Skip to main content

اَلنَّبِيُّ اَوْلٰى بِالْمُؤْمِنِيْنَ مِنْ اَنْفُسِهِمْ وَاَزْوَاجُهٗٓ اُمَّهٰتُهُمْ ۗوَاُولُوا الْاَرْحَامِ بَعْضُهُمْ اَوْلٰى بِبَعْضٍ فِيْ كِتٰبِ اللّٰهِ مِنَ الْمُؤْمِنِيْنَ وَالْمُهٰجِرِيْنَ اِلَّآ اَنْ تَفْعَلُوْٓا اِلٰٓى اَوْلِيَاۤىِٕكُمْ مَّعْرُوْفًا ۗ كَانَ ذٰلِكَ فِى الْكِتٰبِ مَسْطُوْرًا  ( الأحزاب: ٦ )

al-nabiyu
ٱلنَّبِىُّ
The Prophet
പ്രവാചകന്‍
awlā
أَوْلَىٰ
(is) closer
ഏറ്റം ബന്ധപ്പെട്ടവനാണ്
bil-mu'minīna
بِٱلْمُؤْمِنِينَ
to the believers
സത്യവിശ്വാസികളുമായി
min anfusihim
مِنْ أَنفُسِهِمْۖ
than their own selves
അവരുടെ ദേഹങ്ങളെ (ആത്മാക്കളെ)ക്കാള്‍
wa-azwājuhu
وَأَزْوَٰجُهُۥٓ
and his wives
അദ്ദേഹത്തിന്‍റെ ഭാര്യമാരാകട്ടെ
ummahātuhum
أُمَّهَٰتُهُمْۗ
(are) their mothers
അവരുടെ മാതാക്കളാണ്, ഉമ്മമാരാണ്
wa-ulū l-arḥāmi
وَأُو۟لُوا۟ ٱلْأَرْحَامِ
And possessors (of) relationships
രക്തബന്ധമുള്ളവര്‍
baʿḍuhum
بَعْضُهُمْ
some of them
അവരില്‍ ചിലര്‍
awlā
أَوْلَىٰ
(are) closer
ഏറ്റം ബന്ധപ്പെട്ടവരാണ്
bibaʿḍin
بِبَعْضٍ
to another
ചിലരുമായി, ചിലരോടു
fī kitābi l-lahi
فِى كِتَٰبِ ٱللَّهِ
in (the) Decree (of) Allah
അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍
mina l-mu'minīna
مِنَ ٱلْمُؤْمِنِينَ
than the believers
സത്യവിശ്വാസികളില്‍നിന്നുള്ള
wal-muhājirīna
وَٱلْمُهَٰجِرِينَ
and the emigrants
മുഹാജിറുകളില്‍ നിന്നും
illā an tafʿalū
إِلَّآ أَن تَفْعَلُوٓا۟
except that you do
നിങ്ങള്‍ ചെയ്യുന്നതായാലല്ലാതെ
ilā awliyāikum
إِلَىٰٓ أَوْلِيَآئِكُم
to your friends
നിങ്ങളുടെ ബന്ധുമിത്രങ്ങളിലേക്കു
maʿrūfan
مَّعْرُوفًاۚ
a kindness
വല്ല സൽക്കാര്യവും, സമുചിതമായതിനെ, സദാചാരമായതു
kāna dhālika
كَانَ ذَٰلِكَ
That is That is
അതായിരിക്കുന്നു, ആകുന്നു
fī l-kitābi
فِى ٱلْكِتَٰبِ
in the Book
വേദഗ്രന്ഥത്തില്‍
masṭūran
مَسْطُورًا
written
രേഖപ്പെടുത്തപ്പെട്ടതു

An-Nabiyyu awlaa bil mu'mineena min anfusihim wa azwaajuhoo ummahatuhum wa ulul arbaami ba'duhum awlaa biba'din fee Kitaabil laahi minal mu'meneena wal Muhaajireena illaaa an taf'alooo ilaaa awliyaaa'ikum ma'roofaa; kaana zaalika fil kitaabi mastooraa (al-ʾAḥzāb 33:6)

English Sahih:

The Prophet is more worthy of the believers than themselves, and his wives are [in the position of] their mothers. And those of [blood] relationship are more entitled [to inheritance] in the decree of Allah than the [other] believers and the emigrants, except that you may do to your close associates a kindness [through bequest]. That was in the Book inscribed. (Al-Ahzab [33] : 6)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തത്തെക്കാള്‍ ഉറ്റവനാണ്. അദ്ദേഹത്തിന്റെ പത്‌നിമാര്‍ അവരുടെ മാതാക്കളുമാണ്. അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് രക്തബന്ധുക്കള്‍ പരസ്പരം മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാണ്. എന്നാല്‍ നിങ്ങള്‍ സ്വന്തം ആത്മമിത്രങ്ങളോട് വല്ല നന്മയും ചെയ്യുന്നതിന് ഇതു തടസ്സമല്ല. ഈ വിധി വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയതാണ്. (അല്‍അഹ്സാബ് [33] : 6)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു.[1] രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു.[2] നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത് ഇതില്‍ നിന്ന് ഒഴിവാകുന്നു. അത് വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു.

[1] സത്യവിശ്വാസികളുടെ മാതാക്കള്‍ എന്ന സ്ഥാനമാണ് പ്രവാചകപത്‌നിമാര്‍ക്ക് ഇസ്‌ലാം നല്‍കിയിട്ടുള്ളത്.
[2] മദീനാജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ സത്യവിശ്വാസികളില്‍ ഈരണ്ടുപേര്‍ തമ്മില്‍ നബി(ﷺ) പ്രത്യേക സാഹോദര്യബന്ധം സ്ഥാപിക്കുകയും അവരില്‍ ഒരാള്‍ മരിച്ചാല്‍ അയാളുടെ സ്വത്തില്‍ അപരന് അനന്തരവകാശം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് അനന്തരാവകാശനിയമങ്ങള്‍ വിശദീകരിക്കുന്ന ഖുര്‍ആന്‍ വചനങ്ങളിലൂടെ അനന്തരവകാശം അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായി നിശ്ചയിക്കപ്പെട്ടു. ഈ വചനത്തിന് പുറമെ അന്‍ഫാല്‍ 75-ാം വചനത്തിലും രക്തബന്ധത്തിന് മുന്‍ഗണന നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.