ആര് പ്രവര്‍ത്തിച്ചുവോ, ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍
ṣāliḥan
صَٰلِحًا
righteous deeds
നല്ലതിനെ, സല്‍ക്കര്‍മ്മം
min dhakarin
مِّن ذَكَرٍ
whether male
ആണില്‍നിന്നു, ആണാവട്ടെ
aw unthā
أَوْ أُنثَىٰ
or female
അല്ലെങ്കില്‍ പെണ്ണില്‍നിന്നു, പെണ്ണാവട്ടെ
wahuwa
وَهُوَ
while he
അവന് (താന്‍, അയാള്‍) ആകട്ടെ
mu'minun
مُؤْمِنٌ
(is) a believer
സത്യവിശ്വാസിയാണ്
falanuḥ'yiyannahu
فَلَنُحْيِيَنَّهُۥ
then surely We will give him life
എന്നാല്‍ തീര്‍ച്ചയായും നാമവനെ ജീവിപ്പിക്കും
ḥayatan
حَيَوٰةً
a life
(ഒരു) ജീവിതം
ṭayyibatan
طَيِّبَةًۖ
good
നല്ലതായ, വിശിഷ്ടമായ, പരിശുദ്ധമായ
walanajziyannahum
وَلَنَجْزِيَنَّهُمْ
and We will pay them
തീര്‍ച്ചയായും അവര്‍ക്കു നാം പ്രതിഫലം നല്‍കുകയും ചെയ്യും
ajrahum
أَجْرَهُم
their reward
അവരുടെ പ്രതിഫലം
bi-aḥsani mā
بِأَحْسَنِ مَا
to (the) best of what
യാതൊന്നില്‍വെച്ചു നല്ലതനുസരിച്ചു
kānū yaʿmalūna
كَانُوا۟ يَعْمَلُونَ
they used (to) do
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
Man 'amila saaliham min zakarin aw unsaa wa huwa mu'minun falanuhyiyannahoo hayaatan taiiyibatanw wa lanajzi yannnahum ajrahum bi ahsani maa kaanoo ya'maloon (an-Naḥl 16:97)
Whoever does righteousness, whether male or female, while he is a believer – We will surely cause him to live a good life, and We will surely give them their reward [in the Hereafter] according to the best of what they used to do. (An-Nahl [16] : 97)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പുരുഷനോ സ്ത്രീയോ ആരാവട്ടെ. സത്യവിശ്വാസിയായിരിക്കെ സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിശ്ചയമായും നാം മെച്ചപ്പെട്ട ജീവിതം നല്‍കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റം ഉത്തമമായതിന് അനുസൃതമായ പ്രതിഫലവും നാമവര്‍ക്ക് കൊടുക്കും. (അന്നഹ്ല് [16] : 97)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.
2 Mokhtasar Malayalam
ആരെങ്കിലും അല്ലാഹു കൽപ്പിച്ചതു പോലെ സൽകർമ്മം പ്രവർത്തിക്കുകയാണെങ്കിൽ -അവൻ പുരുഷനോ സ്ത്രീയോ ആകട്ടെ-; അല്ലാഹുവിൽ വിശ്വസിക്കുന്നവരാണ് അവരെങ്കിൽ അവർക്ക് ഇഹലോകത്ത് നാം മനോഹരമായ ജീവിതം നൽകുന്നതാണ്. അല്ലാഹുവിൻ്റെ വിധിയിൽ തൃപ്തിപ്പെടാനും, ഉള്ളതിൽ സംതൃപ്തരാകാനും നന്മകൾ പ്രവർത്തിക്കാനും അവർക്ക് സാധിക്കും. ഇഹലോകത്തായിരിക്കെ അവർ പ്രവർത്തിച്ച സൽകർമ്മങ്ങൾക്ക് ഏറ്റവും നല്ല രൂപത്തിൽ അവരുടെ പ്രതിഫലം നാം പരലോകത്ത് വെച്ച് നൽകുകയും ചെയ്യുന്നതാണ്.