Skip to main content

يَتَوٰرٰى مِنَ الْقَوْمِ مِنْ سُوْۤءِ مَا بُشِّرَ بِهٖۗ اَيُمْسِكُهٗ عَلٰى هُوْنٍ اَمْ يَدُسُّهٗ فِى التُّرَابِۗ اَلَا سَاۤءَ مَا يَحْكُمُوْنَ   ( النحل: ٥٩ )

yatawārā
يَتَوَٰرَىٰ
He hides himself
അവന്‍ ഒളിഞ്ഞുപോകും, മറഞ്ഞുപോകും
mina l-qawmi
مِنَ ٱلْقَوْمِ
from the people
ജനങ്ങളില്‍നിന്നു
min sūi
مِن سُوٓءِ
(because) of the evil
ദോഷ (തിന്മ - ചീത്തത്ത)ത്താല്‍
مَا
of what
യാതൊന്നിന്റെ
bushira
بُشِّرَ
he has been given good news
അവനു സന്തോഷമറിയിക്കപ്പെട്ട
bihi
بِهِۦٓۚ
about
അതിനെപ്പറ്റി
ayum'sikuhu
أَيُمْسِكُهُۥ
Should he keep it
അതിനെ അവന്‍ വെച്ചുകൊണ്ടിരിക്കുകയോ
ʿalā hūnin
عَلَىٰ هُونٍ
in humiliation
നിന്ദ്യതയോടെ
am
أَمْ
or
അതല്ല, അതോ
yadussuhu
يَدُسُّهُۥ
bury it
അതിനെ തട്ടി (മൂടി)ക്കളയുകയോ, മൂടുകയോ
fī l-turābi
فِى ٱلتُّرَابِۗ
in the dust?
മണ്ണില്‍
alā
أَلَا
Unquestionably
അല്ലാ (അറിയുക)
sāa
سَآءَ
evil
വളരെ മോശം, എത്രയോ ചീത്ത
mā yaḥkumūna
مَا يَحْكُمُونَ
(is) what they decide
അവര്‍ വിധി (കല്‍പി) ക്കുന്നതു

yatawaaraa minal qawmimin sooo'i maa bushshira bih; a-yumsikuhoo 'alaa hoonin am yadussuhoo fit turaab; alaa saaa'a maa yahkumoon (an-Naḥl 16:59)

English Sahih:

He hides himself from the people because of the ill of which he has been informed. Should he keep it in humiliation or bury it in the ground? Unquestionably, evil is what they decide. (An-Nahl [16] : 59)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തനിക്കു ലഭിച്ച സന്തോഷവാര്‍ത്തയുണ്ടാക്കുന്ന അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന് ഒളിഞ്ഞുമറയുന്നു. അയാളുടെ പ്രശ്‌നം, അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ അതല്ല മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക: അവരുടെ തീരുമാനം വളരെ നീചം തന്നെ! (അന്നഹ്ല്‍ [16] : 59)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ചുകളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ചുമൂടണമോ (എന്നതായിരിക്കും അവന്‍റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം![1]

[1] തനിക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരിക്കുന്നുവെന്ന് അറിഞ്ഞാല്‍ അപമാനഭാരത്താല്‍ വീട്ടില്‍ ഒളിച്ചിരിക്കുന്ന അതേ വ്യക്തിയാണ് പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന് പെണ്‍മക്കളാണുളളതെന്ന് വാദിക്കുന്നത്. തനിക്ക് അഹിതമായിട്ടുളളത് അല്ലാഹുവിൻ്റെ പേരില്‍ ആരോപിക്കുമ്പോള്‍ അവന്‍ അല്ലാഹുവിൻ്റെ മഹത്വം ഗൗനിക്കൂന്നേയില്ല.