Skip to main content

وَلَىِٕنْ سَاَلْتَهُمْ مَّنْ خَلَقَ السَّمٰوٰتِ وَالْاَرْضَ لَيَقُوْلُنَّ اللّٰهُ ۗ قُلْ اَفَرَءَيْتُمْ مَّا تَدْعُوْنَ مِنْ دُوْنِ اللّٰهِ اِنْ اَرَادَنِيَ اللّٰهُ بِضُرٍّ هَلْ هُنَّ كٰشِفٰتُ ضُرِّهٖٓ اَوْ اَرَادَنِيْ بِرَحْمَةٍ هَلْ هُنَّ مُمْسِكٰتُ رَحْمَتِهٖۗ قُلْ حَسْبِيَ اللّٰهُ ۗعَلَيْهِ يَتَوَكَّلُ الْمُتَوَكِّلُوْنَ   ( الزمر: ٣٨ )

wala-in sa-altahum
وَلَئِن سَأَلْتَهُم
And if you ask them
നീ അവരോടു ചോദിച്ചുവെങ്കിൽ
man khalaqa
مَّنْ خَلَقَ
who created
ആർ സൃഷ്ടിച്ചു, സൃഷ്ടിച്ചതാർ
l-samāwāti
ٱلسَّمَٰوَٰتِ
the heavens
ആകാശങ്ങൾ
wal-arḍa
وَٱلْأَرْضَ
and the earth?
ഭൂമിയും
layaqūlunna
لَيَقُولُنَّ
Surely, they will say
തീർച്ചയായും അവർ പറയും
l-lahu
ٱللَّهُۚ
"Allah"
അല്ലാഹു
qul
قُلْ
Say
പറയുക
afara-aytum
أَفَرَءَيْتُم
"Then do you see
എന്നാൽ (എന്നിരിക്കെ) നിങ്ങൾ കണ്ടുവോ (ഒന്നു പറഞ്ഞുതരിൻ)
mā tadʿūna
مَّا تَدْعُونَ
what you invoke
നിങ്ങൾ വിളിക്കുന്നവയെ
min dūni l-lahi
مِن دُونِ ٱللَّهِ
besides besides Allah?
അല്ലാഹുവിനു പുറമെ
in arādaniya
إِنْ أَرَادَنِىَ
if Allah intended for me
എന്നെ (എനിക്കു) ഉദ്ദേശിച്ചാൽ
l-lahu
ٱللَّهُ
Allah intended for me
അല്ലഹു
biḍurrin
بِضُرٍّ
harm
വല്ല ഉപദ്രവംകൊണ്ടും, കെടുതിയെയും
hal hunna
هَلْ هُنَّ
are they
അവയാണോ
kāshifātu
كَٰشِفَٰتُ
removers
നീക്കം ചെയ്യുന്ന (തുറവിയാക്കുന്ന)വ
ḍurrihi
ضُرِّهِۦٓ
(of) harm (from) Him
അവന്റെ ഉപദ്രവത്തെ
aw arādanī
أَوْ أَرَادَنِى
or if He intended for me
അല്ലെങ്കിൽ എന്നെ (എനിക്കു) ഉദ്ദേശിച്ചാൽ
biraḥmatin
بِرَحْمَةٍ
mercy
വല്ല കാരുണ്യം കൊണ്ടും, അനുഗ്രഹത്തെയും
hal hunna
هَلْ هُنَّ
are they
അവയാണോ
mum'sikātu
مُمْسِكَٰتُ
withholders
പിടിച്ചുവെക്കുന്നവ, നിറുത്തിവെക്കുന്നവ
raḥmatihi
رَحْمَتِهِۦۚ
(of) His mercy?"
അവന്റെ കാരുണ്യം
qul
قُلْ
Say
പറയുക
ḥasbiya
حَسْبِىَ
"Sufficient (is) Allah for me
എനിക്കു മതി
l-lahu
ٱللَّهُۖ
"Sufficient (is) Allah for me
അല്ലാഹു
ʿalayhi yatawakkalu
عَلَيْهِ يَتَوَكَّلُ
upon Him put trust
അവന്റെമേൽ ഭരമേൽപിക്കും, അർപ്പിക്കുന്നു
l-mutawakilūna
ٱلْمُتَوَكِّلُونَ
those who trust"
ഭരമേൽപിക്കുന്നവർ

Wa la'in sa altahum man khalaqas samaawaati wal arda la yaqoolunal laah; qul afara'aitum maa tad'oona min doonil laahi in araadaniyal laahu bidurrin hal hunna kaashi faatu durriheee aw araadanee birahmatin hal hunna mumsikaatu rahmatih; qul hasbiyal laahu 'alaihi tatawakkalul mutawakkiloon (az-Zumar 39:38)

English Sahih:

And if you asked them, "Who created the heavens and the earth?" they would surely say, "Allah." Say, "Then have you considered what you invoke besides Allah? If Allah intended me harm, are they removers of His harm; or if He intended me mercy, are they withholders of His mercy?" Say, "Sufficient for me is Allah; upon Him [alone] rely the [wise] reliers." (Az-Zumar [39] : 38)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആകാശഭൂമികളെ സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും, 'അല്ലാഹു'വെന്ന്. എങ്കില്‍ ചോദിക്കുക: ''അല്ലാഹുവെവിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എനിക്കു വല്ല വിപത്തും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചുവെങ്കില്‍ അവയ്ക്ക് ആ വിപത്ത് തട്ടിമാറ്റാനാകുമോ?'' അല്ലെങ്കില്‍ അവനെനിക്ക് എന്തെങ്കിലും അനുഗ്രഹമേകാനുദ്ദേശിച്ചാല്‍ അവക്ക് അവന്റെ അനുഗ്രഹം തടഞ്ഞുവെക്കാന്‍ കഴിയുമോ?'' പറയുക: എനിക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുന്നവരൊക്കെയും അവനില്‍ ഭരമേല്‍പിക്കട്ടെ. (അസ്സുമര്‍ [39] : 38)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌.[1] നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌.

[1] ലോകത്തുള്ള ബഹുദൈവാരാധകരില്‍ ബഹുഭൂരിപക്ഷവും പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുന്നവരാണ്. വിശുദ്ധഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറേബ്യയിലുണ്ടായിരുന്ന ബഹുദൈവാരാധകരും ഇതില്‍ നിന്ന് വ്യത്യസ്തരായിരുന്നില്ല. സര്‍വലോകപരിപാലകന്‍ എന്ന സ്ഥാനം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അവര്‍ നല്കിയിരുന്നില്ല. പക്ഷേ, ഭാഗ്യം വരുത്താനും, നിര്‍ഭാഗ്യമകറ്റാനും കഴിവുള്ളവരായി ഗണിച്ചുകൊണ്ട് പലരെയും പലതിനെയും അവര്‍ ആരാധിച്ചിരുന്നു, പ്രാര്‍ത്ഥിച്ചിരുന്നു. ഇതായിരുന്നു അവരുടെ ശിര്‍ക്ക്, അഥവാ ബഹുദൈവത്വം.