Skip to main content

فَاِذَا لَقِيْتُمُ الَّذِيْنَ كَفَرُوْا فَضَرْبَ الرِّقَابِۗ حَتّٰٓى اِذَآ اَثْخَنْتُمُوْهُمْ فَشُدُّوا الْوَثَاقَۖ فَاِمَّا مَنًّاۢ بَعْدُ وَاِمَّا فِدَاۤءً حَتّٰى تَضَعَ الْحَرْبُ اَوْزَارَهَا ەۛ ذٰلِكَ ۛ وَلَوْ يَشَاۤءُ اللّٰهُ لَانْتَصَرَ مِنْهُمْ وَلٰكِنْ لِّيَبْلُوَا۟ بَعْضَكُمْ بِبَعْضٍۗ وَالَّذِيْنَ قُتِلُوْا فِيْ سَبِيْلِ اللّٰهِ فَلَنْ يُّضِلَّ اَعْمَالَهُمْ   ( محمد: ٤ )

fa-idhā laqītumu
فَإِذَا لَقِيتُمُ
So when you meet
അതിനാല്‍ നിങ്ങള്‍ കണ്ടുമുട്ടിയാല്‍
alladhīna kafarū
ٱلَّذِينَ كَفَرُوا۟
those who disbelieve
അവിശ്വസിച്ചവരെ
faḍarba l-riqābi
فَضَرْبَ ٱلرِّقَابِ
then strike the necks
എന്നാല്‍ പിരടികള്‍ വെട്ടുക
ḥattā idhā athkhantumūhum
حَتَّىٰٓ إِذَآ أَثْخَنتُمُوهُمْ
until when you have subdued them
അങ്ങനെ നിങ്ങളവരെ ബലഹീനമാക്കിയാല്‍, നിര്‍ദ്ദയം പെരുമാറിയാല്‍
fashuddū
فَشُدُّوا۟
then bind firmly
അപ്പോള്‍ മുറുക്കുവിന്‍, കഠിനമാക്കുക
l-wathāqa
ٱلْوَثَاقَ
the bond
ബന്ധത്തെ
fa-immā mannan
فَإِمَّا مَنًّۢا
then either a favor
എന്നിട്ടു ഒന്നുകില്‍ ദാക്ഷിണ്യം ചെയ്യുക
baʿdu
بَعْدُ
afterwards
പിന്നീട്
wa-immā fidāan
وَإِمَّا فِدَآءً
or ransom
ഒന്നുകില്‍ തെണ്ടം വാങ്ങി വിടുക
ḥattā taḍaʿa
حَتَّىٰ تَضَعَ
until lays down
(ഇറക്കി) വെക്കുന്നതുവരെ
l-ḥarbu
ٱلْحَرْبُ
the war
യുദ്ധം, പട
awzārahā
أَوْزَارَهَاۚ
its burdens
അതിന്റെ ഭാരങ്ങളെ
dhālika
ذَٰلِكَ
That
അതാണ്‌
walaw yashāu l-lahu
وَلَوْ يَشَآءُ ٱللَّهُ
And if Allah had willed Allah had willed
അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍
la-intaṣara
لَٱنتَصَرَ
surely, He could have taken retribution
അവന്‍ രക്ഷാനടപടിയെടുക്കും, സഹായം നേടും
min'hum
مِنْهُمْ
from them
അവരില്‍ നിന്നു, അവരോടു
walākin
وَلَٰكِن
but
പക്ഷേ, എങ്കിലും
liyabluwā
لِّيَبْلُوَا۟
to test
അവന്‍ പരീക്ഷണം ചെയ്യാനാണ്
baʿḍakum
بَعْضَكُم
some of you
നിങ്ങളില്‍ ചിലരെ
bibaʿḍin
بِبَعْضٍۗ
with others
ചിലരെക്കൊണ്ടു
wa-alladhīna qutilū
وَٱلَّذِينَ قُتِلُوا۟
And those who are killed
കൊല്ലപ്പെട്ടവരാകട്ടെ
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
in (the) way of Allah (the) way of Allah
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
falan yuḍilla
فَلَن يُضِلَّ
then never He will cause to be lost
അവന്‍ പാഴാക്കുന്നതേയല്ല
aʿmālahum
أَعْمَٰلَهُمْ
their deeds
അവരുടെ പ്രവര്‍ത്തനങ്ങളെ

