Skip to main content

وَلَا يَأْتَلِ اُولُو الْفَضْلِ مِنْكُمْ وَالسَّعَةِ اَنْ يُّؤْتُوْٓا اُولِى الْقُرْبٰى وَالْمَسٰكِيْنَ وَالْمُهٰجِرِيْنَ فِيْ سَبِيْلِ اللّٰهِ ۖوَلْيَعْفُوْا وَلْيَصْفَحُوْاۗ اَلَا تُحِبُّوْنَ اَنْ يَّغْفِرَ اللّٰهُ لَكُمْ ۗوَاللّٰهُ غَفُوْرٌ رَّحِيْمٌ  ( النور: ٢٢ )

walā yatali
وَلَا يَأْتَلِ
And not let swear
സത്യം ചെയ്യരുതു, വീഴ്ച വരുത്തരുതു, (സത്യം ചെയ്തു മുടക്കമുണ്ടാക്കരുതു)
ulū l-faḍli
أُو۟لُوا۟ ٱلْفَضْلِ
those of virtue those of virtue
ശ്രേഷ്ഠതയുള്ളവര്‍
minkum
مِنكُمْ
among you
നിങ്ങളില്‍ നിന്നു
wal-saʿati
وَٱلسَّعَةِ
and the amplitude of means
നിവൃത്തിയും, കഴിവും
an yu'tū
أَن يُؤْتُوٓا۟
that they give
കൊടുക്കുന്നതിനു
ulī l-qur'bā
أُو۟لِى ٱلْقُرْبَىٰ
(to) the near of kin (to) the near of kin
കുടുംബബന്ധമുള്ളവര്‍ക്കു
wal-masākīna
وَٱلْمَسَٰكِينَ
and the needy
സാധുക്കള്‍ക്കും
wal-muhājirīna
وَٱلْمُهَٰجِرِينَ
and the emigrants
ഹിജ്റ വന്നവര്‍ക്കും, നാടുവിട്ടുപോന്നവര്‍ക്കും
fī sabīli l-lahi
فِى سَبِيلِ ٱللَّهِۖ
in (the) way (of) Allah
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
walyaʿfū
وَلْيَعْفُوا۟
And let them pardon
അവര്‍ മാപ്പു നല്‍കട്ടെ
walyaṣfaḥū
وَلْيَصْفَحُوٓا۟ۗ
and let them overlook
വിട്ടുകൊടുക്കുകയും ചെയ്യട്ടെ
alā tuḥibbūna
أَلَا تُحِبُّونَ
(Do) not you like
നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ, ആഗ്രഹിക്കുന്നില്ലേ
an yaghfira l-lahu
أَن يَغْفِرَ ٱللَّهُ
that Allah should forgive Allah should forgive
അല്ലാഹു പൊറുത്തുതരുന്നതിനെ, പൊറുത്തുതരുവാന്‍
lakum
لَكُمْۗ
you?
നിങ്ങള്‍ക്കു
wal-lahu
وَٱللَّهُ
And Allah
അല്ലാഹുവാകട്ടെ
ghafūrun
غَفُورٌ
(is) Oft-Forgiving
പൊറുക്കുന്നവനാകുന്നു
raḥīmun
رَّحِيمٌ
Most Merciful
കരുണാനിധിയുമാകുന്നു

Wa laa yaatali ulul fadli minkum wassa'ati ai yu'tooo ulil qurbaa walmasaakeena walmuhaajireena fee sabeelillaahi walya'foo walyasfahoo; alaa tuhibboona ai yaghfiral laahu lakum; wal laahu Ghafoorur Raheem (an-Nūr 24:22)

English Sahih:

And let not those of virtue among you and wealth swear not to give [aid] to their relatives and the needy and the emigrants for the cause of Allah, and let them pardon and overlook. Would you not like that Allah should forgive you? And Allah is Forgiving and Merciful. (An-Nur [24] : 22)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങളില്‍ ദൈവാനുഗ്രഹവും സാമ്പത്തിക കഴിവുമുള്ളവര്‍, തങ്ങളുടെ കുടുംബക്കാര്‍ക്കും അഗതികള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവെടിഞ്ഞ് പലായനം ചെയ്‌തെത്തിയവര്‍ക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്. (അന്നൂര്‍ [24] : 22)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്‌. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ.[1] അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?[2] അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.

[1] ആഇശ (رضي الله عنها) യുടെ പിതാവായ അബൂബക്കര്‍ സിദ്ദീഖി(رضي الله عنه)ന്റെ ബന്ധുക്കളില്‍ ഒരാളായ മിസ്ത്വഹ് (رضي الله عنه) എന്നയാളും അപവാദം പ്രചരിപ്പിക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അതറിഞ്ഞപ്പോള്‍ അബൂബക്കര്‍ (رضي الله عنه) മിസ്ത്വഹിന് മേലില്‍ സഹായം നല്‍കുകയില്ലെന്ന് ശപഥം ചെയ്തു. അത്തരം ആത്യന്തികനടപടികള്‍ ശരിയല്ലെന്ന് അല്ലാഹു ഈ വചനത്തിലൂടെ ഉണര്‍ത്തുന്നു.
[2] അല്ലാഹു നമുക്ക് മാപ്പ് നല്‍കുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ നാം നമ്മുടെ സഹജീവികള്‍ക്കും മാപ്പു നല്‌കേണ്ടതാണ്.