Skip to main content

فَاِذَا مَسَّ الْاِنْسَانَ ضُرٌّ دَعَانَاۖ ثُمَّ اِذَا خَوَّلْنٰهُ نِعْمَةً مِّنَّاۙ قَالَ اِنَّمَآ اُوْتِيْتُهٗ عَلٰى عِلْمٍ ۗبَلْ هِيَ فِتْنَةٌ وَّلٰكِنَّ اَكْثَرَهُمْ لَا يَعْلَمُوْنَ  ( الزمر: ٤٩ )

fa-idhā massa
فَإِذَا مَسَّ
So when touches
എന്നാൽ ബാധിച്ചാൽ, തൊട്ടാൽ, സ്പർശിച്ചാൽ
l-insāna
ٱلْإِنسَٰنَ
[the] man
മനുഷ്യനെ
ḍurrun
ضُرٌّ
adversity
വല്ല ഉപദ്രവും
daʿānā
دَعَانَا
he calls upon Us;
അവൻ നമ്മെ വിളിക്കും
thumma
ثُمَّ
then
പിന്നീടു
idhā khawwalnāhu
إِذَا خَوَّلْنَٰهُ
when We bestow (on) him
അവന്നു നാം അധീനമാക്കി (ദാനമായി)ക്കൊടുത്താൽ
niʿ'matan minnā
نِعْمَةً مِّنَّا
a favor from Us
നമ്മിൽനിന്നു വല്ല അനുഗ്രഹവും
qāla
قَالَ
he says
അവൻ പറയും
innamā ūtītuhu
إِنَّمَآ أُوتِيتُهُۥ
"Only I have been given it
നിശ്ചയമായും അതെനിക്കു നൽകപ്പെട്ടിരിക്കുന്നു
ʿalā ʿil'min
عَلَىٰ عِلْمٍۭۚ
for knowledge"
അറിവോടെത്തന്നെ, അറിവുള്ളതിന്റെ പേരിൽ
bal hiya
بَلْ هِىَ
Nay it
പക്ഷേ അതു
fit'natun
فِتْنَةٌ
(is) a trial
ഒരു പരീക്ഷണമാണ്
walākinna aktharahum
وَلَٰكِنَّ أَكْثَرَهُمْ
but most of them
എങ്കിലും അവരിൽ അധികമാളും
lā yaʿlamūna
لَا يَعْلَمُونَ
(do) not know
അറിയുന്നില്ല

Fa izaa massal insaana durrun da'aanaa summa izaa khawwalnaahu ni'matam minna qaala innamaaa ootee tuhoo 'alaa 'ilm; bal hiya fitna tunw wa laakinna aksarahum laa ya'lamoon (az-Zumar 39:49)

English Sahih:

And when adversity touches man, he calls upon Us; then when We bestow on him a favor from Us, he says, "I have only been given it because of [my] knowledge." Rather, it is a trial, but most of them do not know. (Az-Zumar [39] : 49)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വല്ല വിപത്തും ബാധിച്ചാല്‍ മനുഷ്യന്‍ നമ്മെ വിളിച്ചുപ്രാര്‍ഥിക്കും. പിന്നീട് നാം വല്ല അനുഗ്രഹവും നല്‍കിയാലോ അവന്‍ പറയും: ''ഇതെനിക്ക് എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ കിട്ടിയതാണ്.'' എന്നാല്‍ യഥാര്‍ഥത്തിലതൊരു പരീക്ഷണമാണ്. പക്ഷേ, അവരിലേറെ പേരും അതറിയുന്നില്ല. (അസ്സുമര്‍ [39] : 49)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ മനുഷ്യന് വല്ല ദോഷവും ബാധിച്ചാല്‍ നമ്മോടവന്‍ പ്രാര്‍ത്ഥിക്കുന്നു. പിന്നീട് നാം അവന്ന് നമ്മുടെ പക്കല്‍ നിന്നുള്ള വല്ല അനുഗ്രഹവും പ്രദാനം ചെയ്താല്‍ അവന്‍ പറയും; 'അറിവിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ് തനിക്ക് അത് നല്‍കപ്പെട്ടിട്ടുള്ളത്' എന്ന്‌.[1] പക്ഷെ, അത് ഒരു പരീക്ഷണമാകുന്നു.[2] എന്നാല്‍ അവരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല.

[1] താന്‍ അനുഗ്രഹത്തിന് അര്‍ഹനാണെന്ന് അല്ലാഹു അറിഞ്ഞിട്ടുതന്നെ തന്നതാണ് എന്നത്രെ അവന്റെ അവകാശവാദം. 'എന്റെ സാമര്‍ഥ്യം കൊണ്ട് ലഭിച്ചതാണ് എനിക്ക് കൈവന്ന നേട്ടം' എന്നും അര്‍ത്ഥമാകാവുന്നതാണ്.
[2] അനുഗ്രഹങ്ങള്‍ നല്കിയും ദുരന്തങ്ങള്‍ വരുത്തിയും അല്ലാഹു മനുഷ്യരെ പരീക്ഷിക്കുന്നു. അവര്‍ നേട്ടകോട്ടങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കുവാന്‍ വേണ്ടി.