Skip to main content

وَذَا النُّوْنِ اِذْ ذَّهَبَ مُغَاضِبًا فَظَنَّ اَنْ لَّنْ نَّقْدِرَ عَلَيْهِ فَنَادٰى فِى الظُّلُمٰتِ اَنْ لَّآ اِلٰهَ اِلَّآ اَنْتَ سُبْحٰنَكَ اِنِّيْ كُنْتُ مِنَ الظّٰلِمِيْنَ ۚ  ( الأنبياء: ٨٧ )

wadhā l-nūni
وَذَا ٱلنُّونِ
And Dhun-Nun And Dhun-Nun
ദുന്നൂനിനെയും (ഓര്‍ക്കുക)
idh dhahaba
إِذ ذَّهَبَ
when he went
അതായതു അദ്ദേഹം പോയപ്പോള്‍
mughāḍiban
مُغَٰضِبًا
(while) angry
കോപിഷ്ഠനായിക്കൊണ്ടു (ദ്വേഷ്യഭാവത്തോടെ)
faẓanna
فَظَنَّ
and thought
അപ്പോള്‍ അദ്ദേഹം ധരിച്ചു (കരുതി)
an lan naqdira
أَن لَّن نَّقْدِرَ
that never We would decree
നിശ്ചയമായും നാം കുടുസ്സാക്കുകയില്ല എന്നു
ʿalayhi
عَلَيْهِ
upon him
അദ്ദേഹത്തിന്റെമേല്‍
fanādā
فَنَادَىٰ
Then he called
അങ്ങനെ അദ്ദേഹം വിളിച്ചു (പ്രാര്‍ത്ഥിച്ചു)
fī l-ẓulumāti
فِى ٱلظُّلُمَٰتِ
in the darkness(es)
അന്ധകാരങ്ങളില്‍
an lā ilāha
أَن لَّآ إِلَٰهَ
that "(There is) no god
ഒരു ഇലാഹും ഇല്ല എന്നു്
illā anta
إِلَّآ أَنتَ
except You
നീയല്ലാതെ
sub'ḥānaka
سُبْحَٰنَكَ
Glory be to You!
നീയെത്രയോ പരിശുദ്ധന്‍
innī
إِنِّى
Indeed, [I]
നിശ്ചയമായും ഞാന്‍
kuntu
كُنتُ
I am
ഞാന്‍ ആയിരിക്കുന്നു
mina l-ẓālimīna
مِنَ ٱلظَّٰلِمِينَ
of the wrongdoers"
അക്രമികളില്‍പെട്ട (വന്‍)

Wa Zan Nooni iz zahaba mughaadiban fazaanna al lan naqdira 'alaihi fanaanna al lan naqdira 'alaihi fanaadaa fiz zulumaati al laaa ilaaha illaaa Anta Subhaanaka innee kuntu minaz zaalimeen (al-ʾAnbiyāʾ 21:87)

English Sahih:

And [mention] the man of the fish [i.e., Jonah], when he went off in anger and thought that We would not decree [anything] upon him. And he called out within the darknesses, "There is no deity except You; exalted are You. Indeed, I have been of the wrongdoers." (Al-Anbya [21] : 87)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ദുന്നൂന്‍ കുപിതനായി പോയ കാര്യം ഓര്‍ക്കുക: നാം പിടികൂടുകയില്ലെന്ന് അദ്ദേഹം കരുതി. അതിനാല്‍ കൂരിരുളുകളില്‍ വെച്ച് അദ്ദേഹം കേണപേക്ഷിച്ചു: ''നീയല്ലാതെ ദൈവമില്ല. നീയെത്ര പരിശുദ്ധന്‍! സംശയമില്ല; ഞാന്‍ അതിക്രമിയായിരിക്കുന്നു.'' (അല്‍അമ്പിയാഅ് [21] : 87)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ദുന്നൂനിനെയും[1] (ഓര്‍ക്കുക.) അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം.[2] നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന്[3] അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ആരാധനക്കർഹനുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു.

[1] 'ദുന്നൂന്‍' എന്ന വാക്കിന്റെ അര്‍ഥം മത്സ്യക്കാരന്‍ എന്നത്രെ. ഒരു മത്സ്യത്തിന്റെ വയറ്റില്‍ അകപ്പെട്ടിട്ട് അല്ലാഹുവിന്റെ സഹായത്താല്‍ രക്ഷപ്പെട്ട യൂനുസ് നബി(عليه السلام)യുടെ അപരാഭിധാനമാണ് 'ദുന്നൂന്‍'.
[2] അസ്സീറിയയുടെ തലസ്ഥാനമായിരുന്ന നീനവാ നഗരത്തിലാണ് യൂനുസ് നബി(عليه السلام) പ്രവാചകനായി നിയോഗിക്കപ്പെട്ടത്. നാട്ടുകാര്‍ തന്റെ പ്രബോധനം ചെവിക്കൊള്ളാത്തതിലുള്ള അമര്‍ഷം നിമിത്തം യൂനുസ് നബി(عليه السلام) നാടുവിട്ടുപോയി.
[3] രാത്രിയുടെയും, കടലിന്റെയും, മത്സ്യത്തിന്റെ ഉദരത്തിന്റെയും ആകാശത്തിന്റെയും കൂടി ഇരുട്ട് ഉദ്ദേശിച്ചായിരിക്കാം 'ഇരുട്ടുകള്‍' എന്ന് ബഹുവചനത്തില്‍ പ്രയോഗിച്ചത്.