Skip to main content

حَتّٰىٓ اِذَا بَلَغَ مَغْرِبَ الشَّمْسِ وَجَدَهَا تَغْرُبُ فِيْ عَيْنٍ حَمِئَةٍ وَّوَجَدَ عِنْدَهَا قَوْمًا ەۗ قُلْنَا يٰذَا الْقَرْنَيْنِ اِمَّآ اَنْ تُعَذِّبَ وَاِمَّآ اَنْ تَتَّخِذَ فِيْهِمْ حُسْنًا  ( الكهف: ٨٦ )

ḥattā idhā balagha
حَتَّىٰٓ إِذَا بَلَغَ
Until when he reached
അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍
maghriba l-shamsi
مَغْرِبَ ٱلشَّمْسِ
(the) setting place (of) the sun
സൂര്യന്‍ അസ്തമിക്കുന്നിടത്തു
wajadahā
وَجَدَهَا
he found it
അതിനെ അദ്ദേഹം കണ്ടു, കണ്ടെത്തി
taghrubu
تَغْرُبُ
setting
അതു അസ്തമിക്കുന്നതായി
fī ʿaynin
فِى عَيْنٍ
in a spring
ഒരു ജലാശയത്തില്‍
ḥami-atin
حَمِئَةٍ
(of) dark mud
കരിഞ്ചളിയായ
wawajada
وَوَجَدَ
and he found
അദ്ദേഹം കാണുകയും ചെയ്തു
ʿindahā
عِندَهَا
near it
അതിനടുത്തു
qawman
قَوْمًاۗ
a community
ഒരു ജനതയെ
qul'nā
قُلْنَا
We said
നാം പറഞ്ഞു
yādhā l-qarnayni
يَٰذَا ٱلْقَرْنَيْنِ
"O Dhul-qarnain! "O Dhul-qarnain!
ഹേ ദുല്‍ഖര്‍നൈന്‍
immā
إِمَّآ
Either
ഒന്നുകില്‍
an tuʿadhiba
أَن تُعَذِّبَ
[that] you punish
നീ ശിക്ഷിക്കുക
wa-immā
وَإِمَّآ
or
ഒന്നുകില്‍ (അല്ലെങ്കില്‍)
an tattakhidha
أَن تَتَّخِذَ
[that] you take
നീ ഉണ്ടാക്കുക, ഏര്‍പ്പെടുത്തുക
fīhim
فِيهِمْ
[in] them
അവരില്‍
ḥus'nan
حُسْنًا
(with) goodness"
നല്ലതു, നല്ല നില

Hattaaa izaa balagha maghribash shamsi wajadahaaa taghrubu fee 'aynin hami'a tinw wa wajada 'indahaa qawmaa; qulnaa yaa Zal Qarnaini immaaa an tu'az ziba wa immaaa an tattakhiza feehim husnaa (al-Kahf 18:86)

English Sahih:

Until, when he reached the setting of the sun [i.e., the west], he found it [as if] setting in a body of dark water, and he found near it a people. We [i.e., Allah] said, "O Dhul-Qarnayn, either you punish [them] or else adopt among them [a way of] goodness." (Al-Kahf [18] : 86)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അങ്ങനെ സൂര്യാസ്തമയസ്ഥാനത്തെത്തിയപ്പോള്‍ ചേറു നിറഞ്ഞ ജലാശയത്തില്‍ സൂര്യന്‍ മറഞ്ഞുപോകുന്നത് അദ്ദേഹം കണ്ടു. അതിനടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി. നാം പറഞ്ഞു: ''ഓ, ദുല്‍ഖര്‍ നൈന്‍! വേണമെങ്കില്‍ നിനക്കിവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ ഇവരില്‍ നന്മ ചൊരിയാം.'' (അല്‍കഹ്ഫ് [18] : 86)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞു പോകുന്നതായി അദ്ദേഹം കണ്ടു.[1] അതിന്‍റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി. (അദ്ദേഹത്തോട്‌) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക് അവരില്‍ നന്‍മയുണ്ടാക്കാം.[2]

[1] ജനവാസമുണ്ടായിരുന്ന ഭൂപ്രദേശങ്ങളുടെ പടിഞ്ഞാറെ അറ്റത്താണ് ദുല്‍ഖര്‍നൈനി എത്തിച്ചേര്‍ന്നതെന്നും, അതിനപ്പുറത്തുള്ള കടലിലാണ് സൂര്യന്‍ അസ്തമിച്ച് മറഞ്ഞുപോകുന്നതെന്ന് അന്ന് ജനങ്ങള്‍ കരുതിയിരുന്നുവെന്നുമാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇത് മദ്ധ്യധരണ്യാഴിയുടെയോ അറ്റ്‌ലാന്റിക്കിൻ്റെയോ കിഴക്കന്‍ തീരമാകാം.
കടല്‍ക്കരയില്‍ നിന്ന് അസ്തമനം വീക്ഷിക്കുന്ന ഒരാള്‍ക്ക് ചെളി കലങ്ങിയ വെള്ളത്തിലേക്ക് സൂര്യന്‍ താഴ്ന്നു പോകുന്നതായിട്ടാണ് തോന്നുക.
[2] ഒരു ചക്രവര്‍ത്തിക്ക് അദ്ദേഹം കീഴടക്കിയ പ്രദേശങ്ങളില്‍ ദുര്‍ഭരണം നടത്തി ജനങ്ങളെ പീഡിപ്പിക്കാനും, സല്‍ഭരണത്തിലൂടെ ജനങ്ങളെ നല്ല നിലയിലെത്തിക്കാനും കഴിയും. അതില്‍ ഏത് തെരഞ്ഞെടുക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും അദ്ദേഹത്തിൻ്റെ ജയാപജയങ്ങള്‍.