وَجَزٰۤؤُا سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۚفَمَنْ عَفَا وَاَصْلَحَ فَاَجْرُهٗ عَلَى اللّٰهِ ۗاِنَّهٗ لَا يُحِبُّ الظّٰلِمِيْنَ ( الشورى: ٤٠ )
Wa jazaaa'u saiyi'atin saiyi'tum misluha faman 'afaa wa aslaha fa ajruhoo 'alal laah; innahoo laa yuhibbuz zaalimeen (aš-Šūrā 42:40)
English Sahih:
And the retribution for an evil act is an evil one like it, but whoever pardons and makes reconciliation – his reward is [due] from Allah. Indeed, He does not like wrongdoers. (Ash-Shuraa [42] : 40)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തിന്മക്കുള്ള പ്രതിഫലം തത്തുല്യമായ തിന്മ തന്നെ. എന്നാല്‍ ആരെങ്കിലും മാപ്പേകുകയും യോജിപ്പുണ്ടാക്കുകയുമാണെങ്കില്‍ അവന് പ്രതിഫലം നല്‍കുക അല്ലാഹുവിന്റെ ഉത്തരവാദിത്വമത്രേ. അവന്‍ അക്രമികളെ ഒട്ടും ഇഷ്ടപ്പെടുന്നില്ല. (അശ്ശൂറാ [42] : 40)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
ഒരു തിന്‍മയ്ക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്‍മതന്നെയാകുന്നു.[1] എന്നാല്‍ ആരെങ്കിലും മാപ്പുനല്‍കുകയും (അതുവഴി) നന്മ വരുത്തുകയുമാണെങ്കിൽ ആണെങ്കില്‍ അവന്നുള്ള പ്രതിഫലം അല്ലാഹുവിന്‍റെ ബാധ്യതയിലാകുന്നു. തീര്‍ച്ചയായും അവന്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല.
[1] കയ്യേറ്റത്തിന് വിധേയനാകുന്ന വ്യക്തിക്ക് തുല്യ അളവില്‍ തിരിച്ചടിക്കാന്‍ അവകാശമുണ്ട്. പക്ഷേ, അതിക്രമം അരുത്. ഇനി ഒരാള്‍ പ്രതിക്രിയ ചെയ്യാതെ ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുകയാണെങ്കില്‍ അത് പ്രതിഫലാര്‍ഹമായ ഒരു സല്‍കര്‍മമത്രെ.