷെ) നീ ആയേക്കാം (ആയേക്കുമോ)
tārikun
تَارِكٌۢ
(may) give up
ഉപേക്ഷിക്കുന്ന (വിട്ടുകളയു ന്ന)വന്‍
baʿḍa
بَعْضَ
a part
ചിലതിനെ
mā yūḥā
مَا يُوحَىٰٓ
(of) what is revealed
വഹ്-യ് നല്‍കപ്പെടുന്നതില്‍
ilayka
إِلَيْكَ
to you
നിനക്കു, നിന്നിലേക്കു
waḍāiqun bihi
وَضَآئِقٌۢ بِهِۦ
and straitened by it
അതുമൂലം ഇടുങ്ങി (ഞെരുങ്ങി)യവനും
ṣadruka
صَدْرُكَ
your breast
നിന്‍റെ നെഞ്ചു (ഹൃദയം)
an yaqūlū
أَن يَقُولُوا۟
because they say
അവര്‍ പറയുന്നതിനാല്‍
lawlā unzila
لَوْلَآ أُنزِلَ
"Why not is sent down
ഇറക്കപ്പെടാത്തതെന്തു, ഇറക്കപ്പെട്ടുകൂടേ
ʿalayhi
عَلَيْهِ
for him
അയാളുടെമേല്‍, ഇയാള്‍ക്ക്
kanzun
كَنزٌ
a treasure
വല്ല നിക്ഷേപവും, ഒരുനിധി
aw jāa
أَوْ جَآءَ
or has come
അല്ലെങ്കില്‍ വരുക
maʿahu
مَعَهُۥ
with him
അയാളുടെ (ഇയാളുടെ) കൂടെ, ഒപ്പം
malakun
مَلَكٌۚ
an Angel?"
വല്ല മലക്കും, ഒരു മലക്കു
innamā anta
إِنَّمَآ أَنتَ
Only you
നിശ്ചയമായും നീ (മാത്രം - തന്നെ)
nadhīrun
نَذِيرٌۚ
(are) a warner
ഒരു താക്കീതുകാരന്‍ (മാത്രം - തന്നെ)
wal-lahu
وَٱللَّهُ
And Allah
അല്ലാഹുവാകട്ടെ
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
(is) on every thing
എല്ലാകാര്യത്തിലും, എല്ലാ വസ്തുവിന്‍മേലും
wakīlun
وَكِيلٌ
a Guardian
(അധികാരം - ഉത്തരവാദം - കാവല്‍) ഏറ്റെടുത്തവനാണു, ഏല്‍പിക്കപ്പെട്ടവനാണു.

Fala'allaka taarikum ba'da maa yoohaaa ilaika wa daaa'iqum bihee sadruka ai yaqooloo law laaa unzila 'alaihi kanzun aw jaaa'a ma'ahoo malak; innamaa anta nazeer; wallaahu 'alaa kulli shai'inw wakeel (Hūd 11:12)

English Sahih:

Then would you possibly leave [out] some of what is revealed to you, or is your breast constrained by it because they say, "Why has there not been sent down to him a treasure or come with him an angel?" But you are only a warner. And Allah is Disposer of all things. (Hud [11] : 12)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

'ഇയാള്‍ക്ക് ഒരു നിധി ഇറക്കിക്കൊടുക്കാത്തതെന്ത്, അല്ലെങ്കില്‍ ഇയാളോടൊപ്പം ഒരു മലക്ക് വരാത്തതെന്ത്' എന്നൊക്കെ അവര്‍ പറയുന്നതുകാരണം നിനക്കു ബോധനമായി ലഭിച്ച സന്ദേശങ്ങളില്‍ ചിലത് വിശദീകരിക്കാതെ വിട്ടുകളയാന്‍ നിനക്ക് തോന്നിയേക്കാം. അല്ലെങ്കിലതുവഴി നിനക്ക് മനോവിഷമമുണ്ടായേക്കാം. എന്നാല്‍ നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. അല്ലാഹുവോ സര്‍വ സംഗതികള്‍ക്കും ചുമതലപ്പെട്ടവനും. (ഹൂദ് [11] : 12)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഇയാള്‍ക്ക് ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക് വരികയോ ചെയ്യാത്തതെന്ത് എന്ന് (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക് നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത് നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക് മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം.[1] എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാ കാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു

[1] നിരന്തരം എതിര്‍പ്പുകള്‍ നേരിടുമ്പോള്‍, അസഹ്യമായ പരിഹാസവാക്കുകള്‍ കേള്‍ക്കുമ്പോള്‍ നബി(ﷺ)ക്ക് വിഷമം തോന്നുക സ്വാഭാവികമാണ്. എതിരാളികള്‍ക്ക് ഇഷ്ടപ്പെടാത്ത ചില ഖുര്‍ആന്‍ വാക്യങ്ങള്‍ അവരെ കേള്‍പിക്കാതിരിക്കുന്നതല്ലേ നല്ലതെന്നും ചിലപ്പോള്‍ തോന്നിപ്പോകും. പ്രവാചകന്‍റെ ചുമതല അല്ലാഹുവിൻ്റെ സന്ദേശം പുര്‍ണ്ണമായി ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുക മാത്രമാണെന്നും, ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അവിടുന്ന് (ﷺ) ബാദ്ധ്യസ്ഥനല്ലെന്നും അല്ലാഹു ഉണര്‍ത്തുന്നു.