Skip to main content

وَسْٔـَلْ مَنْ اَرْسَلْنَا مِنْ قَبْلِكَ مِنْ رُّسُلِنَآ ۖ اَجَعَلْنَا مِنْ دُوْنِ الرَّحْمٰنِ اٰلِهَةً يُّعْبَدُوْنَ ࣖ  ( الزخرف: ٤٥ )

wasal
وَسْـَٔلْ
And ask
ചോദിക്കുക
man arsalnā
مَنْ أَرْسَلْنَا
(those) whom We sent
നാം അയച്ചവരോടു
min qablika
مِن قَبْلِكَ
before you before you
നിന്റെ മുമ്പായി
min rusulinā
مِن رُّسُلِنَآ
of Our Messengers
നമ്മുടെ ദൂതന്മാരില്‍നിന്നു
ajaʿalnā
أَجَعَلْنَا
did We make
നാം ആക്കി(ഏര്‍പ്പെടുത്തി)യിരിക്കുന്നുവോ (എന്നു)
min dūni l-raḥmāni
مِن دُونِ ٱلرَّحْمَٰنِ
besides besides the Most Gracious
പരമകാരുണികനെ കൂടാതെ (പുറമെ)
ālihatan
ءَالِهَةً
gods
വല്ല ദൈവങ്ങളെ (ആരാധ്യന്മാരെ)യും
yuʿ'badūna
يُعْبَدُونَ
to be worshipped?
ആരാധിക്കപ്പെടുന്ന

Was'al man arsalnaa min qablika mir Rusulinaaa aja'alnaa min doonir Rahmaani aalihatany yu badoon (az-Zukhruf 43:45)

English Sahih:

And ask those We sent before you of Our messengers; have We made besides the Most Merciful deities to be worshipped? (Az-Zukhruf [43] : 45)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിനക്കുമുമ്പ് നാം നിയോഗിച്ച നമ്മുടെ ദൂതന്മാരോട് ചോദിച്ചുനോക്കൂ, പരമകാരുണികനെക്കൂടാതെ പൂജിക്കപ്പെടേണ്ട വല്ല ദൈവങ്ങളെയും നാം നിശ്ചയിച്ചിട്ടുണ്ടോയെന്ന്. (അസ്സുഖ്റുഫ് [43] : 45)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിനക്ക് മുമ്പ് നമ്മുടെ ദൂതന്‍മാരായി നാം അയച്ചവരോട് ചോദിച്ചു നോക്കുക. പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ആരാധ്യരെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്‌.[1]

[1] 'പൂര്‍വ പ്രവാചകന്മാരില്‍ വിശ്വസിക്കുന്ന സമുദായങ്ങളോട്, വിശിഷ്യാ, അവരിലെ പണ്ഡിതന്മാരോട് ചോദിക്കൂ' എന്നാണ് ഈ വചനത്തിന്റെ ഉദ്ദേശ്യം എന്ന് മുൻഗാമികളിൽ പലരും വിശദീകരിച്ചിട്ടുണ്ട്. ഇസ്‌റാഅ്-മിഅ്റാജ് രാത്രിയിൽ മുൻഗാമികളായ നബിമാരെ കണ്ടപ്പോൾ അവരോട് നേരിട്ടുതന്നെ ചോദിക്കുകയാണ് ഉദ്ദേശ്യമെന്നും ചിലർ വിശദീകരിച്ചിട്ടുണ്ട്. ഒരു പ്രവാചകനും ഒരു വേദഗ്രന്ഥവും ബഹുദൈവാരാധന പഠിപ്പിച്ചിട്ടില്ലെന്ന് ഈ വചനം സമര്‍ഥിക്കുന്നു.