Skip to main content

فَاِنْ اَعْرَضُوْا فَمَآ اَرْسَلْنٰكَ عَلَيْهِمْ حَفِيْظًا ۗاِنْ عَلَيْكَ اِلَّا الْبَلٰغُ ۗوَاِنَّآ اِذَآ اَذَقْنَا الْاِنْسَانَ مِنَّا رَحْمَةً فَرِحَ بِهَا ۚوَاِنْ تُصِبْهُمْ سَيِّئَةٌ ۢبِمَا قَدَّمَتْ اَيْدِيْهِمْ فَاِنَّ الْاِنْسَانَ كَفُوْرٌ   ( الشورى: ٤٨ )

fa-in aʿraḍū
فَإِنْ أَعْرَضُوا۟
Then if they turn away
എനി അവർ തിരിഞ്ഞു (അവഗണിച്ചു) കളഞ്ഞാൽ
famā arsalnāka
فَمَآ أَرْسَلْنَٰكَ
then not We have sent you
എന്നാൽ നിന്നെ നാംഅയച്ചിട്ടില്ല
ʿalayhim
عَلَيْهِمْ
over them
അവരുടെ മേൽ
ḥafīẓan
حَفِيظًاۖ
(as) a guardian
സൂക്ഷ്മവീക്ഷകനായി, കാവൽക്കാരനായി
in ʿalayka
إِنْ عَلَيْكَ
Not (is) on you
നിൻെറ മേൽ ഇല്ല
illā l-balāghu
إِلَّا ٱلْبَلَٰغُۗ
except the conveyance
എത്തിച്ചു കൊടുക്കൽ (പ്രബോധനം) അല്ലാതെ
wa-innā
وَإِنَّآ
And indeed
നിശ്ചയമായും നാം
idhā adhaqnā
إِذَآ أَذَقْنَا
when We cause to taste
നാം ആസ്വദിപ്പിച്ചാൽ, അനുഭവിപ്പിച്ചാൽ
l-insāna
ٱلْإِنسَٰنَ
[the] man
മനുഷ്യന്
minnā raḥmatan
مِنَّا رَحْمَةً
from Us Mercy
നമ്മുടെ പക്കൽ നിന്ന് വല്ല കാരുണ്യവും
fariḥa bihā
فَرِحَ بِهَاۖ
he rejoices in it
അത്‌ കൊണ്ട് അവൻ ആഹ്ളാദിക്കും, സന്തോഷിക്കും
wa-in tuṣib'hum
وَإِن تُصِبْهُمْ
But if befalls them
അവർക്ക് ബാധിച്ചുവെങ്കിലോ
sayyi-atun
سَيِّئَةٌۢ
evil
വല്ല തിൻമയും
bimā qaddamat
بِمَا قَدَّمَتْ
for what have sent forth
മുൻ ചെയ്തത് നിമിത്തം
aydīhim
أَيْدِيهِمْ
their hands
അവരുടെ കൈകൾ
fa-inna l-insāna
فَإِنَّ ٱلْإِنسَٰنَ
then indeed [the] man
എന്നാൽ (അപ്പോൾ) മനുഷ്യൻ
kafūrun
كَفُورٌ
(is) ungrateful
നന്ദി കെട്ടവനായിരിക്കും

Fa-in a'radoo famaaa arsalnaaka 'alaihim hafeezan in 'alaika illal balaagh; wa innaaa izaaa azaqnal insaana minnaa rahmatan fariha bihaa wa in tusibhum saiyi'atum bimaa qaddamat aydeehim fa innal insaana kafoor (aš-Šūrā 42:48)

English Sahih:

But if they turn away – then We have not sent you, [O Muhammad], over them as a guardian; upon you is only [the duty of] notification. And indeed, when We let man taste mercy from Us, he rejoices in it; but if evil afflicts him for what his hands have put forth, then indeed, man is ungrateful. (Ash-Shuraa [42] : 48)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അഥവാ, ഇനിയും അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍, നിന്നെ നാം അവരുടെ സംരക്ഷകനായൊന്നും അയച്ചിട്ടില്ല. നിന്റെ ബാധ്യത സന്ദേശമെത്തിക്കല്‍ മാത്രമാണ്. മനുഷ്യനെ നാം നമ്മുടെ ഭാഗത്തുനിന്നുള്ള അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അതിലവന്‍ മതിമറന്നാഹ്ലാദിക്കുന്നു. എന്നാല്‍ തങ്ങളുടെ തന്നെ കൈക്കുറ്റങ്ങള്‍ കാരണമായി വല്ല വിപത്തും വന്നുപെട്ടാലോ, അപ്പോഴേക്കും മനുഷ്യന്‍ പറ്റെ നന്ദികെട്ടവനായിത്തീരുന്നു. (അശ്ശൂറാ [42] : 48)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ (നബിയേ,) നിന്നെ നാം അവരുടെ മേല്‍ കാവല്‍ക്കാരനായി അയച്ചിട്ടില്ല. നിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളു. തീര്‍ച്ചയായും നാം മനുഷ്യന് നമ്മുടെ പക്കല്‍ നിന്നുള്ള ഒരു അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അതിന്‍റെ പേരില്‍ അവന്‍ ആഹ്‌ളാദം കൊള്ളുന്നു. അവരുടെ കൈകള്‍ മുമ്പ് ചെയ്തു വെച്ചതിന്‍റെ ഫലമായി അവര്‍ക്ക് വല്ല തിന്‍മയും ബാധിക്കുന്നുവെങ്കിലോ അപ്പോഴതാ മനുഷ്യന്‍ നന്ദികെട്ടവന്‍ തന്നെയാകുന്നു.