Skip to main content
bismillah

اِقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِيْ غَفْلَةٍ مُّعْرِضُوْنَ ۚ   ( الأنبياء: ١ )

iq'taraba
ٱقْتَرَبَ
ആസന്നമായി, അടുത്തുവന്നു
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്കു
ḥisābuhum
حِسَابُهُمْ
അവരുടെ വിചാരണ
wahum
وَهُمْ
അവരോ, അവരാകട്ടെ
fī ghaflatin
فِى غَفْلَةٍ
അശ്രദ്ധയിലായിക്കൊണ്ടു (ബോധരഹിതരായി)
muʿ'riḍūna
مُّعْرِضُونَ
തിരിഞ്ഞു കളയുന്നവരാകുന്നു, അവഗണിക്കുന്നവരാകുന്നു

ജനത്തിന് അവരുടെ വിചാരണാ വേള വളരെ അടുത്തെത്തിയിരിക്കുന്നു. എന്നിട്ടും അവര്‍ അതേക്കുറിച്ച് തീര്‍ത്തും അശ്രദ്ധരാണ്. അതിനെ അപ്പാടെ അവഗണിക്കുന്നവരും.

തഫ്സീര്‍

مَا يَأْتِيْهِمْ مِّنْ ذِكْرٍ مِّنْ رَّبِّهِمْ مُّحْدَثٍ اِلَّا اسْتَمَعُوْهُ وَهُمْ يَلْعَبُوْنَ ۙ  ( الأنبياء: ٢ )

mā yatīhim
مَا يَأْتِيهِم
അവര്‍ക്കു വരുന്നില്ല
min dhik'rin
مِّن ذِكْرٍ
ഒരുല്‍ബോധനവും, ഉപദേശവും
min rabbihim
مِّن رَّبِّهِم
അവരുടെ രക്ഷിതാവില്‍നിന്നു
muḥ'dathin
مُّحْدَثٍ
പുതുതായി നല്‍കപ്പെടുന്ന
illā is'tamaʿūhu
إِلَّا ٱسْتَمَعُوهُ
അതിനെ അവര്‍ കേട്ടുകൊണ്ടല്ലാതെ, ചെവികൊടുത്തല്ലാതെ
wahum yalʿabūna
وَهُمْ يَلْعَبُونَ
അവര്‍ കളിച്ചുകൊണ്ടിരിക്കുന്ന നിലയില്‍

തങ്ങളുടെ നാഥനില്‍നിന്ന് പുതുതായി ഏതു ഉദ്‌ബോധനം വന്നെത്തുമ്പോഴും അവരത് കേള്‍ക്കുന്നതുതന്നെ കളിതമാശകളില്‍ മുഴുകുന്നവരായാണ്;

തഫ്സീര്‍

لَاهِيَةً قُلُوْبُهُمْۗ وَاَسَرُّوا النَّجْوَىۖ الَّذِيْنَ ظَلَمُوْاۖ هَلْ هٰذَآ اِلَّا بَشَرٌ مِّثْلُكُمْۚ اَفَتَأْتُوْنَ السِّحْرَ وَاَنْتُمْ تُبْصِرُوْنَ   ( الأنبياء: ٣ )

lāhiyatan
لَاهِيَةً
അശ്രദ്ധയിലായിക്കൊണ്ടു
qulūbuhum
قُلُوبُهُمْۗ
അവരുടെ ഹൃദയങ്ങള്‍
wa-asarrū
وَأَسَرُّوا۟
അവര്‍ പതുക്കെപ്പറയുന്നു
l-najwā
ٱلنَّجْوَى
ഗൂഢഭാഷണം, സ്വകാര്യ സംസാരം, ഗൂഢാലോചന
alladhīna ẓalamū
ٱلَّذِينَ ظَلَمُوا۟
അക്രമം പ്രവര്‍ത്തിച്ചവര്‍
hal hādhā
هَلْ هَٰذَآ
ഇവനാണോ
illā basharun
إِلَّا بَشَرٌ
ഒരു മനുഷ്യനല്ലാതെ (വല്ലതും)
mith'lukum
مِّثْلُكُمْۖ
നിങ്ങളെപ്പോലെയുള്ള
afatatūna
أَفَتَأْتُونَ
എന്നിരിക്കെ നിങ്ങള്‍ ചെല്ലുകയാണോ
l-siḥ'ra
ٱلسِّحْرَ
ജാലത്തിങ്കല്‍, ജാലവിദ്യയിലേക്കു
wa-antum tub'ṣirūna
وَأَنتُمْ تُبْصِرُونَ
നിങ്ങള്‍ കണ്ടുകൊണ്ടുതന്നെ, നിങ്ങളാകട്ടെ കാണുകയും ചെയ്യുന്നു

