Skip to main content

قُلْ اِنَّ رَبِّيْ يَبْسُطُ الرِّزْقَ لِمَنْ يَّشَاۤءُ وَيَقْدِرُ وَلٰكِنَّ اَكْثَرَ النَّاسِ لَا يَعْلَمُوْنَ ࣖ  ( سبإ: ٣٦ )

qul
قُلْ
Say
പറയുക
inna rabbī
إِنَّ رَبِّى
"Indeed my Lord
നിശ്ചയമായും എന്റെ റബ്ബ്
yabsuṭu
يَبْسُطُ
extends
വിശാലപ്പെടുത്തുന്നു, നീട്ടിക്കൊടുക്കുന്നു
l-riz'qa
ٱلرِّزْقَ
the provision
ഉപജീവനം, ആഹാരം
liman yashāu
لِمَن يَشَآءُ
for whom He wills
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
wayaqdiru
وَيَقْدِرُ
and restricts
കുടുസ്സാക്കുക (കണക്കാക്കുക, ഇടുക്കമാക്കുക)യും ചെയ്യുന്നു
walākinna
وَلَٰكِنَّ
but
എങ്കിലും
akthara l-nāsi
أَكْثَرَ ٱلنَّاسِ
most [the] people
മനുഷ്യരില്‍ അധികവും
lā yaʿlamūna
لَا يَعْلَمُونَ
(do) not know"
അറിയുന്നില്ല

Qul inna Rabbee yabsutur rizqa limai yashaaa'u wa yaqdiru wa laakinna aksaran naasi laa ya'lamoon (Sabaʾ 34:36)

English Sahih:

Say, "Indeed, my Lord extends provision for whom He wills and restricts [it], but most of the people do not know." (Saba [34] : 36)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: ''എന്റെ നാഥന്‍ അവനിച്ഛിക്കുന്നവര്‍ക്ക് ഉപജീവനത്തില്‍ ഉദാരത വരുത്തുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അതിലിടുക്കമുണ്ടാക്കുകയും ചെയ്യുന്നു.'' പക്ഷേ, അധികമാളുകളും അതറിയുന്നില്ല. (സബഅ് [34] : 36)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീ പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌) അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു.[1] പക്ഷെ ജനങ്ങളില്‍ അധികപേരും അറിയുന്നില്ല.

[1] ഇഹലോകത്ത് അല്ലാഹു സമൃദ്ധി നല്‍കുന്നത് കര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലല്ല. സദ്‌വൃത്തര്‍ക്ക് ചിലപ്പോള്‍ അവന്‍ ദാരിദ്ര്യം വിധിച്ചെന്ന് വരാം, ദുര്‍വൃത്തര്‍ക്ക് ചിലപ്പോള്‍ ധാരാളം സമ്പത്തും അവൻ നൽകിയേക്കാം. ചിലര്‍ക്ക് അല്ലാഹു സമ്പത്ത് നല്‍കിയത് കണ്ടിട്ട് അവര്‍ ശിക്ഷയില്‍ നിന്ന് മുക്തരാണെന്ന് ആരും ധരിക്കേണ്ടതില്ല.