Skip to main content

اَلْمَالُ وَالْبَنُوْنَ زِيْنَةُ الْحَيٰوةِ الدُّنْيَاۚ وَالْبٰقِيٰتُ الصّٰلِحٰتُ خَيْرٌ عِنْدَ رَبِّكَ ثَوَابًا وَّخَيْرٌ اَمَلًا  ( الكهف: ٤٦ )

al-mālu
ٱلْمَالُ
The wealth
ധനം
wal-banūna
وَٱلْبَنُونَ
and children
മക്കളും
zīnatu
زِينَةُ
(are) adornment
അലങ്കാരമാണ്
l-ḥayati l-dun'yā
ٱلْحَيَوٰةِ ٱلدُّنْيَاۖ
(of) the life (of) the world
ഐഹികജീവിതത്തിന്റെ
wal-bāqiyātu
وَٱلْبَٰقِيَٰتُ
But the enduring
ശാശ്വതമായവ, നിലനില്‍ക്കുന്നവ, അവശേഷിക്കുന്നവ (കര്‍മ്മങ്ങള്‍)
l-ṣāliḥātu
ٱلصَّٰلِحَٰتُ
good deeds
നല്ലതായ
khayrun
خَيْرٌ
(are) better
ഗുണമേറിയതാണ്, നല്ലതാണ്, ഉത്തമമാണ്
ʿinda rabbika
عِندَ رَبِّكَ
near your Lord
നിന്റെ റബ്ബിന്റെ അടുക്കല്‍
thawāban
ثَوَابًا
(for) reward
പ്രതിഫലത്തില്‍
wakhayrun
وَخَيْرٌ
and better
നല്ലതുമാണ്
amalan
أَمَلًا
(for) hope
പ്രത്യാശക്കു

Almaalu walbanoona zeenatul hayaatid dunya wal baaqiyaatus saalihaatu khairun 'inda Rabbika sawaabanw wa khairun amalaa (al-Kahf 18:46)

English Sahih:

Wealth and children are [but] adornment of the worldly life. But the enduring good deeds are better to your Lord for reward and better for [one's] hope. (Al-Kahf [18] : 46)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സമ്പത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാണ്. എന്നും നിലനില്‍ക്കുന്ന സല്‍ക്കര്‍മങ്ങള്‍ക്കാണ് നിന്റെ നാഥന്റെയടുത്ത് ഉത്തമമായ പ്രതിഫലമുള്ളത്. നല്ല പ്രതീക്ഷ നല്‍കുന്നതും അതുതന്നെ. (അല്‍കഹ്ഫ് [18] : 46)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്‍റെ അലങ്കാരമാകുന്നു.[1] എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ് നിന്‍റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും.

[1] സ്വത്തിനോടും സന്താനങ്ങളോടും സ്‌നഹമുണ്ടാവുക സ്വാഭാവികമാണ്. അതില്‍ അപാകതയില്ല. എന്നാല്‍ ശാശ്വതമായ ഫലം നല്‍കുന്ന സല്‍കര്‍മങ്ങള്‍ക്കാണ് ഒരു സത്യവിശ്വാസി മുന്‍ഗണന നല്‍കേണ്ടത്.