Skip to main content

سُبْحٰنَ الَّذِيْٓ اَسْرٰى بِعَبْدِهٖ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ اِلَى الْمَسْجِدِ الْاَقْصَا الَّذِيْ بٰرَكْنَا حَوْلَهٗ لِنُرِيَهٗ مِنْ اٰيٰتِنَاۗ اِنَّهٗ هُوَ السَّمِيْعُ الْبَصِيْرُ  ( الإسراء: ١ )

sub'ḥāna
سُبْحَٰنَ
Exalted
മഹാ പരിശുദ്ധന്‍ ഞാന്‍, സ്തോത്രം ചെയ്യുന്നു
alladhī asrā
ٱلَّذِىٓ أَسْرَىٰ
(is) the One Who took
രാപ്രയാണം (രാവുയാത്ര) ചെയ്യിച്ചവനെ
biʿabdihi
بِعَبْدِهِۦ
His servant
തന്റെ അടിമയെ, അടിയാനെ
laylan
لَيْلًا
(by) night
ഒരു രാത്രിയില്‍
mina l-masjidi
مِّنَ ٱلْمَسْجِدِ
from Al-Masjid Al-Haraam
മസ്ജിദില്‍ (പള്ളിയില്‍) നിന്നു
l-ḥarāmi
ٱلْحَرَامِ
Al-Masjid Al-Haraam
ഹറാമായ (അലംഘനീയമായ - പവിത്രമായ)
ilā l-masjidi
إِلَى ٱلْمَسْجِدِ
to Al-Masjid Al-Aqsa
മസ്ജിദിലേക്കു (പള്ളിയിലേക്കു)
l-aqṣā
ٱلْأَقْصَا
Al-Masjid Al-Aqsa
അഖ്സായാകുന്ന (അങ്ങേ അറ്റത്തുള്ള)
alladhī
ٱلَّذِى
which
യാതൊരു (പള്ളി)
bāraknā
بَٰرَكْنَا
We blessed
നാം ബര്‍ക്കത്ത് (ആശീര്‍വ്വാദം - അനുഗ്രഹം - ഗുണവര്‍ദ്ധന) ചെയ്തിരിക്കുന്നു
ḥawlahu
حَوْلَهُۥ
its surroundings
അതിന്റെ ചുറ്റുപാടില്‍
linuriyahu
لِنُرِيَهُۥ
that We may show him
അദ്ദേഹത്തിനു നാം കാണിച്ചു കൊടുക്കുവാന്‍വേണ്ടി
min āyātinā
مِنْ ءَايَٰتِنَآۚ
of Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നു
innahu huwa
إِنَّهُۥ هُوَ
Indeed He He
നിശ്ചയമായും അവനത്രെ
l-samīʿu
ٱلسَّمِيعُ
(is) the All-Hearer
കേള്‍ക്കുന്നവന്‍
l-baṣīru
ٱلْبَصِيرُ
the All-Seer
കാണുന്നവന്‍, കാണുന്നവനായ

Subhaanal lazeee asraa bi'abdihee lailam minal Masjidil Haraami ilal Masjidil Aqsal-lazee baaraknaa haw lahoo linuriyahoo min aayaatinaa;innahoo Huwas Samee'ul-Baseer (al-ʾIsrāʾ 17:1)

English Sahih:

Exalted is He who took His Servant [i.e., Prophet Muhammad] by night from al-Masjid al-Haram to al-Masjid al-Aqsa, whose surroundings We have blessed, to show him of Our signs. Indeed, He is the Hearing, the Seeing. (Al-Isra [17] : 1)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക്-അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു-ഒരു രാവില്‍ കൊണ്ടുപോയവന്‍ ഏറെ പരിശുദ്ധന്‍ തന്നെ. നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്. (അല്‍ഇസ്റാഅ് [17] : 1)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തന്‍റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് - അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍![1] നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.

[1] അല്ലാഹു മുഹമ്മദ് നബി(ﷺ)യെ ഒരു രാത്രിയില്‍ മക്കയില്‍ നിന്ന് ആദ്യം ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സാ(അല്‍ബൈത്തുല്‍ മുഖദ്ദസ്)യിലേക്കും, പിന്നീട് അവിടെനിന്ന് ആകാശങ്ങളിലേക്കും കൊണ്ടുപോവുകയും, മക്കയില്‍ തന്നെ തിരിച്ചെത്തിക്കുകയും ചെയ്തു. ഒരു 'മുഅ്ജിസത്ത്' (അസാധാരണ സംഭവം) ആയിരുന്നു ഇത്. ഹിജ്‌റയുടെ ഒരു വര്‍ഷം മുമ്പ് റബീഉല്‍ അവ്വല്‍ 17ാം രാത്രിയിലായിരുന്നു ഈ സംഭവമെന്ന് ചില വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിരിക്കുന്നു.
മസ്ജിദുല്‍ അഖ്‌സായിലേക്കുളള നിശായാത്രക്ക് ഇസ്രാഅ് എന്നും, തുടര്‍ന്നുളള ആകാശയാത്രയ്ക്ക് മിഅ്‌റാജ് എന്നും പറയുന്നു. കൃഷിയിടങ്ങളും, തോട്ടങ്ങളുംകൊണ്ട് സമൃദ്ധവും, അധിവാസ യോഗ്യവുമായ ഭൂപ്രദേശമത്രെ മസ്ജിദുല്‍ അഖ്‌സായുടെ പരിസരം.