Skip to main content

وَلَوْلَآ اَنْ تُصِيْبَهُمْ مُّصِيْبَةٌ ۢبِمَا قَدَّمَتْ اَيْدِيْهِمْ فَيَقُوْلُوْا رَبَّنَا لَوْلَآ اَرْسَلْتَ اِلَيْنَا رَسُوْلًا فَنَتَّبِعَ اٰيٰتِكَ وَنَكُوْنَ مِنَ الْمُؤْمِنِيْنَ   ( القصص: ٤٧ )

walawlā
وَلَوْلَآ
And if not
ഇല്ലായിരുന്നുവെങ്കില്‍
an tuṣībahum
أَن تُصِيبَهُم
[that] struck them
അവര്‍ക്കു ബാധിക്കുക
muṣībatun
مُّصِيبَةٌۢ
a disaster
വല്ല വിപത്തും, ബാധയും
bimā qaddamat
بِمَا قَدَّمَتْ
for what had sent forth
മുന്‍ചെയ്തതു (മുമ്പു പ്രവര്‍ത്തിച്ചതു) നിമിത്തം
aydīhim
أَيْدِيهِمْ
their hands
അവരുടെ കരങ്ങള്‍, കൈകള്‍
fayaqūlū
فَيَقُولُوا۟
and they would say
അപ്പോള്‍ അവര്‍ പറയുകയും
rabbanā
رَبَّنَا
"Our Lord!
ഞങ്ങളുടെ രക്ഷിതാവേ
lawlā arsalta
لَوْلَآ أَرْسَلْتَ
Why not You sent
നീ അയച്ചു കൂടായിരുന്നോ, എന്തുകൊണ്ട് അയച്ചുതന്നില്ല
ilaynā
إِلَيْنَا
to us
ഞങ്ങളിലേക്ക്
rasūlan
رَسُولًا
a Messenger
ഒരു റസൂലിനെ, ദൈവദൂതനെ
fanattabiʿa
فَنَتَّبِعَ
so we (could have) followed
എന്നാല്‍ ഞങ്ങള്‍ പിന്‍പറ്റുമായിരുന്നു, തുടരുമായിരുന്നു
āyātika
ءَايَٰتِكَ
Your Verses
നിന്‍റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ
wanakūna
وَنَكُونَ
and we (would) have been
ഞങ്ങളാകുകയും ചെയ്യുമായിരുന്നു
mina l-mu'minīna
مِنَ ٱلْمُؤْمِنِينَ
of the believers?"
സത്യവിശ്വാസികളില്‍പെട്ട (വര്‍)

Wa law laaa an tuseebahum museebatum bimaa qaddamat aideehim fa yaqooloo Rabbanaa law laaa arsalta ilainaa Rasoolan fanattabi'a Aayaatika wa nakoona minal mu'mineen (al-Q̈aṣaṣ 28:47)

English Sahih:

And if not that a disaster should strike them for what their hands put forth [of sins] and they would say, "Our Lord, why did You not send us a messenger so we could have followed Your verses and been among the believers?"... (Al-Qasas [28] : 47)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തങ്ങളുടെ തന്നെ കൈകള്‍ നേരത്തെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി വല്ല വിപത്തും അവരെ ബാധിച്ചാല്‍ അവര്‍ ഇങ്ങനെ പറയാതിരിക്കാനാണ് നാം നിന്നെ അയച്ചത്: ''ഞങ്ങളുടെ നാഥാ, ഞങ്ങളിലേക്ക് ഒരു ദൂതനെ നിനക്ക് നിയോഗിച്ചുകൂടായിരുന്നോ? എങ്കില്‍ ഞങ്ങള്‍ നിന്റെ കല്‍പനകള്‍ പിന്‍പറ്റുകയും സത്യവിശ്വാസികളിലുള്‍പ്പെടുകയും ചെയ്യുമായിരുന്നല്ലോ.'' (അല്‍ഖസ്വസ്വ് [28] : 47)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തങ്ങളുടെ കൈകള്‍ മുന്‍കൂട്ടിചെയ്തു വെച്ചതിന്‍റെ ഫലമായി അവര്‍ക്കു വല്ല വിപത്തും നേരിടുകയും അപ്പോള്‍ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ അടുത്തേക്ക് നിനക്ക് ഒരു ദൂതനെ അയച്ചുകൂടായിരുന്നോ, എങ്കില്‍ ഞങ്ങള്‍ നിന്‍റെ തെളിവുകള്‍ പിന്തുടരുകയും, ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്തേനെ എന്ന് അവര്‍ പറയുകയും ചെയ്യില്ലായിരുന്നുവെങ്കില്‍.[1]

[1] ശരിയായ വിശ്വാസാചാരങ്ങളെപറ്റി അറിവ് നല്‍കാന്‍ ആരും വരാതിരുന്നതുകൊണ്ടാണ് സത്യവിശ്വാസികളും സച്ചരിതരും ആകാന്‍ കഴിയാതെ ഞങ്ങള്‍ ശിക്ഷാര്‍ഹരായിത്തീര്‍ന്നതെന്ന് ന്യായം പറയാൻ നബിയുടെ നിയോഗത്തിനു ശേഷം ഒരാൾക്കും സാധ്യമല്ല.