Fa-izaa laqeetumul lazeena kafaroo fadarbar riqaab, hattaaa izaa askhan tumoohum fashuddul wasaaq, fa immaa mannnam ba'du wa immaa fidaaa'an hattaa tada'al harbu awzaarahaa; zaalika wa law yashaaa'ul laahu lantasara minhum wa laakil laiyabluwa ba'dakum biba'd; wallazeena qutiloo fee sabeelil laahi falany yudilla a'maalahum (Muḥammad 47:4)

English Sahih:

So when you meet those who disbelieve [in battle], strike [their] necks until, when you have inflicted slaughter upon them, then secure [their] bonds, and either [confer] favor afterwards or ransom [them] until the war lays down its burdens. That [is the command]. And if Allah had willed, He could have taken vengeance upon them [Himself], but [He ordered armed struggle] to test some of you by means of others. And those who are killed in the cause of Allah – never will He waste their deeds. (Muhammad [47] : 4)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനാല്‍ യുദ്ധത്തില്‍ സത്യനിഷേധികളുമായി ഏറ്റുമുട്ടിയാല്‍ അവരുടെ കഴുത്ത് വെട്ടുക. അങ്ങനെ നിങ്ങളവരെ കീഴ്‌പ്പെടുത്തിയാല്‍ അവരെ പിടിച്ചുകെട്ടുക. പിന്നെ അവരോട് ഉദാരനയം സ്വീകരിക്കുകയോ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അവസാനിക്കുന്നതുവരെയാണിത്. അതാണ് യുദ്ധനയം. അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ശത്രുക്കളെ കീഴ്‌പ്പെടുത്തുമായിരുന്നു. എന്നാല്‍ ഈ നടപടി നിങ്ങളില്‍ ചിലരെ മറ്റു ചിലരാല്‍ പരീക്ഷിക്കാനാണ്. ദൈവമാര്‍ഗത്തില്‍ വധിക്കപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളെ അവനൊട്ടും പാഴാക്കുകയില്ല. (മുഹമ്മദ് [47] : 4)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക.[1] എന്നിട്ട് അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്‌.[2] അതാണ് (യുദ്ധത്തിന്‍റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്‌. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല.

[1] ഒന്നുകില്‍ ശത്രുക്കളാല്‍ ഉന്മൂലനം ചെയ്യപ്പെടുക അല്ലെങ്കില്‍ ശത്രുക്കളെ ഉന്മൂലനം ചെയ്യുക-രണ്ടിലൊന്ന് അനിവാര്യമായിത്തീരുന്ന സാഹചര്യത്തിലാണ് റസൂലും സ്വഹാബികളും ആദ്യകാലത്ത് യുദ്ധത്തിന് ഒരുങ്ങിയത്. ഇത്തരം ഒരു യുദ്ധത്തില്‍ ശത്രുവിനെ അമര്‍ച്ച ചെയ്യുന്നതിനുമുമ്പ് ഏത് വിധം ദാക്ഷിണ്യവും ആത്മഹത്യാപരമായിരിക്കും. ഉന്മൂലന ഭീഷണി നീങ്ങിക്കഴിഞ്ഞാല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കുകയും, ഉചിതമായ മറ്റു നടപടികള്‍ സ്വീകരിക്കുകയുമാവാം.
[2] യുദ്ധഭീഷണി നീങ്ങിയാല്‍ സമാധാനപൂര്‍വം സഹവര്‍ത്തിക്കൽ ഉചിതമായ സാഹചര്യത്തിൽ അങ്ങനെ ചെയ്യാം.