അശ്രദ്ധമായ മനസ്സോടെയും. ആ അക്രമികള്‍ അന്യോന്യം ഇങ്ങനെ അടക്കം പറയുന്നു: ''ഇയാള്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമല്ലേ? എന്നിട്ടും നിങ്ങളെന്തിനാണ് ബോധപൂര്‍വം ഈ ജാലവിദ്യയില്‍ ചെന്നുവീഴുന്നത്?''

തഫ്സീര്‍

قٰلَ رَبِّيْ يَعْلَمُ الْقَوْلَ فِى السَّمَاۤءِ وَالْاَرْضِۖ وَهُوَ السَّمِيْعُ الْعَلِيْمُ   ( الأنبياء: ٤ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
rabbī yaʿlamu
رَبِّى يَعْلَمُ
എന്റെ രക്ഷിതാവു അറിയും
l-qawla
ٱلْقَوْلَ
പറയുന്നതു, വാക്കു
fī l-samāi
فِى ٱلسَّمَآءِ
ആകാശത്തു വെച്ചും
wal-arḍi
وَٱلْأَرْضِۖ
ഭൂമിയിലും
wahuwa
وَهُوَ
അവന്‍, അവനാകട്ടെ
l-samīʿu
ٱلسَّمِيعُ
കേള്‍ക്കുന്നവനാണ്
l-ʿalīmu
ٱلْعَلِيمُ
അറിയുന്നവനാണ്

പ്രവാചകന്‍ പറഞ്ഞു: ''ആകാശത്തും ഭൂമിയിലും ആരെന്തു പറഞ്ഞാലും അതൊക്കെയും എന്റെ നാഥന്‍ അറിയുന്നു. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.''

തഫ്സീര്‍

بَلْ قَالُوْٓا اَضْغَاثُ اَحْلَامٍۢ بَلِ افْتَرٰىهُ بَلْ هُوَ شَاعِرٌۚ فَلْيَأْتِنَا بِاٰيَةٍ كَمَآ اُرْسِلَ الْاَوَّلُوْنَ   ( الأنبياء: ٥ )

bal
بَلْ
പക്ഷേ, എന്നാല്‍, എന്നല്ല, അത്രയുമല്ല
qālū
قَالُوٓا۟
അവര്‍ പറയുന്നു
aḍghāthu aḥlāmin
أَضْغَٰثُ أَحْلَٰمٍۭ
ദുസ്വപ്നങ്ങളാണ്
bali if'tarāhu
بَلِ ٱفْتَرَىٰهُ
അതല്ല അവന്‍ അത് കെട്ടിച്ചമച്ചതാണ്, കെട്ടിയുണ്ടാക്കിയിരിക്കുകയാണു
bal huwa
بَلْ هُوَ
അതുമല്ല അവന്‍
shāʿirun
شَاعِرٌ
ഒരു കവിയാണ്‌
falyatinā
فَلْيَأْتِنَا
എന്നാലവന്‍ നമുക്കു കൊണ്ടുവരട്ടെ
biāyatin
بِـَٔايَةٍ
ഒരു ദൃഷ്ടാന്തത്തെ
kamā ur'sila
كَمَآ أُرْسِلَ
(റസൂലായി) അയക്കപ്പെട്ടതുപോലെ
l-awalūna
ٱلْأَوَّلُونَ
പൂര്‍വ്വന്മാര്‍ (മുന്‍ പ്രവാചകന്‍മാര്‍)

അവര്‍ പറയുന്നു: ''ഇതൊക്കെ വെറും പൊയ്ക്കിനാവുകളാണ്. അല്ല; ഇവനിത് സ്വയം കെട്ടിച്ചമച്ചതാണ്. ഇയാളൊരു കവിയാണ്. അല്ലെങ്കില്‍ ഇയാള്‍ ഒരു ദൃഷ്ടാന്തം കൊണ്ടുവന്ന് നമ്മെ കാണിക്കട്ടെ. പൂര്‍വപ്രവാചകന്മാര്‍ ചെയ്ത പോലെ.''

