Skip to main content

اُدْعُوْهُمْ لِاٰبَاۤىِٕهِمْ هُوَ اَقْسَطُ عِنْدَ اللّٰهِ ۚ فَاِنْ لَّمْ تَعْلَمُوْٓا اٰبَاۤءَهُمْ فَاِخْوَانُكُمْ فِى الدِّيْنِ وَمَوَالِيْكُمْ ۗوَلَيْسَ عَلَيْكُمْ جُنَاحٌ فِيْمَآ اَخْطَأْتُمْ بِهٖ وَلٰكِنْ مَّا تَعَمَّدَتْ قُلُوْبُكُمْ ۗوَكَانَ اللّٰهُ غَفُوْرًا رَّحِيْمًا  ( الأحزاب: ٥ )

id'ʿūhum
ٱدْعُوهُمْ
Call them
നിങ്ങളവരെ വിളിക്കുവിന്‍
liābāihim
لِءَابَآئِهِمْ
by their fathers
അവരുടെ പിതാക്കളിലേക്കു (ചേര്‍ത്തു)
huwa
هُوَ
it
അതത്രെ
aqsaṭu
أَقْسَطُ
(is) more just
ഏറ്റം നീതിയായതു
ʿinda l-lahi
عِندَ ٱللَّهِۚ
near Allah
അല്ലാഹുവിങ്കല്‍
fa-in lam taʿlamū
فَإِن لَّمْ تَعْلَمُوٓا۟
But if not you know
എനി നിങ്ങള്‍ക്കറിയുകയില്ലെങ്കില്‍
ābāahum
ءَابَآءَهُمْ
their fathers
അവരുടെ പിതാക്കളെ
fa-ikh'wānukum
فَإِخْوَٰنُكُمْ
then (they are) your brothers
എന്നാല്‍ നിങ്ങളുടെ സഹോദരങ്ങളാണ്
fī l-dīni
فِى ٱلدِّينِ
in [the] religion
മതത്തില്‍
wamawālīkum
وَمَوَٰلِيكُمْۚ
and your friends
നിങ്ങളുടെ മൗലാക്കളുമാണ്, ബന്ധപ്പെട്ടവരുമാണ്
walaysa
وَلَيْسَ
But not is
ഇല്ലതാനും
ʿalaykum
عَلَيْكُمْ
upon you
നിങ്ങളുടെമേല്‍
junāḥun
جُنَاحٌ
any blame
കുറ്റം
fīmā
فِيمَآ
in what
യാതൊന്നില്‍
akhṭatum
أَخْطَأْتُم
you made a mistake
നിങ്ങള്‍ അബദ്ധംചെയ്ത, പിഴച്ച
bihi
بِهِۦ
in it
അതില്‍, അതിനെപ്പറ്റി
walākin
وَلَٰكِن
but
പക്ഷെ
mā taʿammadat
مَّا تَعَمَّدَتْ
what intended
കരുതിക്കൂട്ടിച്ചെയ്തതാണ്
qulūbukum
قُلُوبُكُمْۚ
your hearts
നിങ്ങളുടെ ഹൃദയങ്ങള്‍
wakāna l-lahu
وَكَانَ ٱللَّهُ
And Allah And Allah
അല്ലാഹു ആകുന്നു
ghafūran
غَفُورًا
(is) Oft-Forgiving
പൊറുക്കുന്നവന്‍
raḥīman
رَّحِيمًا
Most Merciful
കരുണാനിധി

Ud'oohum li aabaaa'ihim huwa aqsatu 'indal laah; fa illam ta'lamooo aabaaa'ahum fa ikhwaanukum fid deeni wa mawaaleekum; wa laisa 'alaikum junaahun feemaaa akhtaatum bihee wa laakim maa ta'ammadat quloobukum; wa kaanal laahu Ghafoorar Raheemaa (al-ʾAḥzāb 33:5)

English Sahih:

Call them by [the names of] their fathers; it is more just in the sight of Allah. But if you do not know their fathers – then they are [still] your brothers in religion and those entrusted to you. And there is no blame upon you for that in which you have erred but [only for] what your hearts intended. And ever is Allah Forgiving and Merciful. (Al-Ahzab [33] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങള്‍ ദത്തുപുത്രന്മാരെ അവരുടെ പിതാക്കളിലേക്കു ചേര്‍ത്തുവിളിക്കുക. അതാണ് അല്ലാഹുവിന്റെയടുത്ത് ഏറെ നീതിപൂര്‍വകം. അഥവാ, അവരുടെ പിതാക്കളാരെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍ അവര്‍ നിങ്ങളുടെ ആദര്‍ശസഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധത്തില്‍ നിങ്ങള്‍ പറഞ്ഞുപോയതിന്റെ പേരില്‍ നിങ്ങള്‍ക്കു കുറ്റമില്ല. എന്നാല്‍, നിങ്ങള്‍ മനഃപൂര്‍വം ചെയ്യുന്നത് കുറ്റം തന്നെ. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്. (അല്‍അഹ്സാബ് [33] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു.[1] അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല.[2] പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞുകൊണ്ട് ചെയ്തത് (കുറ്റകരമാകുന്നു.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.

[1] പിതാവ് അറിയപ്പെട്ടാലും ഇല്ലെങ്കിലും ഒരു സത്യവിശ്വാസിയുടെ പദവിക്ക് വ്യത്യാസമൊന്നുമില്ല. അയാളെ സഹോദരനായി, ആദര്‍ശബന്ധുവായി പരിഗണിക്കുക എന്നതത്രെ സത്യവിശ്വാസികളുടെ ബാദ്ധ്യത. 'മവാലീ' എന്ന പദത്തിന് ബന്ധുക്കള്‍ അഥവാ മിത്രങ്ങള്‍ എന്നും, അടിമത്വത്തില്‍ നിന്ന് മോചിതരായവര്‍ എന്നും അര്‍ത്ഥമാകാവുന്നതാണ്.
[2] നബി(ﷺ)യുടെ ദത്തുപുത്രനായ സൈദിനെ ചിലര്‍ മുഹമ്മദിന്റെ മകന്‍ സൈദ് എന്ന് വിളിക്കാറുണ്ടായിരുന്നു. ഇത്‌പോലെ സ്വന്തം പിതാക്കളല്ലാത്തവരിലേക്ക് ആരെയെങ്കിലും ചേര്‍ത്തുവിളിക്കുന്നത് ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. അബദ്ധവശാല്‍ അങ്ങനെ വിളിച്ചുപോയാല്‍ കുറ്റമില്ല.