Skip to main content

قَالَ الَّذِيْنَ اسْتَكْبَرُوْا لِلَّذِيْنَ اسْتُضْعِفُوْٓا اَنَحْنُ صَدَدْنٰكُمْ عَنِ الْهُدٰى بَعْدَ اِذْ جَاۤءَكُمْ بَلْ كُنْتُمْ مُّجْرِمِيْنَ   ( سبإ: ٣٢ )

qāla
قَالَ
Will say
പറയും
alladhīna is'takbarū
ٱلَّذِينَ ٱسْتَكْبَرُوا۟
those who were arrogant
വലുപ്പം (ഗര്‍വ്വ്‌) നടിച്ചവര്‍
lilladhīna us'tuḍ'ʿifū
لِلَّذِينَ ٱسْتُضْعِفُوٓا۟
to those who were oppressed
ബലഹീനരായി ഗണിക്കപ്പെട്ടവരോടു
anaḥnu
أَنَحْنُ
"Did we
ഞങ്ങളാണോ
ṣadadnākum
صَدَدْنَٰكُمْ
avert you
നിങ്ങളെ തടഞ്ഞു, തട്ടിത്തിരിച്ചതു
ʿani l-hudā
عَنِ ٱلْهُدَىٰ
from the guidance
സന്‍മാര്‍ഗ്ഗത്തില്‍ നിന്നു, നേര്‍മ്മാര്‍ഗ്ഗം വിട്ടു
baʿda idh jāakum
بَعْدَ إِذْ جَآءَكُمۖ
after when it had come to you?
അതു നിങ്ങള്‍ക്കു വന്നതിനുശേഷം
bal
بَلْ
Nay
പക്ഷേ
kuntum
كُنتُم
you were
നിങ്ങളായിരുന്നു
muj'rimīna
مُّجْرِمِينَ
criminals"
കുറ്റവാളികള്‍

Qaalal lazeenas takbaroo lillazeenas tud'ifooo anahnu sadadnaakum 'anil hudaa ba'da iz jaaa'akum bal kuntum mujrimeen (Sabaʾ 34:32)

English Sahih:

Those who were arrogant will say to those who were oppressed, "Did we avert you from guidance after it had come to you? Rather, you were criminals." (Saba [34] : 32)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അഹങ്കരിച്ചിരുന്നവര്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്നവരോട് പറയും: ''നിങ്ങള്‍ക്ക് നേര്‍വഴി വന്നെത്തിയശേഷം നിങ്ങളെ അതില്‍നിന്ന് തടഞ്ഞുനിര്‍ത്തിയത് ഞങ്ങളാണോ? അല്ല; നിങ്ങള്‍ കുറ്റവാളികള്‍ തന്നെയായിരുന്നു.'' (സബഅ് [34] : 32)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വലുപ്പം നടിച്ചവര്‍ ബലഹീനരായി ഗണിക്കപ്പെട്ടവരോട് പറയും: മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തിയതിന് ശേഷം അതില്‍ നിന്ന് നിങ്ങളെ തടഞ്ഞത് ഞങ്ങളാണോ? അല്ല, നിങ്ങള്‍ കുറ്റവാളികള്‍ തന്നെയായിരുന്നു.[1]

[1] സത്യാന്വേഷണ മനസ്ഥിതിയുള്ള ഒരാളെ ആര്‍ക്കെങ്കിലും ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കാന്‍ കഴിയുമോ എന്നും, സത്യം വന്നു കിട്ടിയതിനുശേഷവും നിങ്ങള്‍ ബോധപൂര്‍വ്വം ദുര്‍മാര്‍ഗത്തില്‍ തന്നെ തുടര്‍ന്നതിന് ഞങ്ങള്‍ ഉത്തരവാദികളാണോ എന്നുമാണ് അവര്‍ ചോദിക്കുന്നത്.