തഫ്സീര്‍

مَآ اٰمَنَتْ قَبْلَهُمْ مِّنْ قَرْيَةٍ اَهْلَكْنٰهَاۚ اَفَهُمْ يُؤْمِنُوْنَ   ( الأنبياء: ٦ )

mā āmanat
مَآ ءَامَنَتْ
വിശ്വസിച്ചിട്ടില്ല
qablahum
قَبْلَهُم
ഇവരുടെ മുമ്പ്
min qaryatin
مِّن قَرْيَةٍ
ഒരു നാടും, ഒരു രാജ്യവും (ഒരു നാട്ടുകാരും)
ahlaknāhā
أَهْلَكْنَٰهَآۖ
നാം അതിനെ നശിപ്പിച്ചിരിക്കുന്നു (അങ്ങിനെയുള്ള), നാം നശിപ്പിച്ച
afahum
أَفَهُمْ
എന്നിരിക്കെ ഇവരോ, ഇവരുണ്ടോ
yu'minūna
يُؤْمِنُونَ
വിശ്വസിക്കുന്നു

എന്നാല്‍ ഇവര്‍ക്കു മുമ്പ് നാം നിശ്ശേഷം നശിപ്പിച്ച ഒരു നാടും വിശ്വസിച്ചിട്ടില്ല. ഇനിയിപ്പോള്‍ ഇവരാണോ വിശ്വസിക്കാന്‍ പോകുന്നത്?

തഫ്സീര്‍

وَمَآ اَرْسَلْنَا قَبْلَكَ اِلَّا رِجَالًا نُّوْحِيْٓ اِلَيْهِمْ فَسْـَٔلُوْٓا اَهْلَ الذِّكْرِ اِنْ كُنْتُمْ لَا تَعْلَمُوْنَ   ( الأنبياء: ٧ )

wamā arsalnā
وَمَآ أَرْسَلْنَا
നാം അയച്ചിട്ടില്ല, റസൂലാക്കിയിട്ടില്ല
qablaka
قَبْلَكَ
നിനക്കുമുമ്പ്
illā rijālan
إِلَّا رِجَالًا
പുരുഷന്‍മാരെയല്ലാതെ
nūḥī
نُّوحِىٓ
നാം വഹ്-യു (ബോധനം) നല്‍കുന്നു
ilayhim
إِلَيْهِمْۖ
അവര്‍ക്കു
fasalū
فَسْـَٔلُوٓا۟
നിങ്ങള്‍ ചോദിച്ചു നോക്കുവിന്‍
ahla l-dhik'ri
أَهْلَ ٱلذِّكْرِ
ബോധനത്തിന്റെ ആള്‍ക്കാരോടു, വേദക്കാരോടു
in kuntum
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
lā taʿlamūna
لَا تَعْلَمُونَ
നിങ്ങള്‍ അറിയാതെ

നിനക്കു മുമ്പും മനുഷ്യരെത്തന്നെയാണ് നാം ദൂതന്മാരായി നിയോഗിച്ചത്. നാം അവര്‍ക്കു ബോധനം നല്‍കുകയായിരുന്നു. നിങ്ങള്‍ക്കിത് അറിയില്ലെങ്കില്‍ വേദക്കാരോട് ചോദിച്ചുനോക്കുക.

