Skip to main content

لَا تَمُدَّنَّ عَيْنَيْكَ اِلٰى مَا مَتَّعْنَا بِهٖٓ اَزْوَاجًا مِّنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَاخْفِضْ جَنَاحَكَ لِلْمُؤْمِنِيْنَ   ( الحجر: ٨٨ )

lā tamuddanna
لَا تَمُدَّنَّ
(Do) not extend
നീ നീട്ടുകയും ചെയ്യരുത്
ʿaynayka
عَيْنَيْكَ
your eyes
നിന്റെ കണ്ണുകളെ (ദൃഷ്ടിയെ)
ilā mā
إِلَىٰ مَا
towards what
യാതൊന്നിലേക്കു
mattaʿnā bihi
مَتَّعْنَا بِهِۦٓ
We have bestowed with it
അതുകൊണ്ടു നാം സുഖം നല്‍കി
azwājan
أَزْوَٰجًا
(to) categories
പല തരക്കാര്‍ക്കു
min'hum
مِّنْهُمْ
of them
അവരില്‍ നിന്നു
walā taḥzan
وَلَا تَحْزَنْ
and (do) not grieve
വ്യസനിക്കുകയും ചെയ്യരുതു
ʿalayhim
عَلَيْهِمْ
over them
അവരെപ്പറ്റി, അവരുടെ പേരില്‍
wa-ikh'fiḍ
وَٱخْفِضْ
And lower
താഴ്ത്തുകയും ചെയ്യുക
janāḥaka
جَنَاحَكَ
your wing
നിന്റെ ചിറകു, പക്ഷം
lil'mu'minīna
لِلْمُؤْمِنِينَ
to the believers
സത്യവിശ്വാസികള്‍ക്ക്

Laa tamuddanna 'ainaika ilaa maa matta 'naa biheee azwaajam minhum wa laa tahzan 'alaihim wakhfid janaahaka lilmu 'mineen (al-Ḥijr 15:88)

English Sahih:

Do not extend your eyes toward that by which We have given enjoyment to [certain] categories of them [i.e., the disbelievers], and do not grieve over them. And lower your wing [i.e., show kindness] to the believers. (Al-Hijr [15] : 88)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരിലെ വിവിധ വിഭാഗങ്ങള്‍ക്ക് നാം നല്‍കിയ സുഖഭോഗങ്ങളില്‍ നീ കണ്ണുവെക്കേണ്ടതില്ല. അവരെപ്പറ്റി ദുഃഖിക്കേണ്ടതുമില്ല. സത്യവിശ്വാസികള്‍ക്ക് നീ നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുക. (അല്‍ഹിജ്ര്‍ [15] : 88)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരില്‍ (അവിശ്വാസികളില്‍) പെട്ട പല വിഭാഗക്കാര്‍ക്കും നാം സുഖഭോഗങ്ങള്‍ നല്‍കിയിട്ടുള്ളതിന്‍റെ നേര്‍ക്ക് നീ നിന്‍റെ ദൃഷ്ടികള്‍ നീട്ടിപ്പോകരുത്‌.[1] അവരെപ്പറ്റി നീ വ്യസനിക്കേണ്ട.[2] സത്യവിശ്വാസികള്‍ക്ക് നീ നിന്‍റെ ചിറക് താഴ്ത്തികൊടുക്കുക.[3]

[1] സത്യനിഷേധികള്‍ക്ക് അല്ലാഹു നല്‍കിയ സുഖൈശ്വര്യങ്ങളില്‍ കണ്ണുനട്ടുപോകരുത്. അത് ഒരു പരീക്ഷണം മാത്രമാണ്. അല്ലാഹുവിൻ്റെ പരമമായ അനുഗ്രഹം സത്യവിശ്വാസവും സത്കര്‍മ്മവും പരലോകമോക്ഷവുമത്രെ.
[2] അവര്‍ വിശ്വസിക്കാത്തതിൻ്റെ പേരില്‍ വ്യസനിക്കേണ്ട എന്നര്‍ത്ഥം.
[3] അവരോട് വിനയത്തോടെ പെരുമാറണം എന്നര്‍ത്ഥം.