നിങ്ങള്‍ (രണ്ടു പേരും) ഉദ്ദേശിച്ചേടത്തു നിന്ന്, ഉദ്ദേശിച്ച പ്രകാരം
walā taqrabā
وَلَا تَقْرَبَا
But do not [you two] approach
നിങ്ങള്‍ (രണ്ടാളും) സമീപിക്കുകയും അരുത്
hādhihi l-shajarata
هَٰذِهِ ٱلشَّجَرَةَ
this [the] tree
ഈ വൃക്ഷത്തെ
fatakūnā
فَتَكُونَا
lest you [both] be
എന്നാല്‍ നിങ്ങളായിത്തീരും
mina l-ẓālimīna
مِنَ ٱلظَّٰلِمِينَ
of the wrongdoers"
അക്രമികളില്‍പെട്ട(വര്)
Wa qulnaa yaaa Aadamus kun anta wa zawjukal jannata wa kulaa minhaa raghadan haisu shi'tumaa wa laa taqabaa haazihish shajarata fatakoonaa minaz zaalimeen (al-Baq̈arah 2:35)
And We said, "O Adam, dwell, you and your wife, in Paradise and eat therefrom in [ease and] abundance from wherever you will. But do not approach this tree, lest you be among the wrongdoers." (Al-Baqarah [2] : 35)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നാം പറഞ്ഞു: ''ആദമേ, നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുക. അതില്‍നിന്ന് ഇരുവരും യഥേഷ്ടം സുഭിക്ഷമായി ആഹരിച്ചുകൊള്ളുക. പക്ഷേ, ഈ വൃക്ഷത്തോടടുക്കരുത്. അടുത്താല്‍ നിങ്ങളിരുവരും അതിക്രമികളായിത്തീരും.'' (അല്‍ബഖറ [2] : 35)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആദമേ, നീയും നിൻ്റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു.
2 Mokhtasar Malayalam
നാം പറഞ്ഞു: ആദമേ, നീയും നിൻറെ ഇണയായ ഹവ്വാഉം സ്വർഗ്ഗത്തിൽ വസിക്കുക. അതിലെ സുഭിക്ഷമായ, വെറുപ്പിക്കുന്നതൊന്നുമില്ലാത്ത ഭക്ഷണം നിങ്ങൾ രണ്ടുപേരും സന്തോഷത്തോടെ കഴിച്ചുകൊള്ളുക. എന്നാൽ തിന്നരുതെന്ന് നിങ്ങളെ വിലക്കിയ മരത്തെ സമീപിക്കരുത്. അങ്ങനെ ചെയ്താൽ എൻറെ കൽപ്പന ധിക്കരിച്ചതു കാരണത്താൽ നിങ്ങൾ അക്രമികളുടെ കൂട്ടത്തിലായിത്തീരും.