Skip to main content

اَوْ يَكُوْنَ لَكَ بَيْتٌ مِّنْ زُخْرُفٍ اَوْ تَرْقٰى فِى السَّمَاۤءِ ۗوَلَنْ نُّؤْمِنَ لِرُقِيِّكَ حَتّٰى تُنَزِّلَ عَلَيْنَا كِتٰبًا نَّقْرَؤُهٗۗ قُلْ سُبْحَانَ رَبِّيْ هَلْ كُنْتُ اِلَّا بَشَرًا رَّسُوْلًا ࣖ   ( الإسراء: ٩٣ )

aw yakūna
أَوْ يَكُونَ
Or is
അല്ലെങ്കില്‍ ഉണ്ടായിരിക്കുക, ഉണ്ടാകുന്നതു (വരെ)
laka
لَكَ
for you
നിനക്കു
baytun
بَيْتٌ
a house
ഒരു വീടു
min zukh'rufin
مِّن زُخْرُفٍ
of ornament
തങ്കം (സ്വര്‍ണ്ണം) കൊണ്ടു, തങ്കത്താല്‍
aw tarqā
أَوْ تَرْقَىٰ
or you ascend
അല്ലെങ്കില്‍ നീ കയറുക, കയറിപ്പോകുന്നതു (വരെ)
fī l-samāi
فِى ٱلسَّمَآءِ
into the sky
ആകാശത്തില്‍
walan nu'mina
وَلَن نُّؤْمِنَ
And never we will believe
ഞങ്ങള്‍ വിശ്വസിക്കുകയുമില്ലതന്നെ
liruqiyyika
لِرُقِيِّكَ
in your ascension
നിന്റെ കയറിപ്പോക്കിനെ
ḥattā tunazzila
حَتَّىٰ تُنَزِّلَ
until you bring down
നീ ഇറക്കുവോളം (ഇറക്കാതെ)
ʿalaynā
عَلَيْنَا
to us
ഞങ്ങളുടെമേല്‍, ഞങ്ങളില്‍
kitāban
كِتَٰبًا
a book
ഒരു ഗ്രന്ഥം
naqra-uhu
نَّقْرَؤُهُۥۗ
we could read it"
ഞങ്ങളതിനെ വായിക്കുമാറു (ഞങ്ങള്‍ക്കു വായിക്കാവുന്ന)
qul
قُلْ
Say
പറയുക
sub'ḥāna
سُبْحَانَ
"Glorified (is)
മഹാ പരിശുദ്ധന്‍ (ഞാന്‍ വാഴ്ത്തുന്നു)
rabbī
رَبِّى
my Lord!
എന്റെ റബ്ബു (റബ്ബിനെ)
hal kuntu
هَلْ كُنتُ
"What am I
ഞാനാകുന്നുവോ
illā basharan
إِلَّا بَشَرًا
but a human
ഒരു മനുഷ്യനല്ലാതെ
rasūlan
رَّسُولًا
a Messenger"
റസൂലായ, (ദൈവ) ദൂതനായ

Aw yakoona laka baitum min zukhrufin aw tarqaa fis samaaa'i wa lan nu'mina liruqiyyika hatta tunazzila 'alainaa kitaaban naqra'uh; qul Subhaana Rabbee hal kuntu illaa basharar Rasoolaa (al-ʾIsrāʾ 17:93)

English Sahih:

Or you have a house of ornament [i.e., gold] or you ascend into the sky. And [even then], we will not believe in your ascension until you bring down to us a book we may read." Say, "Exalted is my Lord! Was I ever but a human messenger?" (Al-Isra [17] : 93)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''അതുമല്ലെങ്കില്‍ നീ നിനക്കായി സ്വര്‍ണ നിര്‍മിതമായ കൊട്ടാരമുണ്ടാക്കുക; നീ ആകാശത്തേക്ക് കയറിപ്പോവുക; ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിത്തരുന്നതുവരെ നീ മാനത്തേക്കു കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയില്ല.'' പറയുക: ''എന്റെ നാഥന്‍ പരിശുദ്ധന്‍! ഞാന്‍ സന്ദേശവാഹകനായ ഒരു മനുഷ്യന്‍ മാത്രമല്ലേ!'' (അല്‍ഇസ്റാഅ് [17] : 93)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലെങ്കില്‍ നിനക്ക് സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത് വരെ, അല്ലെങ്കില്‍ ആകാശത്ത് കൂടി നീ കയറിപ്പോകുന്നത് വരെ. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കികൊണ്ട് വരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്‍റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?[1]

[1] പ്രവാചകന്മാരാരും യഥേഷ്ടം അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിവുള്ളവരല്ല. അവര്‍ മുഖേന അത്ഭുത സംഭവങ്ങള്‍ പ്രകടമാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്ന സമയത്ത് അത് സംഭവിക്കുമെന്ന് മാത്രം.