Skip to main content

يٰٓاَيُّهَا النَّبِيُّ قُلْ لِّاَزْوَاجِكَ اِنْ كُنْتُنَّ تُرِدْنَ الْحَيٰوةَ الدُّنْيَا وَزِيْنَتَهَا فَتَعَالَيْنَ اُمَتِّعْكُنَّ وَاُسَرِّحْكُنَّ سَرَاحًا جَمِيْلًا   ( الأحزاب: ٢٨ )

yāayyuhā l-nabiyu
يَٰٓأَيُّهَا ٱلنَّبِىُّ
O Prophet! O Prophet!
ഹേ നബിയേ
qul
قُل
Say
പറയുക
li-azwājika
لِّأَزْوَٰجِكَ
to your wives
തന്‍റെ ഭാര്യമാരോടു
in kuntunna
إِن كُنتُنَّ
"If you
നിങ്ങളാണെങ്കില്‍
turid'na
تُرِدْنَ
desire
നിങ്ങള്‍ ഉദ്ദേശിക്കുക
l-ḥayata l-dun'yā
ٱلْحَيَوٰةَ ٱلدُّنْيَا
the life (of) the world
ഐഹികജീവിതം
wazīnatahā
وَزِينَتَهَا
and its adornment
അതിന്‍റെ അലങ്കാരവും, മോടിയും
fataʿālayna
فَتَعَالَيْنَ
then come
എന്നാല്‍ നിങ്ങള്‍ വരുക
umattiʿ'kunna
أُمَتِّعْكُنَّ
I will provide for you
നിങ്ങള്‍ക്കു ഞാന്‍ മുത്ത്അത്തു നല്‍കാം, മോചനവിഭവം തരാം
wa-usarriḥ'kunna
وَأُسَرِّحْكُنَّ
and release you
നിങ്ങളെ വിട്ടയച്ചു (വേര്‍പ്പെടുത്തി) തരുകയും ചെയ്യാം
sarāḥan
سَرَاحًا
(with) a release
ഒരു വിട്ടയക്കല്‍
jamīlan
جَمِيلًا
good
ഭംഗിയായ, നല്ല

Yaaa aiyuhan Nabiyyu qul li azwaajika i kuntunna turidnal hayaatad dunyaa wa zeenatahaa fata'aalaina umatti'kunna wa usarrihkunna saraahan jameela (al-ʾAḥzāb 33:28)

English Sahih:

O Prophet, say to your wives, "If you should desire the worldly life and its adornment, then come, I will provide for you and give you a gracious release. (Al-Ahzab [33] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നബിയേ, നീ നിന്റെ ഭാര്യമാരോടു പറയുക: ''ഇഹലോക ജീവിതവും അതിലെ അലങ്കാരവുമാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ വരൂ! ഞാന്‍ നിങ്ങള്‍ക്കു ജീവിതവിഭവം നല്‍കാം. നല്ല നിലയില്‍ നിങ്ങളെ പിരിച്ചയക്കുകയും ചെയ്യാം. (അല്‍അഹ്സാബ് [33] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നബിയേ, നിന്‍റെ ഭാര്യമാരോട് നീ പറയുക: ഐഹികജീവിതവും അതിന്‍റെ അലങ്കാരവുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം.[1]

[1] പ്രവാചകപത്‌നിമാര്‍ സത്യവിശ്വാസികളുടെ മാതാക്കളാണ്. അവര്‍ക്ക് മഹത്തായ പല ചുമതലകളും നിര്‍വ്വഹിക്കാനുണ്ട്. മറ്റു സ്ത്രീകളെപോലെ ഐഹികജീവിതാലങ്കാരങ്ങള്‍ ലക്ഷ്യമാക്കുന്നവരായിരിക്കരുത് അവര്‍. ഭൗതികതാല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവര്‍ക്ക് ആ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നാണ് അല്ലാഹു നബി (ﷺ) മുഖേന അവരെ അറിയിക്കുന്നത്.