തഫ്സീര്‍

وَمَا جَعَلْنٰهُمْ جَسَدًا لَّا يَأْكُلُوْنَ الطَّعَامَ وَمَا كَانُوْا خٰلِدِيْنَ   ( الأنبياء: ٨ )

wamā jaʿalnāhum
وَمَا جَعَلْنَٰهُمْ
അവരെ നാം ആക്കിയിട്ടില്ല
jasadan
جَسَدًا
ശരീരം
lā yakulūna
لَّا يَأْكُلُونَ
തിന്നാത്ത (കഴിക്കാത്ത)
l-ṭaʿāma
ٱلطَّعَامَ
ഭക്ഷണം
wamā kānū
وَمَا كَانُوا۟
അവര്‍ ആയിരുന്നതുമില്ല
khālidīna
خَٰلِدِينَ
നിത്യജീവികള്‍, അമൃത്യര്‍, മരിക്കാത്തവര്‍

ദൈവദൂതന്മാര്‍ക്കു നാം അന്നം തിന്നാത്ത ശരീരം നല്‍കിയിട്ടില്ല. അവരിവിടെ സ്ഥിരവാസികളുമായിരുന്നില്ല.

തഫ്സീര്‍

ثُمَّ صَدَقْنٰهُمُ الْوَعْدَ فَاَنْجَيْنٰهُمْ وَمَنْ نَّشَاۤءُ وَاَهْلَكْنَا الْمُسْرِفِيْنَ   ( الأنبياء: ٩ )

thumma
ثُمَّ
പിന്നെ, പിന്നീടു
ṣadaqnāhumu
صَدَقْنَٰهُمُ
നാം അവര്‍ക്കു സത്യമാക്കി, സത്യമായിപ്പുലര്‍ത്തി
l-waʿda
ٱلْوَعْدَ
വാഗ്ദാനം, നിശ്ചയം
fa-anjaynāhum
فَأَنجَيْنَٰهُمْ
അങ്ങനെ അവരെ നാം രക്ഷപ്പെടുത്തി
waman nashāu
وَمَن نَّشَآءُ
നാം ഉദ്ദേശിക്കുന്നവരെയും
wa-ahlaknā
وَأَهْلَكْنَا
നാം നശിപ്പിക്കയും ചെയ്തു
l-mus'rifīna
ٱلْمُسْرِفِينَ
അതിരുകവിഞ്ഞവരെ, അതിരുവിട്ടു പ്രവര്‍ത്തിച്ചവരെ

പിന്നീട് അവരോടുള്ള വാഗ്ദാനം നാം പാലിച്ചു. അങ്ങനെ നാമവരെ രക്ഷിച്ചു; നാം ഉദ്ദേശിച്ച മറ്റുള്ളവരെയും. അതിരു കടന്നവരെ നശിപ്പിക്കുകയും ചെയ്തു.

തഫ്സീര്‍

لَقَدْ اَنْزَلْنَآ اِلَيْكُمْ كِتٰبًا فِيْهِ ذِكْرُكُمْۗ اَفَلَا تَعْقِلُوْنَ ࣖ  ( الأنبياء: ١٠ )

laqad anzalnā
لَقَدْ أَنزَلْنَآ
തീര്‍ച്ചയായും നാം ഇറക്കിയിട്ടുണ്ട്
ilaykum
إِلَيْكُمْ
നിങ്ങള്‍ക്കു
kitāban
كِتَٰبًا
ഒരു (വേദ) ഗ്രന്ഥം
fīhi
فِيهِ
അതിലുണ്ടു
dhik'rukum
ذِكْرُكُمْۖ
നിങ്ങള്‍ക്കുള്ള ഉപദേശം, ഉല്‍ബോധനം
afalā taʿqilūna
أَفَلَا تَعْقِلُونَ
എന്നിട്ടു നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ, ബുദ്ധികൊടുത്തു ഗ്രഹിക്കുന്നില്ലേ

നിങ്ങള്‍ക്ക് നാം വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അതില്‍ നിങ്ങള്‍ക്കുള്ള ഉദ്‌ബോധനമുണ്ട്. എന്നിട്ടും നിങ്ങള്‍ അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലേ?

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍അമ്പിയാഅ്
القرآن الكريم:الأنبياء
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Anbiya'
സൂറത്തുല്‍:21
ആയത്ത് എണ്ണം:112
ആകെ വാക്കുകൾ:1168
ആകെ പ്രതീകങ്ങൾ:4890
Number of Rukūʿs:7
Revelation Location:മക്കാൻ
Revelation Order:73
ആരംഭിക്കുന്നത്:2483