Wa man azlamu mimman zukkira bi ayaati Rabbihee fa-a'rada 'anhaa wa nasiya maa qaddamat yadaah; innaa ja'alnaa 'alaa quloobihim akinnatan any yafqahoohu wa feee aazaanihim waqraa; wa in tad'uhum ilal hudaa falany yahtadooo izan abadaa (al-Kahf 18:57)
And who is more unjust than one who is reminded of the verses of his Lord but turns away from them and forgets what his hands have put forth? Indeed, We have placed over their hearts coverings, lest they understand it, and in their ears deafness. And if you invite them to guidance – they will never be guided, then – ever. (Al-Kahf [18] : 57)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തന്റെ നാഥന്റെ വചനങ്ങള്‍ ഓര്‍മിപ്പിക്കുമ്പോള്‍ അതിനെ അവഗണിച്ചു തള്ളുകയും തന്റെ കൈകള്‍ നേരത്തെ ചെയ്തുവെച്ചത് മറന്നുകളയുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? അവര്‍ക്കു കാര്യം ഗ്രഹിക്കാനാവാത്ത വിധം അവരുടെ ഹൃദയങ്ങള്‍ക്കു നാം മൂടികളിട്ടിരിക്കുന്നു. അവരുടെ കാതുകളില്‍ അടപ്പിട്ടിരിക്കുന്നു. നീ അവരെ നേര്‍വഴിയിലേക്ക് എത്രതന്നെ വിളിച്ചാലും അവരൊരിക്കലും സന്മാര്ഗം സ്വീകരിക്കുകയില്ല. (അല്‍കഹ്ഫ് [18] : 57)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഓര്‍മിപ്പിക്കപ്പെട്ടിട്ട് അതില്‍ നിന്ന് തിരിഞ്ഞുകളയുകയും, തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത് (ദുഷ്കര്‍മ്മങ്ങള്‍) മറന്നുകളയുകയും ചെയ്തവനെക്കാള്‍ അക്രമിയായി ആരുണ്ട്? തീര്‍ച്ചയായും അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) നാം അവരുടെ ഹൃദയങ്ങളില്‍ മൂടികളും, അവരുടെ കാതുകളില്‍ ഭാര(അടപ്പ്)വും ഏര്‍പെടുത്തിയിരിക്കുന്നു. (അങ്ങനെയിരിക്കെ) നീ അവരെ സന്മാര്ഗത്തിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ ഒരിക്കലും സന്മാര്ഗം സ്വീകരിക്കുകയില്ല.
2 Mokhtasar Malayalam
തൻ്റെ രക്ഷിതാവിൻ്റെ ആയത്തുകൾ ഓർമ്മിക്കപ്പെട്ട ശേഷം, ശിക്ഷയെക്കുറിച്ച് അതിലുള്ള താക്കീതുകൾക്ക് ഒരു വിലയും കൽപ്പിക്കാതിരിക്കുകയും, അതിൽ നിന്ന് പാഠമുൾക്കൊള്ളാതെ തിരിഞ്ഞു കളയുകയും, തൻ്റെ ഐഹിക ജീവിതത്തിൽ ചെയ്തു കൂട്ടിയ നിഷേധവും തിന്മകളും മറക്കുകയും, അതിൽ നിന്ന് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവനെക്കാൾ കടുത്ത അതിക്രമം പ്രവർത്തിച്ച മറ്റാരും തന്നെയില്ല. ഈ രൂപത്തിലുള്ളവരുടെ ഹൃദയങ്ങൾക്ക് മേൽ നാം മൂടികൾ വെച്ചിരിക്കുന്നു. ഖുർആൻ ഗ്രഹിക്കുന്നതിൽ നിന്ന് അതവരെ തടയുന്നു. അവരുടെ കാതുകളിൽ അതിൽ (ഖുർആനിൽ) നിന്നുള്ള ബധിരതയുമുണ്ട്. അതിനാൽ ഖുർആനിലുള്ളത് ഉൾക്കൊള്ളുന്ന തരത്തിൽ അവർ കേൾക്കുകയില്ല. (അല്ലാഹുവിൽ) വിശ്വസിക്കുന്നതിലേക്ക് നീ അവരെ ക്ഷണിച്ചാൽ -അവരുടെ ഹൃദയങ്ങളിൽ ആ മൂടികളും, അവരുടെ കാതുകളിൽ ആ അടപ്പുകളും നിലകൊള്ളുന്നിടത്തോളം- അവർ നീ ക്ഷണിക്കുന്നതിന് ഒരിക്കലും ഉത്തരം നൽകുകയില്ല.